സൂറിച്ച്: ആൽപ്സ് പർവതത്തിൽനിന്നു മഞ്ഞുപാളി ഇടിഞ്ഞുവീണ് സ്വിറ്റ്സർലൻഡിലെ ഒരു ഗ്രാമം ഭാഗികമായി നശിച്ചു.

ബ്ലാറ്റൻ എന്ന സ്വിസ് ഗ്രാമമാണു നാശം നേരിട്ടത്. ഗ്രാമവാസികളെ നേരത്തേതന്നെ ഒഴിപ്പിച്ചു മാറ്റിയതിനാൽ ആരും മരിച്ചില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. കാണാതായ ഒരാൾക്കായി തെരച്ചിൽ നടത്തുന്നു.

ബിർച്ച് എന്നു പേരുള്ള മഞ്ഞുപാളി ഉടൻ നിപതിച്ചേക്കുമെന്നു സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പു നല്കിയിരുന്നു. മുന്നൂറോളം വരുന്ന ഗ്രാമവാസികൾ വീട് ഉപേക്ഷിച്ച് സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറണമെന്ന് ഇക്കഴിഞ്ഞ 19നു നിർദേശിച്ചു.


ഇന്നലെ വലിയ ശബ്ദത്തോടെ മഞ്ഞുപാളി ഇടിഞ്ഞുവീഴുകയായിരുന്നു. സ്വിസ് സേന സ്ഥലത്തെത്തിയിട്ടുണ്ട്. വീടു നഷ്ടപ്പെട്ടവരെ പുരധിവസിപ്പിക്കുമെന്നു സർക്കാർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം അപകടങ്ങൾക്കു കാരണമെന്ന് അധികൃതർ പറഞ്ഞു.