ടെഹ്റാൻ: നിർദിഷ്ട ആണവക്കരാറിന്‍റെ കരട് അമേരിക്ക ഇറാനു കൈമാറി. അമേരിക്കയ്ക്കും ഇറാനുമിടയിൽ മധ്യസ്ഥത വഹിക്കുന്ന ഒമാനിലെ വിദേശകാര്യമന്ത്രി ബദർ അൽബുസെയ്ദി ടെഹ്റാൻ സന്ദർശിച്ചാണ് കരാർ കൈമാറിയത്. ഇറാന്‍റെ താത്പര്യങ്ങൾ പരിഗണിച്ച് ഉചിതമായ മറുപടി അമേരിക്കയ്ക്കു നല്കുമെന്നു വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.

കരാർ അംഗീകരിക്കുന്നതാണ് ഇറാനു നല്ലതെന്നും ഇറാൻ അണ്വായുധം നിർമിക്കാൻ യുഎസ് പ്രസിഡന്‍റ് ട്രംപ് അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് പറഞ്ഞു.


സന്പുഷ്ട യുറേനിയത്തിന്‍റെ ഉത്പാദനം ഇറാൻ വർധിപ്പിച്ചുവെന്ന് അന്താരാഷ്‌ട്ര ആണവോർജ ഏജൻസി റിപ്പോർട്ട് നല്കിയതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. 60 ശതമാനം സന്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാന്‍റെ കൈവശമുണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്. 90 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ചാണ് അണ്വായുധം നിർമിക്കുന്നത്.