വൈറലായ മൂന്നാർ- ബോഡിമേട്ട് റോഡും ചെറുതോണിപ്പാലവും; ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
വൈറലായ മൂന്നാർ- ബോഡിമേട്ട് റോഡും ചെറുതോണിപ്പാലവും; ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
Friday, January 5, 2024 10:16 AM IST
കാസര്‍ഗോഡ്: ഏറെ ചർച്ചയായ മൂന്നാർ- ബോഡിമേട്ട് റോഡിന്‍റെയും ചെറുതോണി പാലത്തിന്‍റെയും ഉദ്ഘാടനം ഇന്നുനടക്കും. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിർമാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ഇതിനൊപ്പം വണ്ടിപ്പെരിയാര്‍ പാലത്തിന്‍റെയും ഉദ്ഘാടനവും ഇന്ന് നടക്കുന്നുണ്ട്.

വൈകുന്നേരം നാലിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് താളിപ്പടപ്പ് മൈതാനത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രിമാരായ ഡോ.വി.കെ.സിംഗ്, വി. മുരളീധരന്‍, കേരള പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും.


അരിക്കൊമ്പന്‍റെ കുമളിയിലേക്കുള്ള യാത്രയ്ക്കു പിന്നാലെയാണ് മൂന്നാര്‍ - ബോഡിമേട്ട് റോഡ് സോഷ്യൽ മീഡിയയിൽ ചർച്ചകളിൽ നിറഞ്ഞത്. കൊച്ചി -ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ 42 കിലോമീറ്റർ റോഡിന് 382 കോടി രൂപയാണ് ചെലവഴിച്ചത്. പതിനാല് മീറ്റർ വീതിയിലുള്ള റോഡിന്‍റെ പണി പൂർത്തിയാക്കിയത് ആറ് വര്‍ഷം കൊണ്ടാണ്.

പ്രളയകാലത്ത് കുഞ്ഞിനെയുമായി രക്ഷാപ്രവർത്തകർ ഓടുന്ന ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിപ്പാലം ചർച്ചയായത്. 40 മീറ്റർ ഉയരത്തിൽ മൂന്ന് സ്പാനുകളിലായി നിർമിക്കുന്ന പാലത്തിന് 120 മീറ്റർ നീളവും നടപ്പാതയുൾപ്പെടെ 18 മീറ്റർ വീതിയുമുണ്ട്. പുതിയ പാലത്തിന്‍റെ നിര്‍മ്മാണ ചിലവ് 20 കോടിയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<