കാട്ടുപന്നിയാക്രമണത്തിൽ പരിക്കേറ്റയാൾക്ക് പത്തുമാസമായിട്ടും ചികിത്സാ സഹായമില്ല
Friday, March 29, 2024 12:25 AM IST
എടൂർ : തൊഴിലുറപ്പ് ജോലിക്കിടെകാട്ടുപന്നി ആക്രമിച്ച് അരയ്ക്കു താഴേക്ക് ഗുരുതരമായി പരിക്കേറ്റയാൾക്ക് പത്തുമാസമായിട്ടും ചികിത്സാ ധനസഹായം ലഭിച്ചില്ല. എടൂർ ഉരുപ്പുംകുറ്റി സ്വദേശി കൊച്ചുവേലിക്കകത്ത് ഫ്രാൻസിസ് (57) ആണ് ചികിത്സാ ധനസഹായം ലഭിക്കാനായി കാത്തിരിക്കുന്നത്.

2023 മേയ് അഞ്ചിനായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. അരയ്ക്ക് താഴേക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ഫ്രാൻസിസ് ഒരു മാസത്തോളം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രണ്ട് പ്ലാസ്റ്റിക് സർജറിക്കും വിധേയനായി. ആശുപത്രി വിട്ടെങ്കിലും ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കൈവിരലുകളുടെ ചലനശേഷിയും കുറവാണ്. ഇക്കാരണങ്ങളാൽ ജോലിക്ക് പോകാനും കഴിയുന്നില്ല.

രണ്ടു ലക്ഷത്തോളം രൂപ കടം വാങ്ങിയായിരുന്നു ചികിത്സിച്ചിരുന്നത്. ചികിത്സാ ധനസഹായം ലഭ്യമാക്കണമെന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സാക്ഷ്യപത്രമടക്കമുള്ള അപേക്ഷ നവകേരള സദസിലും നൽകിയിരുന്നു. എന്നാൽ നിലവിൽ ഫണ്ടില്ലെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ധനസഹായം അനുവദിക്കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും അപേക്ഷ നൽകിയിരുന്നുവെങ്കിലും പരിഗണിക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഫ്രാൻസിസ് പറഞ്ഞു. കാട്ടുപന്നിയാക്രമണത്തിൽ പരിക്കേറ്റ തന്നെ ആദ്യമൊന്നും വനംവകുപ്പ് തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും തിരുവനന്തപുരത്തെ ഉന്നതോദ്യാഗസ്ഥർക്ക് പരാതി നൽകിയ ശേഷമാണ് ബന്ധപ്പെട്ടവർ വിവരങ്ങൾ പോലും അന്വേഷിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

ഉരുപ്പുംകുണ്ടിലെ ജോസ് കിഴക്കേപടവത്തിന്‍റെ പുരയിടത്തിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് 11 തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കുടിവെള്ളമെടുക്കാനായി പോകുന്നതിനിടെയായിരുന്നു കാട്ടുപന്നി ആക്രമിച്ചത്.

നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ച് കാട്ടുപന്നിയെ അന്നു തന്നെ വെടിവെച്ചുകൊന്നിരുന്നു.