ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ ഹമ്പുകൾ സ്ഥാപിക്കാൻ തുടങ്ങി
Sunday, April 28, 2024 6:44 AM IST
ഒറ്റപ്പാലം: നഗരസഭ സ്റ്റാൻഡിൽ ബസുകളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനായി ഹമ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി.

ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ അപകടങ്ങൾ നിത്യസംഭവമായ സാഹചര്യത്തിലാണ് നടപടി. സ്റ്റാൻഡിൽ സുരക്ഷാ ക്രമീകരണങ്ങൾ കടലാസിൽ ഒതുങ്ങുന്നതായി വ്യാപക വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് ഹമ്പുകൾ സ്ഥാപിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡുകളിലൊന്നായിട്ടും ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കുള്ള സുരക്ഷ പരിമിതമാണ്.
ബസുകൾ നിർത്തിയിടുന്ന യാർഡുകളിലെത്തി ബസ് കയറാൻ ബസുകൾക്കായി ഒരുക്കിയ വഴികൾ മുറിച്ചുകടന്നെത്തണമെന്നതാണ് പ്രശ്‌നം. കഴിഞ്ഞ രണ്ടുമാസമായി താലൂക്ക് വികസനസമിതി യോഗത്തിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലും ബസുകളുടെ പാർക്കിംഗ് യാത്രക്കാരുടെ സുരക്ഷകൂടി നോക്കി പുനഃക്രമീകരിക്കാനുള്ള ചർച്ചകൾ നടന്നിരുന്നെങ്കിലും ഒരു തീരുമാനത്തിലെത്തിയിട്ടില്ല.

ഒപ്പം ബസ് സ്റ്റാൻഡിൽ ബസുകളുടെ വേഗം നിയന്ത്രിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് കടലാസിൽ ഒതുങ്ങുകയും ചെയ്തിരുന്നു. പട്ടണത്തിൽ പതുക്കെയെത്തുന്ന ബസുകൾ സ്റ്റാൻഡിൽ കയറുന്നതോടെ വേഗം കൂട്ടിയാണ് യാർഡുകളിലെത്തുന്നത്.

സ്റ്റാൻഡിൽ ബസുകൾ വ്യാപാരസ്ഥാപനങ്ങൾക്ക് അഭിമുഖമായി നിർത്തിയിടുന്ന രീതിയിലുള്ള പുനഃക്രമീകരണത്തിന് ആലോചനയുണ്ട്. അങ്ങനെ വന്നാൽ യാത്രക്കാർക്ക് യാർഡുകളിലെത്തിയാൽ ബസ് എവിടേക്കെന്ന് നോക്കി കയറാനാകുമെന്ന സ്ഥിതിയുണ്ടാവും.

എന്നാൽ ഇത് ചർച്ചയിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. മുമ്പ് സ്റ്റാൻഡിൽ അപകടങ്ങൾ വർധിച്ചപ്പോൾ നാഷണൽ ട്രാൻസ്‌പോർട്ട് പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്‍റർ (നാറ്റ്പാക്) സുരക്ഷാ ക്രമീകരണ പദ്ധതികൾ നിർദ്ദേശിച്ചിരുന്നു. ഇതൊന്നും ഇതുവരെ പ്രാവർത്തികമായിട്ടുമില്ല. ഇതിനിടയിലാണ് ബസ് സ്റ്റാൻഡിൽ ഹമ്പുകൾ സ്ഥാപിക്കുന്നതിന് നടപടികൾ തുടങ്ങിയത്.