ന്യൂഡൽഹി: മേയ് മാസത്തിൽ ഇന്ത്യയുടെ ചരക്ക് വ്യാപാരക്കമ്മി നേരിയ തോതിൽ കുറഞ്ഞു. ചരക്ക് കയറ്റുമതി കഴിഞ്ഞ മാസത്തിൽ ഉയരുകയും ചെയ്തു.
ആഗോള ഇന്ധനവില കൂടിയത് രാജ്യത്തെ പെട്രോളിയം കയറ്റുമതിക്ക് കരുത്തായതി. ഇതേത്തുടർന്നു ചരക്ക് വ്യാപാരക്കമ്മി നേരിയ തോതിൽ കുറഞ്ഞ് 28.21 ബില്യണ്‍ ഡോളറിലെത്തിയത്. രാജ്യത്തിന്റെ ഉയർന്ന ഇറക്കുമതിച്ചെലവിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ പെട്രോളിയം കയറ്റുമതിയിലൂടെ സാധിച്ചു. 28.38 ബില്യണ്‍ ഡോളറായിരുന്നു ഏപ്രിലിലെ വ്യാപാരക്കമ്മി.
കേന്ദ്രസർക്കാർ ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം മേയിൽ രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ഉയർന്നു. ഏപ്രിലിലെ 43.56 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് മുൻമാസം 45.2 ബില്യണ്‍ ഡോളറായി ഉയർന്നു.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്പോൾ മേയിൽ ചരക്ക് ഇറക്കുമതി 20.6 ശതമാനം വർധിച്ച് 73.41 ബില്യണ്‍ ഡോളറായി. ഈ വർഷം ഏപ്രിലിൽ ആറുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 71.94 ബില്യണ്‍ ഡോളറിനെക്കാൾ ഉയർച്ചയാണ് മേയിലുണ്ടായത്.
സേവനമേഖല രാജ്യത്തിനു തുടർന്നും വലിയ സംഭാവനയാണ് നൽകുന്നത്. മേയിലെ സേവന കയറ്റുമതി 36.76 ബില്യണ്‍ ഡോളറായി. മുൻ വർഷം ഇതേ മാസം 32.46 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതി 19.06 ബില്യണ്‍ ഡോളറിലെത്തി. 2025 മേയിൽ 16.70 ബില്യണ്‍ ഡോളറിലായിരുന്നു. ഇതേത്തുടർന്ന് സേവനമേഖലയിലെ വ്യാപാര മിച്ചം 17.7 ബില്യണ്‍ ഡോളറായി ഉയർന്നു.
2027 സാന്പത്തിക വർഷത്തിലെ ഏപ്രിൽ-മേയ് കാലയളവിൽ ചരക്കുകളും സേവനങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ ആകെ കയറ്റുമതി 162.69 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേകാലയളവിലെ 141.89 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 14.66 ശതമാനം വളർച്ചയാണ്.
Tags : India's trade deficit widens $28.21 billion Goods exports