ബ്രാറ്റിസ്ലാവ: ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്രപങ്കാളിത്ത പദവിയിലേക്ക് ഉയർത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിൽ ബ്രാറ്റിസ്ലാവയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ചരിത്രപരമായ തീരുമാനമുണ്ടായത്.
സാങ്കേതികവിദ്യ, പ്രതിരോധം, വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയിലായി.
സാമ്പത്തിക-വ്യാപാര സഹകരണത്തിൽ പുരോഗതിയുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് മോദി പറഞ്ഞു. പ്രതിരോധ സഹകരണത്തിനുള്ള താത്പര്യപത്രം ഉൾപ്പെടെ ഡിജിറ്റൽ സാങ്കേതികവിദ്യ, സൈബർ സുരക്ഷ, ശാസ്ത്രഗവേഷണം, ആണവോർജം തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
Tags : India-Slovakia cooperate Narendra Modi Robert Fico