അറ്റ്ലാന്റ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർദെ ചരിത്ര നേട്ടം സ്വന്തമാക്കി. ആദ്യ പകുതിയിൽ സ്പെയിനെതിരെ മികച്ച ചെറുത്ത് നിൽപ്പാണ് കേപ് വെര്‍ദെ നടത്തിയത്.
പ്രതിരോധക്കോട്ട കെട്ടി സ്പാനിഷ് പടയെ നേരിട്ട കേപ് വെർദെയുടെ പോരാട്ടം മത്സരത്തിലുടനീളം പ്രകടമായിരുന്നു. ഗോൾകീപ്പർ വോസിഞ്ഞയുടെ മികച്ച പ്രകടനമാണ് കേപ് വെർദെയ്ക്ക് തുണയായത്. സ്പെയിന്റെ ശക്തമായ മൂന്ന് ഗോൾശ്രമങ്ങളാണ് വോസിഞ്ഞ തടുത്തിട്ടത്.
ലാമിൻ യമാൽ അവസാന 20 മിനിറ്റ് മാത്രമാണ് സ്പെയിനായി കളത്തിലിറങ്ങിയത്. കഴിഞ്ഞ 18 മാസത്തിനിടെ ആദ്യമായാണ് ഒരു മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്പെയിന് ഗോൾ നേടാനാകാതെ പോകുന്നത്.