മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം
ആലപ്പുഴ: ലഹരിക്കെതിരേ കേരള പോലീസ് നടത്തിവരുന്ന ഓപ്പറേഷന് ഡി -ഹണ്ടിൽ കുരുങ്ങി നൈജീരിയന്‍ സ്വദേശി. മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം (24) ആണ് അറസ്റ്റിലായത്. 2022ല്‍ ഡല്‍ഹി ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ സിവില്‍ എൻജിനിയറിംഗ് പഠനത്തിനെത്തിയ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം ഇപ്പോള്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്.
രാസലഹരിക്ക് അടിമയായ ഇയാള്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍, പ്രത്യേകിച്ച് ബംഗളൂരുവില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം ലഹരി ഇടപാടിന് ഉപയോഗിക്കുന്ന എട്ട് ഇന്ത്യന്‍ ബാങ്കുകളിലെ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. ആലപ്പുഴ: ലഹരിക്കെതിരേ കേരള പോലീസ് നടത്തിവരുന്ന ഓപ്പറേഷന് ഡി -ഹണ്ടിൽ കുരുങ്ങി നൈജീരിയന്‍ സ്വദേശി.
മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം (24) ആണ് അറസ്റ്റിലായത്. 2022ല്‍ ഡല്‍ഹി ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ സിവില്‍ എൻജിനിയറിംഗ് പഠനത്തിനെത്തിയ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം ഇപ്പോള്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. രാസലഹരിക്ക് അടിമയായ ഇയാള്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍, പ്രത്യേകിച്ച് ബംഗളൂരുവില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം ലഹരി ഇടപാടിന് ഉപയോഗിക്കുന്ന എട്ട് ഇന്ത്യന്‍ ബാങ്കുകളിലെ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ആളുകളെ കാരിയര്‍മാരായി ഉപയോഗിച്ച് നടത്തുന്ന ലഹരി ശൃംഖലയില്‍ ഇയാളെക്കൂടാതെ രാജ്യത്ത് വിദ്യാഭ്യാസത്തിനെന്ന പേരില്‍ എത്തിയിട്ടുളള മറ്റു ചല ആഫ്രിക്കന്‍ പൗരന്മാരും ഉള്‍പ്പെട്ടിട്ടുളളതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടിലൂടെ ലഭിക്കുന്ന പണം ബിറ്റ്കോയിന്, ക്രിപ്റ്റോ കറന്‍സികളാക്കി ഇയാള്‍ നൈജീരിയയിലേക്ക് കടത്തിവരികയായിരുന്നു.
പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീമിനെ കൂടുതല്‍ ചോദ്യം ചെയ്ത് എംഡിഎംഎ ഉത്പാദന കേന്ദ്രവും ഇയാളുടെ മറ്റു കൂട്ടാളികളേയും കണ്ടെത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.കുഴക്കിയ അന്വേഷണം; വിടാതെ പോലീസ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് രാത്രി ബംഗളൂരുവില്‍നിന്ന് ബി. ശ്യാം എന്ന യുവാവ് കടത്തിക്കൊണ്ടു വന്ന 10 ഗ്രാം എംഡിഎംഎ എവിടെനിന്നു വന്നെന്ന അന്വേഷണമാണ് ഇയാളെ വലയിലാക്കിയത്.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാര്‍ അന്വേഷിച്ച കേസില്‍ രാസലഹരി ഇടപാടിന് പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് നൈജീരിയയിലേക്കു നീണ്ടത്. സിംബാംവേ സ്വദേശിയും പഞ്ചാബിലെ സ്വകാര്യ യൂണിവേഴ്സിറ്റിയില്‍ എൻജിനീയറിംഗ് വിദ്യാർഥിയുമായ തെന്‍ഡെ തെല്‍മ സത്തംബര എന്ന യുവതിയുടെ പഞ്ചാബിലെ ഫഗ്വാരയുള്ള ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു ഈ കേസില്‍ രാസലഹരിയുടെ പണം കൈമാറിയത്.
ഈ യുവതി 2023ല്‍ പഠനം പൂര്‍ത്തിയാക്കി രാജ്യം വിട്ടിരുന്നു. ബംഗളൂരു നഗരത്തിലെ സ്വകാര്യ ഫാര്‍മസി കോളജില്‍ പഠനത്തിനുവന്ന നൈജീരിയന്‍ സ്വദേശി എസെ എബുബെച്ക്വു ഫേവര്‍ എന്നയാളാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, 2024ല്‍ ഇയാളും രാജ്യം വിട്ടു പോയിരുന്നു. ഈ അക്കൗണ്ടിലേക്കുവരുന്ന പണവും രാസലഹരി ഇടപാട് സംബന്ധിച്ച ആശയവിനിമയവും ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നൈജീരിയയില്‍നിന്നാണ് നടത്തിയിരുന്നത്.
ഈ ശൃംഖലയെപ്പറ്റി അന്വേഷിക്കുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നൈജീരിയന്‍ കേന്ദ്രത്തില്‍നിന്നു നിയന്ത്രിക്കുന്ന അക്കൗണ്ടിലേക്കു വരുന്ന ലഹരി ഇടപാടിനുള്ള പണം മറ്റു ചില അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതായി കണ്ടെത്തി. ഇതില്‍ പ്രധാന അക്കൗണ്ട് ഡല്‍ഹി ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന നൈജീരിയന്‍ സ്വദേശിയായ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം എന്നയാളിന്റെ പേരിലുള്ളതാണെന്നു തിരിച്ചറിഞ്ഞു.
ഡല്‍ഹിയിലെ ദൗലത്പൂര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന ഇയാള്‍ എടിഎം വഴി പണം പിന്‍വലിക്കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചു. ഇയാള്‍ ഇടക്കിടയ്ക്ക് നടത്തിയ ബംഗളൂരു, മുംബൈ യാത്രകളും അന്വേഷണസംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ഒക്ടോബര്‍ 18ന് നൂറനാട് പടനിലത്ത് ജിംനേഷ്യം നടത്തി വന്ന ജി. അഖില്‍ രാജെന്ന യുവാവിന്റെ വീട്ടില്‍നിന്നും 50 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ഈ കേസില്‍ നൂറനാട് പോലീസ് ഇ്സ്പെക്ടര് എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഖില്‍രാജും കൂട്ടാളിയും ജിം ട്രെയിനറുമായ വിന്‍രാജും ചേര്‍ന്ന് ബംഗളൂരു മത്തിക്കരൈ എന്ന സ്ഥലത്തുനിന്നുമാണ് എംഡിഎംഎ ശേഖരിച്ചതെന്ന് തെളിഞ്ഞു.
ബംഗളൂ രുവിലെ രാസലഹരി വില്‍പ്പനക്കാരനായ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ജാബിദിന് 60,000 രൂപ നൽകിയായിരുന്നു ഇതു വാങ്ങിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ നവംബര്‍ 16ന് അന്വേഷണ സംഘം ബംഗളൂരുവി ൽനിന്ന് കാസര്‍ഗോഡ് നെല്ലിക്കുന്ന് നാക്കര (തൈവളപ്പില്‍) വീട്ടില്‍ എന്‍.എം. മുഹമ്മദ് ജാബിദ് (31), ഇയാളുടെ കൂട്ടാളി കോഴിക്കോട് നീലേശ്വരം ഓമശേരി മാങ്ങാപൊയില്‍ വീട്ടില്‍ മുഹമ്മദ് സഹല്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് സമയത്തും മുഹമ്മദ് ജാബിദിന്റെ ഫോണിലേക്ക് ലഹരി ആവശ്യക്കാരായ യുവതീ യുവാക്കളുടെ മേസേജുകള്‍ നിരന്തരം വന്നു കൊണ്ടിരുന്നു. അടുത്ത ഇടപാടിനുള്ള രാസലഹരി വസ്തു ശേഖരിച്ചു കൊണ്ടുവരുന്നതിനുള്ള യാത്രക്കിടയിലാണ് മുഹമ്മദ് ജാബിദ് പോലീസ് പിടിയിലായത്. മുഹമ്മദ് ജാബിദിന്റെ അറസ്റ്റിനുശേഷം നടത്തിയ അന്വേഷണത്തില്‍ ലൈബീരിയന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്സാപ്പ്ചാറ്റില് മാത്രം ബന്ധപ്പെടുന്ന ഒരു ആഫ്രിക്കന്‍ സ്വദേശിയാണ് ഇയാള്‍ക്ക് വന്‍തോതില്‍ എംഡിഎംഎ കൈമാറുന്നതെന്നും ഡ്രോപ് ആൻഡ് പിക് എന്ന രീതിയിലാണ് ഇടപാട് എന്നും ഇടപാടുകാര്‍ പോലും ഇയാളെ നേരില്‍ കണ്ടിട്ടില്ലെന്നും വ്യക്തമായിരുന്നു.
എന്നാല്‍, മുഹമ്മദ് ജാബിദ് പണം കൈമാറ്റം ചെയ്ത വിവിധ അക്കൗണ്ടുകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകള്‍ നൈജീരിയന്‍ പൗരനായ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീമിന്റെ വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണ് നയിച്ചത്. ഡല്‍ഹി, ബംഗളൂരൂ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കവേ ഇതിനിടയില്‍ രാജ്യം വിട്ടു പോയ ഇയാളെ നൈജീരിയയില്‍ നിന്ന് എത്യോപ്യയിലെ ആഡിസ് അബാബ വഴി ഇന്ത്യയിലേക്ക് തിരിച്ചു വരും വഴി കഴിഞ്ഞ ഡിസംബര്‍ 12ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വയനാട് എക്സൈസ് അസി. കമ്മീഷണറാണ് അറസ്റ്റ് ചെയ്തത്.
കല്‍പ്പറ്റ എൻഡിപിഎസ് ്പെഷൽ കോടതി റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിസുരക്ഷാ തടങ്കലില്‍ പാര്‍പ്പിച്ച ഇയാളെ നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിനൊപ്പം നൂറനാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാർ, അസി. സബ് ഇന്‍സ്പെക്ടര്‍ സിനു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ. ശരത്, കെ. കലേഷ്, വി.വി. ഗിരീഷ് ലാല്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് അന്വേഷണം നടത്തിയത്.