x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകള്‍; ജീവന്‍ പണയം വച്ച് ജനങ്ങള്‍

വെബ് ഡെസ്ക്
Published: July 20, 2026 11:03 PM IST | Updated: July 20, 2026 11:03 PM IST

സ്‌കൂട്ടര്‍ യാത്രക്കാരന്‍റെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് .

തൊടുപുഴ: നഗരത്തില്‍ സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ മറ്റു വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ബസുകളുടെ അമിത വേഗംമൂലം നഗരത്തില്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടംമൂലം രണ്ടു പേരുടെ ജീവനാണ് ഒരാഴ്ചയ്ക്കുള്ളില്‍ പൊലിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച വെങ്ങല്ലൂര്‍ ഭാഗത്ത് അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസിടിച്ച് പരിക്കുപറ്റി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം തൊടുപുഴ നഗരത്തില്‍ വയോധികയായ വീട്ടമ്മ ബസിനടിയില്‍പ്പെട്ട് മരിക്കാനിടയായതും മത്സരയോട്ടം കാരണമാണ്. സമയത്തെച്ചൊല്ലി സ്വകാര്യ ബസുകാര്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും പതിവാണ്.

ശനിയാഴ്ച രാവിലെ 7.15ന് വെങ്ങല്ലൂര്‍ ഷാപ്പുംപടി ഭാഗത്തുണ്ടായ അപകടത്തില്‍ ആലക്കോട് ചവര്‍ണ സ്വദേശി തൈപ്പറമ്പില്‍ പരീതി(58)നാണ് ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയായിരുന്നു മരണം. സ്‌കൂട്ടറിനു പിന്നില്‍ യാത്ര ചെയ്ത പൂച്ചപ്ര സ്വദേശി സതീഷിനും (45) പരിക്കേറ്റിരുന്നു. അപകടം ഉണ്ടാക്കിയ തൊടുപുഴ - മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അബില്‍ മോന്‍ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെങ്ങല്ലൂര്‍ ഷാപ്പുംപടി ഭാഗത്തുനിന്ന് നാലുവരി പാതയിലേക്കു തിരിയുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരെ അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ബസ് ഏതാനും മാസം മുന്‍പ് മൂവാറ്റുപുഴ റോഡില്‍ റോട്ടറി ജംഗ്ഷനില്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ കെട്ടിടത്തില്‍ച്ചെന്ന് ഇടിക്കുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ അതേ ബസിനടിയില്‍പ്പെട്ട് വണ്ണപ്പുറം കൂവപ്പുറം പടിഞ്ഞാറത്ത് തെയ്യാമ്മ മാത്യുവിന്‍റെ ജീവന്‍ പൊലിഞ്ഞിരുന്നു. ബസ് മാറിക്കയറിയ തെയ്യാമ്മ വാഹനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെ ബെല്ലടിച്ചതിനെത്തുടര്‍ന്ന് പിടി വിട്ട് ബസിനടിയിലേക്കു വീഴുകയായിരുന്നു. ഇത്തരത്തില്‍ മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍.

വിവിധ മേഖലകളില്‍നിന്നു നഗരത്തിലേക്കെത്തുന്ന വാഹങ്ങളാണ് അമിത വേഗതയില്‍ പായുന്നത്. വണ്ണപ്പുറം, ഉടുമ്പന്നൂര്‍, പൂമാല റൂട്ടുകളില്‍നിന്നു മങ്ങാട്ടുകവല വഴിയെത്തുന്ന ബസുകളും മൂവാറ്റുപുഴ ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങളുമാണ് ടൗണില്‍ പതിവായി മത്സരയോട്ടം നടത്തുന്നത്. ടൗണില്‍നിന്ന് യാത്രക്കാരെ കയറ്റാനും സ്റ്റാന്‍ഡ് പിടിക്കാനുമായി ഇവര്‍ നടത്തുന്ന അമിത വേഗം ആരെയും ഭയപ്പെടുത്തുന്ന തരത്തിലാണ്. ടൗണിലെത്തുന്നതോടെ അതിവേഗത്തില്‍ ഹോണ്‍ മുഴക്കിയാണ് ഇവ ചീറിപ്പായുന്നത്. ഇരുചക്ര വാഹനയാത്രക്കാരും മറ്റും റോഡില്‍നിന്നു വാഹനം ഒതുക്കിയില്ലെങ്കില്‍ ഇടിച്ചു തെറിപ്പിക്കുന്ന രീതിയിലാണ് ബസുകളുടെ അമിത വേഗം.

ലഹരി ഉപയോഗിച്ച് ബസ് ഓടിക്കുന്ന സംഭവങ്ങളും അടുത്തിടെ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസുകളിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ പരിശോധിക്കപ്പെടുന്നില്ല. അമിതവേഗം മൂലമുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരേ പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശനമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

Tags : Private buses Nattuvishesham DistrictNews

Recent News

Corehub Up