x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനക്കര ബസ്‌ സ്റ്റാന്‍ഡിലെ കടമുറികൾ വ്യാപാരികൾക്ക് ഉടൻ കൈമാറും


Published: May 19, 2026 05:50 AM IST | Updated: May 19, 2026 05:50 AM IST

കോട്ടയം: തിരുനക്കര ബസ്‌സ്റ്റാന്‍ഡ് കെട്ടിടത്തില്‍നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ സംഘടന നിര്‍മിക്കുന്ന താത്കാലിക കടമുറികളുടെ നിര്‍മാണം പൂര്‍ത്തിയായി. കടമുറികള്‍ കച്ചവടക്കാര്‍ക്ക് ഉടന്‍ കൈമാറും. വൈദ്യുതി കണക്‌ഷന് വെവ്വേറെ അപേക്ഷ നല്‍കണം.

ബസ് കാത്തിരിപ്പുകേന്ദ്രത്തിനു പുറകിലായി 36 കടമുറികളാണ് ഒരുങ്ങുന്നത്. മേല്‍ക്കൂര ഷീറ്റാണ്. വശങ്ങള്‍ വി ബോര്‍ഡുവച്ചു മറച്ചിരിക്കുകയാണ്. തറ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കി. ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ടൈല്‍സ് പാകാം. നഗരസഭയുടെ അനുമതിയോടെ വ്യാപാരികളുടെ സംഘടനയാണ് കടമുറികളുടെ നിര്‍മാണം നടത്തുന്നത്.

പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് വരുമ്പോള്‍ സ്വന്തം ചെലവില്‍ കടമുറികള്‍ പൊളിച്ചുമാറ്റാമെന്ന ഉറപ്പിലാണ് വ്യാപാരികള്‍ക്ക് കടമുറി പണിയാന്‍ നഗരസഭ അനുമതി നല്‍കിയത്.

2022ലാണ് കെട്ടിടം ബലക്ഷയത്തിലാണെന്നു ചൂണ്ടിക്കാട്ടി 52 കച്ചവടക്കാരെ ഒഴിപ്പിച്ചത്. പിന്നീട് 1.10കോടി രൂപയ്ക്ക് കെട്ടിടം പൊളിക്കാന്‍ ലേലം നല്‍കി. ഇതിനിടെ, പൊളിച്ചുമാറ്റാതിരുന്ന, ബലക്ഷയമില്ലെന്ന് അധികൃതര്‍ കണ്ടെത്തിയ ഹോട്ടല്‍ കെട്ടിടത്തില്‍നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് ഒരാള്‍ മരിച്ച ദാരുണ സംഭവവുമുണ്ടായി. ഒഴിപ്പിച്ച അന്നുമുതല്‍ കച്ചവടക്കാര്‍ താത്കാലിക സംവിധാനം തേടി അലയുകയായിരുന്നു.

പുനരധിവാസം വാഗ്ദാനം ചെയ്തവര്‍ പിന്നെ തിരിഞ്ഞുനോക്കിയില്ല. ചിലര്‍ പുതിയ കടകളിലേക്കും മറ്റു ചിലര്‍ നഗരസഭയുടെ നാഗമ്പടത്തെ കെട്ടിടത്തിലേക്കും മാറി. ലോട്ടറി, ഫോട്ടോസ്റ്റാറ്റ്, ബേക്കറി തുടങ്ങി ചെറുകിട കടകളായിരുന്നു കെട്ടിടത്തില്‍ ഏറെയും. കച്ചവടക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയതിനൊടുവിലാണ് താത്കാലിക കടമുറികള്‍ എന്ന ആവശ്യം യാഥാര്‍ഥ്യമായത്.

Tags : nattu vishesham Shops at Thirunakara bus stand

Recent News

Corehub Up