വൈപ്പിൻ: സംസ്ഥാനപാതയിൽ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു. നായരമ്പലം വെളിയത്തുപറമ്പ് കുന്നത്ത് വീട്ടിൽ സുധിയുടെ മകൻ കെ.എസ്. സ്മിത്ത് (20), മാനാട്ടുപറമ്പിൽ കീപ്പുള്ളി ബൈജുവിന്റെ മകൻ വൈഷ്ണവ് (21) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ വെളിയത്ത്പറമ്പ് മഹാവിഷ്ണുക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. നായരമ്പലം ഭാഗത്തുനിന്ന് ഞാറക്കൽ ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. സ്മിത്ത് ആണ് ബൈക്ക് ഓടിച്ചിരുന്നത്.
ഓടിക്കൂടിയവർ ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സ്മിത്ത് ആദ്യവും പിന്നീട് വൈഷ്ണവും മരിച്ചു. എറണാകുളം സെന്റ് ആൽബർട്സിലെ ബിരുദ വിദ്യാർഥിയാണ് വൈഷ്ണവ്. ഐടി പഠനം കഴിഞ്ഞ് ഞാറക്കൽ മാമ്പിള്ളിയിലെ വർക്ഷോപ്പിൽ ട്രെയിനിയായിട്ട് പോവുകയായിരുന്നു സ്മിത്ത്.
വൈഷ്ണവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. അമ്മ: സനില. സഹോദരൻ: പ്രണവ്.സ്മിത്തിന്റെ മൃതദേഹം സംസ്കരിച്ചു. അമ്മ: രമ്യ. സഹോദരൻ: സമൃദ