അനാവശ്യചിന്തകളുടെ സമുദ്രത്തിൽ ഒരു യുവാവ്!
Monday, October 29, 2018 2:34 PM IST
കുറേ നാളുകൾക്കു മുന്പ് തിരുനെൽവേലിയിൽനിന്ന് എന്നെ കാണാൻ വന്ന ഒരു കുടുംബത്തിന്‍റെ നീറുന്ന മാനസിക സംഘർഷം മനഃശാസ്ത്രപരമായി പരിഹരിച്ചതിന്‍റെ ഓർമ മനസിൽ ഇപ്പോൾ പൊന്തിവരുന്നു. പഠനത്തിൽ അതിസമർഥനും ബുദ്ധിമാനുമായ തങ്ങളുടെ ഏക മകൻ അനുഭവിക്കുന്ന അതിസങ്കീർണമായ ഒരു മാനസിക പ്രശ്നത്തെക്കുറിച്ചാണ് അധ്യാപകരായ മാതാപിതാക്കൾക്ക് എന്നോടു പറയാനുണ്ടായിരുന്നത്.

മനസിൽ ചിന്തകളുടെ ഒരു പൊട്ടിത്തെറി.

ഒന്പതാം ക്ലാസിൽ പഠിക്കുന്പോൾ തുടങ്ങിയതാണ് അവന്‍റെ പ്രശ്നങ്ങൾ. പഠിക്കാനിരിക്കുന്പോൾ എന്നും അനാവശ്യചിന്തകൾ കടന്നുവന്ന് ടെൻഷൻ കയറുകയാണെന്നും അതവന്‍റെ പഠനത്തെ മാത്രമല്ല, തങ്ങളുടെ കുടുംബജീവിതത്തെ ആകമാനം അസ്വസ്ഥമാക്കുകയാണെന്നും തീവ്രമായ ദുഃഖത്തോടെ അവർ എന്നോടു പറഞ്ഞു.

നിർബന്ധിതമായി കടന്നുവരുന്ന അനാവശ്യ ചിന്തകൾ കാരണം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെവരുന്പോൾ അവന്‍റെ നിരാശ മുഴുവൻ വീട്ടിലുള്ള തങ്ങളോടാണ് പ്രകടിപ്പിക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പെട്ടെന്നു ദേഷ്യപ്പെടുകയും കരയുകയും എതിർപ്പു പ്രകടിപ്പിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണെന്ന് അവർ പറഞ്ഞു.

എന്തെങ്കിലും മാർഗം ഉപയോഗിച്ച് അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും കഠിനമായ കലഹത്തിലാണ് അവസാനിക്കാറുള്ളതെന്നും ടെൻഷൻ കൂടിക്കഴിയുന്പോൾ വീട്ടിലെ സാധനങ്ങളെല്ലാം എടുത്തെറിഞ്ഞ് പൊട്ടിക്കാറുണ്ടെന്നും എന്താണവനെ ശല്യംചെയ്യുന്ന ചിന്തകളെന്നു ചോദിച്ചാൽ തങ്ങളോടു പറയില്ലെന്നും അവർ പറഞ്ഞു.

ഏറ്റവുമൊടുവിലായി അവനിൽ പ്രത്യക്ഷപ്പെട്ട ലക്ഷണം അമിത വൃത്തിയാണെന്നും കൂടുതൽ നേരം അവൻ ബാത്റൂമിലാണെന്നും അതു തടസപ്പെടുത്താൻ ചെന്നാൽ അച്ഛനോട് പൊട്ടിത്തെറിക്കുമെന്നും അവർ പറഞ്ഞു.

അതിസമർഥനായി പഠിച്ചുകൊണ്ടിരുന്ന അവൻ പഠിത്തത്തിൽ പിന്നോക്കാവസ്ഥയിൽ പോയപ്പോൾ തങ്ങൾ ആകെ വിഷമത്തിലായി. അവന്‍റെ ഭാവി എന്താകുമെന്ന ഉത്കണ്ഠയിലായിരുന്നു എല്ലാവരും.

പഠിക്കാനിരിക്കുന്പോൾ അനാവശ്യ ചിന്തകൾ വരുന്നതുമൂലം ഒന്നും ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും എന്തെങ്കിലും പഠിച്ചാൽത്തന്നെ അതെല്ലാം പെട്ടെന്നു മറന്നുപോകുകയാണെന്നും അവൻ കൂടെക്കൂടെ പറഞ്ഞതുകാരണം ഇനിയും തലച്ചോറ് സംബന്ധമായ തകരാറെന്തെങ്കിലുമുണ്ടോ എന്നറിയുന്നതിന് അവനെ ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു. തലച്ചോറിന് യാതൊരു തകരാറുമില്ലെന്നും ഇത് മാനസികപ്രശ്നമായതിനാൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്‍സൾട്ട് ചെയ്ത് കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി (സിബിടി) എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹമാണ് ഞങ്ങളോട് പറഞ്ഞുതന്നത്. നെറ്റിൽ കയറി അവൻതന്നെയാണ് ഡോക്ടറുടെ പേര് കണ്ടുപിടിച്ചതെന്നും എന്തെങ്കിലും ചെയ്ത് അവനെ രക്ഷിക്കണമെന്നും മാതാപിതാക്കൾ ദുഃഖത്തോടെ എന്നോടു പറഞ്ഞു.

ഞാൻ അവനെ ഒരു ന്യൂറോ സൈക്കോളജിക്കൽ ടെസ്റ്റിന് വിധേയമാക്കി. ന്യൂറോ സൈക്കോളജിക്കൽ എക്സാമിനേഷിൽ അവന്‍റെ തലച്ചോറിന്‍റെ എല്ലാ ലോബ്സും ആരോഗ്യകരമായി പ്രവർത്തിക്കുന്നതായി ബോധ്യപ്പെട്ടു.

വൈകാരികലോകത്ത് അവൻ അനുഭവിക്കുന്ന സംഘർഷങ്ങളും അനാവശ്യ ചിന്തകളുടെ ഫെനമനോളജിയും ചിന്തകളുടെ ആവർത്തന സ്വഭാവം ഉണ്ടാക്കുന്ന ബയോളജിക്കൽ കോണ്‍സിക്വൻസസും എല്ലാം അതിവിദഗ്ധമായ വിശകലത്തിന് വിധേയമാക്കി.

പൂർണമായും സഹകരിച്ച് പ്രവർത്തിച്ചാൽ മരുന്നില്ലാത്ത ബിഹേവിയർ തെറാപ്പി ചികിത്സയിൽ അനാവശ്യ ചിന്തകളുടെ തിരമാലകളെ ശാന്തമാക്കാൻ കഴിയുമെന്ന് ഞാൻ അവനു പ്രത്യാശ നൽകി.

ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്ന് ക്ലിനിക്കൽ സൈക്കോളജി ഡോക്ടർമാർ വിശേഷിപ്പിക്കുന്ന ഈ മാനസികാവസ്ഥ ബിഹേവിയർ തെറാപ്പി ചികിത്സയിലൂടെ രോഗിയുടെ സഹകരണത്തോടെ ഫലപ്രദമായി ചികിത്സിച്ചു മാറ്റാവുന്നതാണെന്ന് ഞാനവരെ പറഞ്ഞു മനസിലാക്കി.

എല്ലാ ദിവസവും രാവിലെയും വൈകിട്ടും മുടങ്ങാതെ ഡീപ് മസിൽ റിലാക്സേഷൻ ടെക്നിക്കുകൾ ചെയ്ത് ടെൻഷൻ ഉണ്ടാക്കുന്ന സിംപതറ്റിക് എറോസലിനെ കുറച്ച് പാരാസിന്പതറ്റിക് റിലാക്സേഷനിലേക്ക് ശരീരത്തെയും മസ്തിഷ്കത്തെയും കൊണ്ടുപോകുന്നതു വഴി സ്വസ്ഥമായി ഇരുന്ന് പഠിക്കാൻ കഴിയുമെന്ന് അവനെ പറഞ്ഞു മനസിലാക്കി.

കംപ്യൂട്ടറൈസ്ഡ് ബയോഫീഡ് ബാക് ട്രെയിനിംഗ്, സെൽഫ് ഹിപ്നോസിസ് ട്രെയിനിംഗ് എന്നിവ നൽകി റിലാക്സേഷന്‍റെ മാനസികാവസ്ഥയിലേക്ക് അവനെ പരിശീലിപ്പിച്ചു. പൊതുവേയുള്ള ടെൻഷൻ കറഞ്ഞിട്ടും കള്ളിമുള്ളുപോലെ മനസിൽ ഉടക്കിക്കിടന്ന ചില പ്രത്യേക നിർബന്ധിത ചിന്തകളുടെ ആധിക്യം കുറയ്ക്കുന്നതിന് തോട്ട് സ്റ്റോപ് ടെക്നോളജി തുടർച്ചയായി നൽകുകയും ചെയ്തപ്പോൾ മാനസികാരോഗ്യം വീണ്ടെടുക്കൻ കഴിഞ്ഞു.

എല്ലാ ചികിത്സാരീതികളോടും ബുദ്ധിമാനായ അവൻ അതീവ താത്പര്യത്തോടെ സഹകരിച്ചതിനാൽ കുറേ നാളുകൾകൊണ്ട് പടിപടിയായി അയാളുടെ മനോനിലയെ റീവയർ ചെയ്തെടുക്കുന്നതിന് സാധിച്ചു. സൈക്കോളജി ഓഫ് ലേണിംഗിലെ സൈദ്ധാന്തിക തത്ത്വങ്ങൾ ഉപയോഗിച്ച് മസ്തിഷ്ക പ്രവർത്തനങ്ങളെ കണ്ടീഷനിംഗ് ചെയ്യുന്ന മനഃശാസ്ത്ര പ്രക്രിയയാണ് ഇവിടെ റീവൈറിംഗ് എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.

ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന ശാസ്ത്രശാഖയിൽ ഇന്ന് നടുന്നുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ ഗവേഷണങ്ങൾ മനസുകണ്ട് മസ്തിഷ്കത്തെ പരിശീലിപ്പിക്കുന്ന അതീവ സാങ്കേതിക ടെക്നോളജിയിലേക്ക് അത് നമുക്ക് കൂടുതൽ വെളിച്ചം നൽകുന്നു.

ഡോ.ജോസഫ് ഐസക്,
(റിട്ട അസിസ്റ്റന്റ് പ്രഫസര്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജി, മെഡിക്കല്‍ കോളജ്)
കാളിമഠത്തില്‍, അടിച്ചിറ റെയില്‍വേ ക്രോസിനു സമീപം,
തെളളകം പി.ഒ.കോട്ടയം 686 016
ഫോണ്‍ നമ്പര്‍ 9847054817, www.drjosephisaac.com