പത്തു കോടിയോളം കുട്ടികൾക്കു പ്രതിരോധ വാക്സിൻ
പത്തു കോടിയോളം കുട്ടികൾക്കു പ്രതിരോധ വാക്സിൻ
രാജ്യത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പത്തു കോടിയോളം കുട്ടികൾ പ്രതിരോധ വാക്സിന് അർഹരാകുമെന്നാണ് കണക്കുകൾ. നിലവിൽ രാജ്യത്ത് 60 വയസിനു മുകളിൽ പ്രായമുള്ള 12.4 കോടി ആളുകൾ ഒരു ഡോസ് വാക്സിനും 9.21 കോടി ആളുകൾ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു.

ഏകദേശം ഒരു കോടിയോളം ആരോഗ്യ പ്രവർത്തകരും രണ്ടു കോടിയോളം മുൻനിര കോവിഡ് പ്രതിരോധ പ്രവർത്തകരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വൈറസിനെ നേരിടുന്നതിനു ജനങ്ങൾ മാസ്ക് ധരിക്കുകയും കോവിഡ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

കോവിഡിനെ നേരിടുന്നതിൽ ജനങ്ങളുടെ ജാഗ്രതയാണ് ആദ്യ ആയുധമെന്നും വാക്സിനുകൾ രണ്ടാമതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തു നിലവിൽ 140 കോടിയിലധികം വാക്സിനുകൾ നൽകി ക്കഴിഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശാസ്ത്രജ്ഞർ തുടങ്ങിവരെ പ്രധാനമന്ത്രി അനുമോദിച്ചു.

ജനിതക പരിവർത്തനം സംഭവിച്ച ഒമിക്രോണ്‍ പോലെയുള്ള വൈറസുകളെ നേരിടുന്നതിന് രാജ്യം സജ്ജമാണ്. രാജ്യത്ത് നിലവിൽ കോവിഡ് അടിയന്തര ഉപയോഗത്തിനായി 18 ലക്ഷം ആശുപത്രി കിടക്കകൾ, വെന്‍റിലേഷൻ സൗകര്യങ്ങളോടുകൂടിയ അഞ്ചു ലക്ഷം ആശുപത്രി കിടക്കകൾ, ഒന്നര ലക്ഷം തീവ്ര പരിചരണ യൂണിറ്റുകൾ എന്നിവയ്ക്കു പുറമേ കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച ഒരു ലക്ഷം ആശുപത്രി കിടക്കകൾ, 3000ത്തിനു മുകളിൽ ഓക്സിജൻ പ്ലാന്‍റുകൾ, നാലു ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. മൂക്കിൽ കൂടി നൽകുന്ന ഇന്ത്യൻ നിർമിത ജനിതക വാക്സിൻ ഉടൻ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വൈറസ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടം മുതൽ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ചാണ് രാജ്യം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. കഴിഞ്ഞ 11 മാസങ്ങളായി നടന്നു വരുന്ന വാക്സിനേഷൻ നടപടികൾ രാജ്യത്തിന് ആത്മവിശ്വാസം നേടിത്തരികയും സാന്പത്തിക രംഗത്തെ മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസുമായി ബന്ധപെട്ട വ്യാജ വാർത്തകൾക്ക് എതിരേ ജാഗ്രത വേണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പ്രതിരോധ പ്രവർത്തനങ്ങളിൽ തുടർന്നും ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് അഭ്യർഥിച്ചു.