പത്ത് ശതമാനം സാമ്പിൾ ഒമിക്രോൺ ടെസ്റ്റിന്
പത്ത് ശതമാനം സാമ്പിൾ ഒമിക്രോൺ ടെസ്റ്റിന്
കേരളത്തിൽ ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ നൂറു സാമ്പിൾ കോവിഡ് ടെസ്റ്റ് നടത്തുമ്പോൾ 10 സാമ്പിൾ ഒമിക്രോൺ ടെസ്റ്റിനായി അയച്ചുതുടങ്ങി. രോഗവ‍്യാപനത്തിന്‍റെ തോത് കൃത‍്യമായി മനസിലാക്കനാണ് ഇത്തരത്തിൽ 10 ശതമാനം സാമ്പിളുകൾ ഒമിക്രോൺ ടെസ്റ്റിനായി വിടുന്നത്.

വരും നാളുകളിൽ നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം. രോഗ വ്യാപനമുണ്ടായാൽ പുതിയ ക്വാറന്‍റൈൻ നയം നടപ്പിലാക്കും. ഒമിക്രോണിന്‍റെ സമൂഹവ്യാപനം തടയുന്നതിനു വേണ്ടിയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് കൃത്യമായ നിരീക്ഷണം ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ക്വാറന്‍റൈൻ സമയത്ത് ഇവർ പൊതുസ്ഥലം സന്ദർശിക്കാനോ പൊതുചടങ്ങുകളിൽ പങ്കെടുക്കാനോ പാടില്ല. രോഗലക്ഷണങ്ങൾ കുറവാണെങ്കിലും വ്യാപനത്തിൽ ഒമിക്രോൺ വില്ലനാണെന്ന് ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലും മറ്റും ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ഇവിടെയും പടരാനുള്ള സാധ്യത കണക്കിലെടുത്താണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.