കരുതൽ ഡോസ്; വാക്സിനുകൾ കലർത്തില്ല
കരുതൽ ഡോസ്; വാക്സിനുകൾ കലർത്തില്ല
കരുതൽ ഡോസിന് വ്യത്യസ്ത വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് നീതി ആയോഗിന്‍റെ കോവിഡ് കർമ സമിതി തലവൻ ഡോക്ടർ വി. കെ. പോൾ. ഒന്നും രണ്ടും ഡോസുകൾ സ്വീകരിച്ച അതേ വാക്സിൻ തന്നെയാകും കരുതൽ ഡോസായി നൽകുക.

ഒന്നും രണ്ടും ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഷീൽഡും കോവാക്സിൻ സ്വീകരിച്ചവർക്ക് കോവാക്സിനും തന്നെ കരുതൽ ഡോസായി നൽകും.

രണ്ടാം ഡോസ് സ്വീകരിച്ചു 39 ആഴ്ചയ്ക്കു ശേഷമേ കരുതൽ ഡോസ് നൽകൂ. കരുതൽ ഡോസുകൾ സ്വീകരിക്കുന്നതിന് കോവിൻ ആപ്പിൽ ഒന്നും രണ്ടും വാക്സിനുകൾ സ്വീകരിച്ചതിനു മുന്നോടിയായി രജിസ്റ്റർ ചെയ്തതു പോലെ രജിസ്റ്റർ ചെയ്യാം.

വാക്സിൻ ലഭ്യത അനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കേണ്ടതിന്‍റെ സമയവും തീയതിയും ഫോണിൽ എസ്എംഎസ് ആയി വരും. കരുതൽ ഡോസ് സ്വീകരിച്ചു എന്നതിന്‍റെ സർട്ടിഫിക്കറ്റും കോവിൻ ആപ്പ് വഴി ലഭ്യമാകും. ബൂസ്റ്റർ ഡോസുകൾ നൽകുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല.

രാഹുൽ ഗോപിനാഥ്