കോവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
കോവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
രാജ്യത്ത് 12 വയസിനും 18 വയസിനും ഇടയിലുള്ളവർക്ക് അടിയന്തര ഉപയാഗത്തിന് ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് ഡ്രഗ് കണ്‍ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ)യുടെ അനുമതി.

ജനുവരി മൂന്നു മുതൽ 15 വയസിനു മുകളിലുള്ളവർക്ക് ഇന്ത്യയിൽ വാക്സിൻ നൽകുന്നത് ആരംഭിക്കാനിരിക്കെയാണ് കോവാക്സിന് അനുമതി ലഭിച്ചത്. ഓഗസ്റ്റിൽ സൈഡസ് കാഡിലയുടെ സൈകോവ് ഡിക്ക് 12 വയസിനു മുകളിലുള്ളവർക്കുള്ള അടിയന്തര ഉപയോഗത്തിന് ഡിജിസിഐ അനുമതി നൽകിയിരുന്നു.

രണ്ടു മുതൽ 18 വയസു വരെയുള്ളവർക്ക് കോവാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി(എസ്ഇസി) ഒക്ടോബറിൽ ഡിസിജിഐയോട് ശിപാർശ ചെയ്തിരുന്നു. എന്നാൽ, 12 വയസിനു മുകളിലുള്ളവർക്കുള്ള ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. മുതിർന്നവർക്ക് നൽകിയ അതേ ഡോസ് തന്നെയായിരിക്കും കുട്ടികൾക്കും നൽകുകയെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.

രാജ്യത്താകമാനം 1,000ത്തിനു മുകളിൽ കുട്ടികളിലാണ് കോവാക്സിൻ പരീക്ഷണം നടത്തിയത്. കോവാക്സിൻ സീകരിച്ച മുതിർന്നവർക്കു ലഭിക്കുന്ന ഫലപ്രാപ്തി കുട്ടികളിലും ലഭിക്കുന്നുണ്ടെന്ന് വിദഗ്ധ സമിതി പറഞ്ഞിരുന്നു. മൂന്ന് ഡോസുള്ള, ലോകത്തെ തന്നെ ആദ്യ ഡിഎൻഎ വാക്സിനാണ് സൈക്കോവ് -ഡി. സൂചിരഹിത വാക്സിനായതിനാൽ പാർശ്വഫലങ്ങൾ കുറവായിരിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.