റംസാനിലൂടെ ആത്മവിശുദ്ധി കൈവരിക്കണം
റംസാനിലൂടെ ആത്മവിശുദ്ധി കൈവരിക്കണം
മറ്റുള്ളവരെ കുറ്റം പറയാനും മറ്റുള്ളവരിലെ കുറ്റം കണ്ടു പിടിക്കാനും നമ്മിൽ പലരും മിടുക്കരാണ്. ചിലർ സന്തോഷം കണ്ടെത്തുന്നത് തന്നെ മറ്റുള്ളവരെ കുറ്റം പറഞ്ഞാണ്. ചിലർ എന്ത് സംഭവിച്ചാലും കാലത്തെയാണ് കുറ്റപ്പെടുത്തുന്നത്. റംസാൻ മാസത്തിന്‍റെ സവിശേഷതകളിൽ പെട്ടതാണ് റംസാൻ ആത്മ വിശുദ്ധിയുടെ മാസമെന്നത്. മറ്റുള്ളവരിലേക്ക് കുറ്റങ്ങളും കുറവുകളും അന്വേഷിക്കുന്നതിന് പകരം സ്വന്തത്തെ കുറിച്ചുള്ള വിചാരപ്പെടലുകളാണ് റംസാൻ ആവശ്യപ്പെടുന്നത്. "നിങ്ങൾ വിചാരണ ചെയ്യുന്നതിന്‍റെ മുമ്പ് സ്വയം വിചാരണ ചെയ്യുക'- പ്രവാചകരുടെ ഈ സന്ദേശം കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ റംസാനിലെ ദിന രാത്രങ്ങളിലൂടെ ശ്രമിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. വിശ്വപ്രസിദ്ധ പണ്ഡിതൻ ഇമാം മുഹമ്മദ്‌ ഇബ്നു ഇദ്‌രീസ്‌ ഷാഫിഹീ(റ )യുടെ വാചകങ്ങൾ ഇവിടെ പ്രസക്തമാണ്.

"നാം കാലത്തെ കുറ്റം പറയുന്നു. എന്നാൽ കുറ്റങ്ങളും കുറവുകളും നമ്മിൽ തന്നെയാണ്. കുറ്റങ്ങളും കുറവുകളുമുള്ള നമ്മൾ ഈ കാലത്തു ജീവിക്കുന്നുവെന്നതല്ലാതെ കാലത്തിന് ഒരു കുറവുമില്ല'. ആത്മവിചാരത്തിലൂടെ പടിപടിയായി നമ്മുടെ ജീവിതത്തെ തിന്മയിൽ നിന്നും മുക്തമാക്കാൻ നാം ശ്രമിക്കുന്നില്ലെങ്കിൽ റംസാൻ മാസം നമ്മിൽ ഒരു സ്വാധീനവും ഉണ്ടാക്കിയില്ല എന്നുവേണം കരുതാൻ. ഒരാളുടെ റംസാൻ അല്ലാഹു സ്വീകരിച്ചു എന്നതിന്‍റെ ബാഹ്യ അടയാളങ്ങളെക്കുറിച്ച് പണ്ഡിതൻമാർ വിശദീകരിക്കുന്നുണ്ട്. അതിലൊന്ന് - റംസാനിനുമുമ്പ് ചെയ്തുകൊണ്ടിരുന്ന തിന്മകൾ റംസാനിലും തുടർന്നുള്ള ജീവിതത്തിലും ഒഴിവാക്കാൻ സാധിക്കുന്നു എന്നതാണ്. ആത്മ വിചാരത്തിന്‍റെ വിശാലമായ വാതായനങ്ങളാണ് റംസാൻ വിശ്വാസികൾക്ക് മുന്നിൽ തുറന്നിടുന്നത്.


റംസാനിൽ ചെയ്യുന്ന ആരാധനകൾ ഈ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള തുറന്ന അവസരങ്ങളാണ്. റംസാൻ മാസത്തിലെ ഏറ്റവും പ്രധാന ആരാധനയായ വ്രതാനുഷ്ഠാനത്തെ വിശുദ്ധ ഖുർആനിൽ അല്ലാഹു പരിചയപ്പെടുത്തിയതു ഇങ്ങനെയാണ്. "ഓ സത്യവിശ്വാസികളെ, നിങ്ങളുടെ പൂർവികർക്കു നിർബന്ധമാക്കിയത് പോലെ നിങ്ങൾക്ക് റംസാനിലെ വ്രതം നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾ ദൈവഭക്തിയുള്ളവർ (ആത്മ വിശുദ്ധിയുള്ളവർ) ആകുന്നതിനു വേണ്ടി.

ആർ.പി. ഹുസൈൻ മാസ്റ്റർ ഇരിക്കൂർ
(എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.