അന്യരായി ആരുമില്ല
അന്യരായി ആരുമില്ല
സ്വയം ലാളിത്യവും വിനയവും തെരഞ്ഞെടുക്കുന്നവനെ ദൈവം ആകാശം മുട്ടെ വളർത്തും. എന്നാൽ ഞാനെന്ന ഭാവം മൂത്ത് മുന്നിൽ കാണുന്നതിനെയെല്ലാം തകർത്ത് തരിപ്പണമാക്കി വാനം മുട്ടെ സ്വയം വളരാൻ ശ്രമിക്കുന്നവൻ താൽക്കാലികമായി വളരുമെങ്കിലും ആത്യന്തികമായ പതനവും നിന്ദ്യതയും അവനെ കാത്തിരിക്കുന്നുണ്ട്.

ഒരു നാട്ടിലെ രാജഗുരുവും ശിഷ്യനായ രാജകുമാരനും ദീർഘമായി യാത്ര ചെയ്ത് നിബിഡ വനത്തിലെത്തി. ഒരുപാടുയർച്ചയിൽ നിന്ന് കുത്തിയൊഴുകി ചിതറുന്ന വെണ്‍മേഘങ്ങൾപോലെ ഭൂമിയിൽ പതിക്കുന്ന വെള്ളച്ചാട്ടത്തിനരികിലെ ഒരു പാറയിൽ അവരിരുന്നു. ഗുരു പാറപ്പുറത്ത് ഉണങ്ങിയ വിറകുകൾ കൂട്ടിയിട്ട് കത്തിച്ചു. അഗ്നി നാളങ്ങൾ അന്തരീക്ഷത്തിലേക്ക് ആളിപ്പടർന്നു. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടവും ആളിപ്പടരുന്ന അഗ്നിയും ചൂണ്ടിക്കാണിച്ച് ഗുരു പറഞ്ഞു: ""കുമാരാ... ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയുമോ.?''

കുമാരൻ പറഞ്ഞ അനേകായിരം മറുപടികളിലൊന്നും ഗുരു തൃപ്തനായില്ല. അദ്ദേഹം മൊഴിഞ്ഞു: ""തന്‍റെ ഉന്നതമായ സ്ഥാനം ത്യജിച്ച് നിന്ദ്യമായ താഴ്ചയെ പുൽകുന്പോഴും വെള്ളത്തിന്‍റെ യാത്ര അവസാനിക്കുന്നില്ല. പിന്നീടങ്ങോട്ട് ആയിരക്കണക്കിന് സസ്യജന്തുജാലങ്ങൾക്ക് ഈറനും കുളിരും ജീവനും നൽകുന്ന പുഴയായി അതു മുന്നോട്ട് കുതിക്കുന്നു. എന്നാൽ അഗ്നി എല്ലാത്തിനെയും കത്തിച്ചാന്പലാക്കി ആളിപ്പടർന്ന് മുകളിലേക്ക് മാത്രം കുതിക്കാൻ വെന്പൽ കൊള്ളുന്നു.

ആകാശത്തിലേക്ക് വാരിവിതറിയ മഞ്ഞനിറത്തിലുള്ള ഒട്ടകക്കൂട്ടങ്ങൾ പോലെ അഗ്നിഗോളങ്ങൾ തീർക്കുന്നു. ഫലമോ, ഒന്നുമല്ലാത്ത ധൂളികളും ചാരങ്ങളുമായി എവിടെയോ നിലംപതിക്കുന്നു. ജലം വിനയത്തിന്‍റെയും അഗ്നി ഞാനെന്ന ഭാവത്തിന്‍റെയും പ്രതീകങ്ങളാണെന്ന് കുമാരന് ബോധ്യപ്പെട്ടു.


"ഞാൻ’, 'എന്‍റെ,’, ’എനിക്ക്’ തുടങ്ങിയ സാങ്കേതിക പദാവലികളുടെ അടിവേരുകൾ മനസിൽ നിന്ന് പിഴുതെറിയുക. ‘ഞാൻ’ ‘നീ’ എന്നൊക്കെ പറയുന്നതിന് പകരം ‘നമ്മൾ’ എന്നൊക്കെ പറയാൻ ശ്രമിച്ചു നോക്കൂ. നാം മറ്റുള്ളവരെ ഉൾക്കൊള്ളാൻ പ്രാപ്തരാണ് എന്നതിന്‍റെ സൂചന കൂടിയാണിത്.

അകലെനിന്ന് നോക്കിക്കാണുന്പോൾ പലരും നമുക്കന്യരും വരത്തരും ശത്രുക്കളുമാണ്. വിനയത്തോടെയും വിശാലമനസ്കതയോടെയും മറ്റുള്ളവരെ നോക്കിക്കാണാൻ ശ്രമിക്കുന്പോൾ നമുക്ക് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്നു. നാമെന്ന ഭാവം അവിടെ നശിക്കുന്നു. ഉൗതി വീർപ്പിച്ചു തലയിൽ കയറ്റിവച്ച ഞാൻ-ഭാവമുള്ളയാൾക്ക് അതുപോലുള്ള മറ്റൊരാളെ ഉൾക്കൊള്ളാനോ മെരുക്കാനോ കഴിയില്ല.

മറ്റൊരാളുടെ ഞാനെന്ന ഭാവത്തെ നിയന്ത്രിക്കാനുള്ള ആത്മീയമാർഗം നമ്മുടെ എളിമയും വിനയവുമാണ്. അല്ലെങ്കിലും ഞാനല്ലാത്തവരെല്ലാം അന്യർ എന്ന സങ്കല്പത്തിന് ആയുസില്ല.
അന്യരോടെങ്ങനെ പെരുമാറണം എന്ന ശിഷ്യന്‍റെ ചോദ്യത്തിന് രമണ മഹർഷിയെന്നറിയപ്പെടുന്ന വെങ്കിട്ട രമണൻ നൽകിയ മറുപടി അദ്ഭുതകരമാണ്: ""അന്യരായി ആരുമില്ല.''

അംജദ് അമീൻ കാരപ്പുറം
(റിസേർച്ച് സ്കോളർ, പിടിഎം ഗവ.കോളജ്, പെരിന്തൽമണ്ണ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.