പാക്കിസ്ഥാൻ സൈനിക മേധാവി ആസിം മുനീർ ഇറേനിയൻ പ്രസിഡന്‍റ് മസൂദ് പസെഷ്കിയാനുമായി ചർച്ചയിൽ.
ടെഹ്റാൻ: പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാനിലെ സൈനിക മേധാവി ആസിം മുനീറും ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വിയും ഇറാൻ സന്ദർശിച്ചു നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായെന്ന് അറിയിപ്പ്.
യുഎസ്-ഇറാൻ യുദ്ധമായിരുന്നു പ്രധാന ചർച്ചാ വിഷയമെന്ന് മൊഹ്സിൻ നഖ്‌വി പറഞ്ഞു.
കൂടുതൽ സംഘർഷങ്ങളുണ്ടാകുന്നതു തടയുക, ഹോർമുസ് കടലിടുക്ക് തുറക്കൽ എന്നീ വിഷയങ്ങളും ചർച്ച ചെയ്തെന്ന് പാക് സൈന്യവും അറിയിച്ചു.
പശ്ചിമേഷ്യായിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ ഇരു പക്ഷവും തങ്ങളുടെ നിലപാടുകൾ അവതരിപ്പിച്ചുവെന്നും പാക് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്‍റ് ട്രംപുമായി സംസാരിച്ച ശേഷമാണ് ആസിം മുനീൻ ഇറാനിലെത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാനുമേലും ഇറാനുമായി ഇടപാടുകൾക്കു മുതിരുന്ന രാജ്യങ്ങൾക്കു മേലും കനത്ത ഉപരോധം ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.