മെക്ക ഡ്രോൺ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ഹൂതികൾക്കെതിരേ നടന്ന പ്രകടനം.
ഇസ്‌ലാമാബാദ്: ഹൂതി ആക്രമണം നേരിടുന്ന സൗദിയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുമെന്ന സൂചന നല്കി പാക്കിസ്ഥാൻ. മെക്ക സൈനിക ഉടന്പടി പ്രകാരമുള്ള ഉത്തരവാദിത്വങ്ങൾ നിർഹവിക്കാൻ സജ്ജമാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഹൂതികൾ മെക്കയെ ആക്രമിച്ച പശ്ചാത്തലത്തിൽ ഉടന്പടിയില്ലാതെ തന്നെ പാക്കിസ്ഥാനു രംഗത്തിറങ്ങാനാകുമെന്നും അദ്ദേഹം വ്യക്താക്കി.
പാക്കിസ്ഥാൻ, സൗദി, തുർക്കി എന്നിവരാണ് മെക്ക ഉടന്പടിയിലുള്ളത്. കഴിഞ്ഞമാസം മെക്കിയിലാണ് ഉടന്പടി ഒപ്പുവച്ചത്. ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന ുപേർക്കുമെതിരായ ആക്രമണമായി പരിഗണിക്കും എന്നതാണ് ഉന്പടിയുടെ കാതൽ. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ മറ്റു രണ്ടു രാജ്യങ്ങൾക്കും സൈനിക സഹായം നല്കാൻ ബാധ്യതയുണ്ട്.
മെക്ക ഉടന്പടി പാക്കിസ്ഥാനു ബാധകമാണെന്ന് പ്രതിരോധമന്ത്രി ആസിഫ് പറഞ്ഞു. പാക്കിസ്ഥാന്‍റെ ഉത്തരവാദിത്വം നിർവഹിക്കപ്പെടും. മെക്ക ആക്രമിക്കപ്പെട്ടാൽ അതിനെ സംരക്ഷിക്കാൻ പാക്കിസ്ഥാന് ഒരു കരാർ വേണ്ടകാര്യമില്ല. പുണ്യഭൂമികളുടെ സംരക്ഷണം പാക്കിസ്ഥാന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്കയെ ലക്ഷ്യമിക്കി ഹൂതികൾ തൊടുത്ത ഡ്രോൺ നിർവീര്യമാക്കിയെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. മെക്കയിലെ നിരോധിത മേഖലയിൽ പ്രേശിക്കുന്നതിനു മുന്പേ ഡ്രോണിനെ നശിപ്പിച്ചെന്നാണ് പറഞ്ഞത്. അതേസമയം മെക്കയ്ക്കു നേരേ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹൂതികൾ അറിയിച്ചത്.
യെമനിൽ കൂട്ടപ്പലായനം
സനാ: യെമനിലെ സൗദിയുടെ പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടത്തിനുനേരേ ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണം ശക്തമാക്കി. യെമനിലെ ചെങ്കടൽത്തീരം ഏതാണ്ട് മുഴുവനായി ഹൂതികളുടെ നിയന്ത്രണത്തിലായെന്നാണ് റിപ്പോർട്ട്.
മേഖലയിലെ യെമനി ജനത പലായനം ചെയ്യുകയാണ്. ഏതാണ്ട് 1.25 ലക്ഷം പേർ അഭയാർഥികളായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും യെമന്‍റെ ഇതരഭാഗങ്ങളിലേക്കാണ് നീങ്ങുന്നത്. കുറച്ചുപേർ ബോട്ടുകളിൽ ആഫ്രിക്കയിലേക്കു കടക്കുന്നു.
അറബിനാട്ടിലെ ഏറ്റവും ദരിദ്രരാജ്യമായ യെമനിൽ മുന്പുണ്ടായ ആഭ്യന്തരയുദ്ധം ക്ഷാമത്തിനു വഴിവയ്ക്കുകയും ഒന്നരലക്ഷത്തോളം പേർ മരിക്കുകയും ചെയ്തിരുന്നു.
Tags : Houthi Yemen Pakistan Saudi