യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി.
കീവ്: യുക്രെയ്നിലെ വിവിധ നഗരങ്ങൾക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് വോളോഡിമിർ സെലെൻസ്കി. സപ്പോറീഷ്യ, ഖാർകീവ് മേഖലകളിൽ നടത്തിയ ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി യുക്രെയ്ൻ പ്രസിഡന്റ് രംഗത്തെത്തിയത്.
ആക്രമണത്തിൽ 14ഓളം പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി ആരംഭിച്ച ആക്രമണം വ്യാഴാഴ്ച രാവിലെയും തുടർന്നു. ഒമ്പത് യുക്രെയ്ൻ നഗരങ്ങളിലെ വ്യാവസായിക മേഖലകൾ, എണ്ണ ശുദ്ധീകരണശാലകൾ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, തുറമുഖങ്ങൾ എന്നിവ തങ്ങൾ ലക്ഷ്യമിട്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ മേഖലകൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി യുക്രെയ്ൻ വ്യക്തമാക്കി. അതിനിടെ സമാധാന ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ആക്രമണങ്ങൾ കൂടുതൽ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Tags : Ukraine Russia Airstrike UkraineWar Kyiv