x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിന് ഭീഷണിയായി ഈർപ്പമുളള ഉഷ്ണ തരംഗം വ്യാപിക്കുന്നു

അനിൽ മംഗലത്ത്
Published: April 18, 2026 05:05 PM IST | Updated: April 18, 2026 05:05 PM IST

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം : കേരളത്തിലെ കാലാവസ്ഥ സംബന്ധിച്ചു സമീപകാല മുന്നറിയിപ്പുകൾ എല്ലാം പറയുന്നത് യഥാർഥ ചൂടിനേക്കാൾ കൂടുതൽ തോന്നിക്കുന്ന ചൂട് അനുഭവപ്പെടുന്നു എന്നതാണ്. യഥാർഥ ചൂട് 35 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ അതിനോടൊപ്പം ഉയർന്ന ഈർപ്പത്തിന്‍റെ അളവ് കൂടിച്ചേരുമ്പോൾ 40 ഡിഗ്രിക്കു മുകളിൽ അനുഭവപ്പെടുകയും അത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.

എന്നാൽ, ഇപ്പോൾ ഇപ്പോൾ കേരളത്തിൽ പ്രത്യേകിച്ചു തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണം സാധാരണമല്ല എന്നും അപകടകരമായ ഈർപ്പമുള്ള തരംഗം ആണെന്നും പുതിയ പഠനങ്ങൾ. വേനൽമഴയുടെ ഇടവേളകളിൽ ഉണ്ടാകുന്ന ഈർപ്പമുള്ള ഉഷ്ണ തരംഗ പ്രവണത കേരളത്തിൽ ആരോഗ്യ പ്രശ്നങ്ങൾ കൂട്ടുന്നതായി യുകെയിലെ റീഡിംഗ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു

വിയർപ്പ് ഉണ്ടാകില്ല

താപനിലയിൽ അധിഷ്ഠിതമായ പരമ്പരാഗത ഉഷ്ണ തരംഗം അല്ല ഇപ്പോൾ കേരളത്തിലുള്ളത്. ഉയർന്ന ആർദ്രത ഉള്ളതിനാൽ അപകടകരമായ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യത ഉള്ളതാണെന്ന് ഈ പഠനം മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന ചൂടും ഈർപ്പവും ചേരുമ്പോൾ ശരീരത്തിൽനിന്നു വിയർപ്പ് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ സ്വയം തണുക്കാനുള്ള കഴിവ് നഷ്ടപ്പെടും. ഇതു സൂര്യാഘാതം മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും

"കേരളത്തിൽ മുൻപ് കരുതിയിരുന്നത് ഉൾനാടൻ പ്രദേശങ്ങളിലാണ് ആർദ്രത -ഹ്യുമിഡിറ്റി കൂടുതൽ എന്നാണ്. എന്നാൽ, തീരപ്രദേശ ജില്ലകളിലാണ് മൺസൂണിന്‍റെ ഇടവേളയുള്ള ഉഷ്ണതരംഗം വർധിക്കുന്നത് - യുകെയിലെ റീസിംഗ് സർവകലാശാലാ പ്രഫസറും പഠനത്തലവനുമായ ഡോ. അക്ഷയ ദേവറസ് ചൂണ്ടിക്കാണുന്നു.

വൈറ്റ് ബൾബ് ടെമ്പറേച്ചർ എന്ന സങ്കേതം ഉപയോഗിച്ചാണ് ഈ പ്രതിഭാസം അളക്കുന്നത്. ഈർപ്പം കൂടുമ്പോൾ വിയർപ്പും ആവിയാകലും നിലയ്ക്കുന്നു. ശരീരത്തിൽ ചൂടു കൂടിയാൽ ഹൃദയ രക്തസമ്മർദം കൂടും താപനില സാധാരണമായി നമുക്ക് തോന്നിയാലും ശരീരത്തിന് അങ്ങനെയല്ല തോന്നുന്നത് ഇതാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് - ഡോക്ടർ വിശദീകരിക്കുന്നു.

ഹൃദയവും ശ്വാസകോശവും

സാധാരണ സൂര്യാഘാതം നിർജലീകരണവും ബോധക്കേടും ഉണ്ടാക്കുമ്പോൾ ഈ പുതിയതരം ഉഷ്ണതരംഗം ഹൃദയത്തെയും വൃക്കകളെയും ശ്വാസകോശങ്ങളെയും ബാധിക്കാം. ഉള്ള രോഗങ്ങളെ കൂടുതൽ തീവ്രമാക്കുകയും ചെയ്യാം. തലവേദന , വിമ്മിഷ്ടം, ശാസതടസം, ബോധം കെടൽ ഹൃദയമിടിപ്പ് വർധിക്കൽ എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.

പിന്നീട് അതു ഹൃദയാഘാതം, സ്ട്രോക്ക്, ശ്വാസ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സിഒപിഡിയായി (copd) മാറാം. പ്രമേഹബാധിതരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും കാരണമാകും. ബാക്ടീരിയകളും വൈറസുകളും പെരുകുന്ന അവസ്ഥ ആയതിനാൽ സാധാരണ പനി മുതൽ ഡെങ്കി, മലേറി തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം മുതിർന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാൻ ഇടയുള്ളത്. അതിനാൽ തന്നെ ചൂട് കാലത്ത് നന്നായി വിശ്രമിക്കുകയും തണുത്ത സ്ഥലങ്ങളിൽ പെരുമാറുകയും വേണം. കുട്ടികൾ തുറന്ന വെയിലിൽ കളികൾ ഏർപ്പെടുന്നത് വിലക്കുക തന്നെ വേണം .

ബ്രിട്ടനിലെ റീഡിംഗ് യൂണിവേഴ്സിറ്റി കൂടാതെ ലീഡ്സ് യൂണിവേഴ്സിറ്റി, ഇന്ത്യയിലെയും ബ്രിട്ടനിലെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി എന്നിവ ചേർന്നാണ് പഠനം നടത്തിയത്.

84 വർഷത്തെ അന്തരീക്ഷ താപനില പഠിച്ച് തയാറാക്കിയ റിപ്പോർട്ട് ക്ലൈമറ്റിക് ഡയനാമിക്സ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ ദേവറസ് പറയുന്നു- "ഇന്ത്യയിലും കേരളത്തിലും വരണ്ട ഉഷ്ണ തരംഗത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ ഈർപ്പമുള്ള തരംഗം അത്ര അറിയപ്പെടുന്നില്ല.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകാൻ ഇപ്പോ കഴിയുന്നതിനാൽ ജനങ്ങൾ കൂടുതൽ തയാറെടുപ്പുകളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കുക'.

Tags : heat wave summer climate change kerala study health issues

Recent News

Corehub Up