x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം; മൂന്ന് പേർക്കെതിരെ കേസ്

വെബ് ഡെസ്‌ക്
Published: August 26, 2026 12:37 AM IST | Updated: August 26, 2026 12:37 AM IST

കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽ

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. തടവുകാരനും ഹാഷിഷ് ഓയില്‍ കൈമാറാന്‍ ശ്രമിച്ചവര്‍ക്കും എതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. സുഹൈല്‍ എം, മുബീന്‍ എന്നിവര്‍ക്കും റിമാന്‍ഡ് തടവുകാരനായ മുഹമ്മദിനും എതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് സുഹൈല്‍ മുഹമ്മദിനെ കാണാന്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്.സംശയം തോന്നിയ സുരക്ഷ ജീവനക്കാര്‍ തടഞ്ഞുവച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചെങ്കിലും സുഹൈലില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല.

സുഹൈല്‍ ജയിലിനകത്തേക്ക് മുഹമ്മദിനായി കൈമാറിയ ചെരുപ്പ് പരിശോധിച്ചപ്പോഴാണ് രണ്ട് ചെരുപ്പുകളിലും ദ്വാരം ഉണ്ടാക്കി ഒളിപ്പിച്ച 0.5 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. മുഹമ്മദ് ആവശ്യപ്പെട്ടത് പ്രകാരം മുബീനില്‍ നിന്ന് വാങ്ങിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് സുഹൈല്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.

Tags : Attempt Smuggle Hashish Oil Kannur Central Jail Case

Recent News

Corehub Up