തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ ചട്ടത്തിലെ ഭേദഗതി ബെക്കാർഡി കമ്പനിയുടെ ആവശ്യ പ്രകാരമെന്ന് റിപ്പോർട്ടുകൾ. 2021 ൽ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന് ബെക്കാർഡി കമ്പനി നൽകിയ കത്ത് പുറത്തുവന്നു.
വീര്യം കുറഞ്ഞ മദ്യം സ്ത്രീ സൗഹൃദമാണെന്നും, കേരളത്തിൽ ഇതിന് വിൽപനാനുമതി ഇല്ലാത്തതിനാൽ വലിയ ഇവനന്റുകൾ കൂട്ടത്തോടെ ഗോവയിലേക്ക് മാറുന്നുണ്ടെന്നും ബെക്കാർഡി ഈ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ കത്ത് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് എം.വി. ഗോവിന്ദൻ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയത്.
വീര്യം കുറഞ്ഞ മദ്യത്തിന് കൃത്യമായ നിർവചനം നൽകാനും നിയമപരമായ സാധ്യതകളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനുമായിരുന്നു മന്ത്രിയുടെ ഉത്തരവ്. കത്ത് ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമ സഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെപ്പറ്റി സിപിഎം നേതാക്കൾ പ്രതികരിക്കാൻ തയാറായില്ല.
Tags : Bacardi letter M.V. Govindan