തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പു ലക്ഷ്യം വച്ച് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിന് പിന്നാലെ സംസ്ഥാന വൈദ്യുതി ബോർഡും സർക്കാരിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെന്നു പരാതി.
വൈദ്യുതി ബോർഡിന്റെ ഉപയോക്താക്കൾക്ക് ഈ മാസം നൽകുന്ന വൈദ്യുതി ബില്ലിൽ അടയ്ക്കേണ്ട തുകയ്ക്ക് തൊട്ടു താഴെയായി ’പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന വാചകമാണ് ബില്ലിൽ ചേർത്തിട്ടുള്ളത്.
ആദ്യമായാണ് വൈദ്യുതി ബോർഡ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വൈദ്യുതി ബില്ലിനെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധിയാക്കുന്നത്.
വൈദ്യുതി ബോർഡിന്റെ പുതിയ ബില്ല് അടിയന്തരമായി പിൻവലിക്കണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച വൈദ്യുതി ബോർഡ് അധികൃതർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി പരാതി നൽകി.
Tags : Campaigning government Complaint Election Commission Electricity Board