തൃശൂര്‍: നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാര്‍ഷികസര്‍വകലാശാല അക്കാദമിക് വിഭാഗം മുന്‍ സീനിയര്‍ ഡെപ്യൂട്ടി രജിസ്ട്രാറുമായ ഡോ. ടി.ആര്. ശങ്കുണ്ണി (91) അന്തരിച്ചു.
സംസ്കാരം നടത്തി. ആലുവ പാലത്തിങ്കൽ ശങ്കരൻകുട്ടിയുടെ മകൾ രാധയാണു ഭാര്യ. മക്കൾ: ജയശങ്കർ (ഡയറക്ടർ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വാളയാർ), പ്രഫ. ഡോ. എസ്. മായ (വെറ്ററിനറി കോളജ്, മണ്ണുത്തി), എസ്. പ്രിയ.
1983 മുതല്‍ അഞ്ചുവര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ഉയർന്ന മാനദണ്ഡങ്ങൾ ദീക്ഷിക്കുന്ന ഗ്രന്ഥങ്ങൾക്കു കേരള സർക്കാർ നൽകുന്ന പാരിതോഷികം നേടിയ "ശാസ്ത്രഗോപുരത്തിന്റെ രാജശില്പികൾ’അടക്കം ആറു പ്രസിദ്ധ സയൻസ് ഗ്രന്ഥങ്ങൾ, കേരള സാഹിത്യ അക്കാദമി അവാർഡും ദേശീയ അവാർഡും നേടിയ "വായുവിന്റെ കഥ’, സംസ്ഥാന ബാലസാഹിത്യപുരസ്കാരം നേടിയ "ഹിതോപദേശകഥകൾ’എന്നിവയടക്കം 15 ബാലസാഹിത്യഗ്രന്ഥങ്ങളും ഉറൂബ് അവാർഡ് കരസ്ഥമാക്കിയ "വേദസാക്ഷി’ അടക്കം 15 നോവലുകളും പ്രധാന രചനകളാണ്.
യുറീക്ക മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു.
Tags : Dr. T.R. Sankunni passes away