x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീകളുടെ സൗജന്യ യാത്ര ഇന്നുമുതൽ; ടിക്കറ്റ് എടുത്തില്ലെങ്കില്‍ പിഴ

പ്രദീപ് ചാത്തന്നൂര്‍
Published: June 15, 2026 02:01 AM IST | Updated: June 15, 2026 02:01 AM IST

ചാത്തന്നൂര്‍: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്‍റി പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി ഇന്നു രാവിലെ ഒന്പതിനു ശേഷം നിലവില്‍വരും.

അതിനു മുമ്പ് യാത്ര ചെയ്യുന്ന സ്ത്രീകള്‍ പണം നല്കി ടിക്കറ്റ് എടുക്കണം. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷമേ പദ്ധതി നടപ്പില്‍ വരുകയുള്ളൂ.

സൗജന്യയാത്ര ചെയ്യുന്ന സ്ത്രീയാത്രക്കാര്‍ സീറോ മൂല്യമുള്ള സൗജന്യ ടിക്കറ്റ് എടുത്തില്ലെങ്കില്‍ 500 രൂപവരെ പിഴ അടയ്ക്കേണ്ടിവരും.
ടിക്കറ്റ് നല്കാത്ത കണ്ടക്ടര്‍ക്കെതിരേയും നടപടി ഉണ്ടാകും.

കണ്ടക്ടര്‍ സീറോ നിരക്ക് ടിക്കറ്റ് നിര്‍ബന്ധമായും നല്കണം. കയറിയ സ്ഥലവും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റില്‍ കൃത്യമായി രേഖപ്പെടുത്തണം. ടിക്കറ്റ് നല്കിയില്ലെങ്കില്‍ റവന്യൂ നഷ്ടം ഉണ്ടാക്കിയതായും അണ്‍കളക്ടഡ് ഫെയറിന് തുല്യവുമായി കണക്കാക്കിയായിരിക്കും കണ്ടക്ടര്‍ക്കെതിരേ നടപടി. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത സ്ത്രീക്ക് 500 രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.

സ്ത്രീ യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലം, സ്ത്രീയാത്രക്കാരുടെ എണ്ണം, ആകെ യാത്രാ നിരക്ക്, യാത്ര ചെയ്യുന്ന ദൂരം എന്നിവ കണക്കാക്കാനും സംസ്ഥാന സര്‍ക്കാരിനോട് തുക ആവശ്യപ്പെടാനുമാണ് സ്ത്രീയാത്രക്കാരുടെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. സ്ത്രീയാത്രക്കാര്‍ക്ക് അനുവദനീയമായ 15 കിലോയില്‍ കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ ലഗേജ് ചാര്‍ജ് അടയ്ക്കണം.

കുടുംബമായി സഞ്ചരിക്കുകയാണെങ്കില്‍ സംഘത്തിലെ സ്ത്രീകളായ അംഗങ്ങള്‍ക്ക് പ്രത്യേകം സീറോ ചാര്‍ജ് ടിക്കറ്റും പുരുഷന്മാര്‍ക്ക് പണം നല്കിയുള്ള ടിക്കറ്റും പ്രത്യേകം പ്രത്യേകമായി എടുക്കണം.

സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി സൂചിപ്പിക്കുന്ന പ്രത്യേക സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാകും. കെഎസ്ആര്‍ടിസിയുടെ ഏഴ് തരം ഓര്‍ഡിനറി ബസുകളിലാണ് സൗജന്യമായി സ്ത്രീകള്‍ക്ക് യാത്ര അനുവദിച്ചിട്ടുള്ളത്.

Tags : Free travel women KSRTC fine don't buy a ticket

Recent News

Corehub Up