x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഗോള സൈബര്‍ തട്ടിപ്പുകള്‍; പരാതികളില്‍ ഇന്ത്യ രണ്ടാമത്


Published: April 18, 2026 11:19 PM IST | Updated: April 18, 2026 11:19 PM IST

പരവൂര്‍: ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കാനഡയാണ് പട്ടികയില്‍ ഒന്നാമത്.

ലോകമെമ്പാടുമുള്ള സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അമേരിക്കന്‍ ഏജന്‍സി ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍റെ (എഫ്ബിഐ) 2025-ലെ ഇന്‍റര്‍നെറ്റ് ക്രൈം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2025-ല്‍ മാത്രം ലോകമെമ്പാടുമുള്ള ഇന്‍റര്‍നെറ്റ് ക്രൈം കംപ്ലെയിന്‍റ് സെന്‍ററില്‍ പത്തുലക്ഷത്തിലധികം (1,008,597) പരാതികളാണ് ലഭിച്ചത്. ഏകദേശം 20.877 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക നഷ്ടം ഇതിലൂടെ സംഭവിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2024-നെ അപേക്ഷിച്ച് നഷ്ടത്തില്‍ 26 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. ആകെ നഷ്ടത്തിന്‍റെ 85 ശതമാനവും ഇന്‍റര്‍നെറ്റ് വഴിയുള്ള തട്ടിപ്പുകള്‍ മൂലമാണ് സംഭവിച്ചത്.

ഏറ്റവും കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍: കാനഡ (7,479 പരാതികള്‍ ), ഇന്ത്യ (5,879 പരാതികള്‍ ), ജപ്പാന്‍ (5,764 പരാതികള്‍ ), യുണൈറ്റഡ് കിംഗ്ഡം (4,106 പരാതികള്‍ ), ജര്‍മനി (3,056 പരാതികള്‍ ) പട്ടികയില്‍ നൈജീരിയ (14ാം സ്ഥാനം), പാകിസ്ഥാന്‍ (13ാം സ്ഥാനം), ചൈന (17ാം സ്ഥാനം) എന്നീ രാജ്യങ്ങളും ആദ്യ ഇരുപതില്‍ ഉള്‍പ്പെടുന്നു.

സൈബര്‍ തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് മുതിര്‍ന്ന പൗരന്മാരെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

60 വയസിന് മുകളിലുള്ളവരില്‍ നിന്നാണ് ഏറ്റവും വലിയ സാമ്പത്തിക നഷ്ടം (7.7 ബില്യണ്‍ ഡോളര്‍) രേഖപ്പെടുത്തിയിരിക്കുന്നത്.

2001-ല്‍ 17.8 മില്യണ്‍ ഡോളറായിരുന്ന ആഗോള സൈബര്‍ തട്ടിപ്പ് നഷ്ടം 2025-ല്‍ 20.877 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു. ഒരു ഇരയ്ക്ക് ശരാശരി 20,699 ഡോളര്‍ (ഏകദേശം 17 ലക്ഷം രൂപ) വീതം നഷ്ടമാകുന്നു.

സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം സൈബര്‍ ക്രിമിനലുകള്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും സുരക്ഷാ ഏജന്‍സികളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കി.

Tags : Global cyber frauds India ranks second complaints cyber frauds

Recent News

Corehub Up