തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് ഗവർണർ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവൻ പാടണമെന്ന് ലോക്ഭവൻ നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് തള്ളുകയായിരുന്നു. വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് സഭയിൽ ആലപിച്ചത്.
എന്നാൽ ഗവർണറുടെ നിലപാടിനെതിരെ സർക്കാരിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. പരമ്പരാഗതമായി സഭയിൽ തുടരുന്ന രീതിയാണിതെന്നും ഇതിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.
എന്നാൽ ബിജെപി ഇതിനെ എതിർത്തു. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടിയത് വിവാദമായിരുന്നു. വി.ഡി.സതീശൻ സംഘപരിവാറിന് കീഴടങ്ങിയെന്ന് സിപിഎം അന്ന് ആരോപിച്ചിരുന്നു.
Tags : vande mataram Governor Speaker protest