Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest

Kozhikode

വാട്ടർ അഥോറിറ്റിയുടെ അനാസ്ഥ; നാട്ടുകാർ സമരത്തിലേക്ക്

മുക്കം: കാരശേരി പഞ്ചായത്തിലെ ആനയാംകുന്നിലെയും പരിസരപ്രദേശങ്ങളിലെയും  പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകളുടെ അനാസ്ഥക്കെതിരേ പ്രതിഷേധം ശക്തം. റോഡുകൾ വാട്ടർ അഥോറിറ്റി വെട്ടി മുറിക്കുകയും വലിയ രീതിയിലുള്ള കിടങ്ങുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി യാത്രക്കാർക്കാണ് കുഴിയിൽ വീണ് പരിക്ക് പറ്റിയിട്ടുള്ളത്. വർഷങ്ങളോളമായി പൈപ്പിന്‍റെ അറ്റകുറ്റ പണികൾ തീർത്തിട്ടും കുഴികൾ നികത്താത്തത് കാരണം പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്.

നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. വാട്ടർ അഥോറിറ്റിയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കോൺട്രാക്ടർമാർ കുഴികൾ നികത്തുന്നതിന് ആവശ്യമായ പണം സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വാങ്ങിച്ചതിനുശേഷം യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസം ആനയാംകുന്നിൽ വീണ്ടും കുഴി എടുക്കാനുള്ള പ്രവർത്തികൾ നാട്ടുകാർ തടഞ്ഞിരുന്നു. പരിസരപ്രദേശങ്ങളിൽ നിലവിലെടുത്ത കുഴികൾ പൂർണമായി നികത്തിയതിനുശേഷം ഇനി കുഴികൾ എടുക്കാവൂ എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാട്ടർ അഥോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.

National

നാടകീയ നീക്കവുമായി രാഹുൽ: പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാത്തതിൽ പോലീസ് സ്റ്റേഷനു മുന്നിൽ ധർണ

ന്യൂഡൽഹി: പരീക്ഷ ക്രമക്കേടിന് തുടർന്ന് ജൂലൈ 20ന് നടന്ന പാർലമെന്‍റ് മാർച്ചിൽ പോലീസിന്‍റെ പെല്ലറ്റ് തോക്ക് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർഥിക്കൊപ്പം ഡൽഹി പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ധർണ. വിദ്യാർഥിയുടെ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ധർണ ഇരിക്കുന്നത്.

14-ാം തീയതി സാഹിൽ തന്‍റെ അഭിഭാഷകനൊപ്പം ഡൽഹി പോലീസിനെ സമീപിച്ച് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പരാതി സ്വീകരിച്ചതായി രേഖകളൊന്നും പോലീസ് കൈമാറിയില്ല. 17-ാം തീയതി ഇ-മെയിൽ വഴിയും ഫോൺ വഴിയും പരാതി നൽകാൻ ശ്രമിച്ചെങ്കിലും ഐ/ഓ നമ്പറോ പരാതി ലഭിച്ചതായുള്ള രസീതോ പോലീസ് നൽകിയില്ല. തുടർന്നാണ് രാഹുൽ വിഷയത്തിൽ ഇടപെടൽ നടത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെ ആദ്യം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ എത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹം ഡിസിപിയെ കാണുകയും പരാതി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ല.

തുടർന്നാണ് പാർലമെന്‍റ് സ്ട്രീറ്റിലെ ഡിസിപി ഓഫീസിന് മുന്നിൽ ധർണയിരിക്കാൻ രാഹുൽ തീരുമാനിച്ചത്. പോലീസിന്‍റെ പെല്ലറ്റ് തോക്ക് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ കുടുംബവും രാഹുലിനൊപ്പമുണ്ട്. പെല്ലറ്റ് തോക്ക് ഉപയോഗിച്ചതോടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട 19കാരനാണ് സാഹിൽ. എന്നിട്ടും എന്തുകൊണ്ട് പോലീസ് കേസെടുക്കുന്നില്ല എന്നാണ് രാഹുൽ ചോദിക്കുന്നത്.

വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് അതിക്രമം സജീവമാക്കി നിർത്തുന്നതിന്‍റെ ഭാഗമായാണ് രാഹുൽ രാഹുൽ വീണ്ടും രംഗത്ത് ഇറങ്ങിയത്. ഈ മാസം 13ന് അവസാനിച്ച പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിദ്യാർഥി അതിക്രമം പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

പെല്ലറ്റ് തോക്ക് ആക്രമണത്തിന് അനുമതി നൽകിയത് ആരാണെന്ന് പ്രതിപക്ഷം പലവട്ടം ചോദ്യം ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ സുപ്രീംകോടതി അഞ്ചംഗ സമിതിയെ രൂപീകരിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ വിദ്യാർഥി പ്രതിഷേധത്തിൽ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാഹുലിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

Kerala

ഒരു മാസം പിന്നിട്ട് വിദ്യാര്‍ഥി സമരം; കാലടി സര്‍വകലാശാലയില്‍ വിസി-എസ്എഫ്‌ഐ പോര് കനക്കുന്നു

കൊച്ചി: ഒരു മാസം പിന്നിട്ട് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ സമരം നടത്തുന്നത്.

വിസി സിസ തോമസിന്‍റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് വിദ്യാര്‍ഥി സമരത്തിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചത്. എന്നാല്‍ നാടക വിഭാഗത്തിലെ പ്രവര്‍ത്തിക്കാത്ത ലൈറ്റുകള്‍ക്ക് മേല്‍ റീത്ത് വച്ച് ലൈറ്റുകളുടെ മരണം മാത്രമാണ് ചിത്രീകരിച്ചതെന്നും സംഘപരിവാര്‍ ആഭിമുഖ്യമുള്ള യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ ദൃശ്യം തെറ്റായി പ്രചരിപ്പിച്ചു എന്നുമായിരുന്നു എസ്എഫ്‌ഐയുടെ വിശദീകരണം.

സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ കൈയേറ്റം ചെയ്‌തെന്ന വിസിയുടെ പരാതിയില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. വിസിക്കെതിരായ പ്രതിഷേധത്തില്‍ നേരത്തെ അറസ്റ്റിലായ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ബേസില്‍, യദു, ബിനീഷ് എന്നിവരാണ് റിമാന്‍ഡിലായത്.

ഇത് വിദ്യാര്‍ഥി വേട്ടയാണെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും കൂടുതല്‍ ശക്തമാക്കുമെന്നുമാണ് എസ്എഫ്‌ഐയുടെ പ്രതികരണം. എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് ഇന്ന് സമരവേദിയില്‍ എത്തും.

International

തകർന്നടിഞ്ഞ് ഇറാന്‍റെ സമ്പദ്‌വ്യവസ്ഥ; പ്രക്ഷോഭ ഭീതിയിൽ ഭരണകൂടം

ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധവും കടുത്ത സാമ്പത്തിക ഉപരോധങ്ങളും ഇറാന്‍റെ ആഭ്യന്തര നില പരിതാപകരമാക്കിയിരിക്കുകയാണെന്നു റിപ്പോർട്ട്. മേഖലയിൽ യുഎസ് നാവിക ഉപരോധം ശക്തമാക്കിയതോടെ കടൽമാർഗമുള്ള അവശ്യസാധന ഇറക്കുമതി തടസപ്പെട്ടു. പാലങ്ങളും റോഡുകളും വ്യോമാക്രമണത്തിൽ തകർന്നതോടെ കരമാർഗമുള്ള ഗതാഗതച്ചെലവും കുതിച്ചുയർന്നു. രാജ്യത്തു നിലവിൽ പ്രതിദിനം 70 ലക്ഷം ലിറ്ററിന്‍റെ ഇന്ധനക്ഷാമമാണ് അനുഭവപ്പെടുന്നത്.

ഇറാൻ സ്റ്റാറ്റിസ്റ്റിക്കൽ സെന്‍ററിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ സ്ഥിതി രൂക്ഷമാണ്. ജൂലൈയിലെ വാർഷിക പണപ്പെരുപ്പം 66 ശതമാനമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 128 ശതമാനത്തിന്‍റെ വർധനവുണ്ടായി. കറൻസിയായ റിയാലിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ജനങ്ങളുടെ വാങ്ങൽ ശേഷി തകർന്നു.

വാടകനിരക്ക് 31 ശതമാനവും ടെഹ്‌റാനിൽ ഭവനവില 50 ശതമാനവും വർധിച്ചു. പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല. ദാരിദ്ര്യം വ്യാപകമായി. യുവാക്കളും വിദ്യാർഥികളും പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുകയാണെന്നു നിരീക്ഷകർ പറയുന്നു.  

അതുകൊണ്ടുതന്നെ സാമ്പത്തിക തകർച്ച ജനകീയ പ്രക്ഷോഭങ്ങൾക്കു വഴിവച്ചേക്കുമെന്ന ഭീതിയിലാണ് ഇറാൻ ഭരണകൂടം. മുന്പ് ജനകീയ പ്രക്ഷോഭങ്ങൾ കടുപ്പത്തിൽ അടിച്ചമർത്തിയ ഹൊസൈൻ തഈബിനെ അർധസൈനിക വിഭാഗമായ 'ബസിജ്' മിലിഷ്യയുടെ തലവനായി നിയമിച്ചു പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ഭരണകൂട നീക്കം. ഇതിനകംതന്നെ വിദ്യാർഥികൾക്കും ആക്‌ടിവിസ്റ്റുകൾക്കുമെതിരേ ശക്തമായ നടപടികളാണ് ഇറാൻ സ്വീകരിച്ചുവരുന്നത്. എന്നാൽ, അസംതൃപ്തരായ ജനങ്ങളെ എത്ര കാലം അടിച്ചമർത്തി നിർത്താനാകും എന്നതാണ് ഇറാൻ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Kerala

രാജ്യത്തെ ഓരോ വിദ്യാർഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു; ജാർഖണ്ഡിലെ പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചതിൽ സന്തോഷം: രാഹുൽ ഗാന്ധി

ഡൽഹി: ജാർഖണ്ഡിലെ വിദ്യാർഥി സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ വിദ്യാർഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു. ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റം. വിദ്യാർഥികളെ പിന്നോട്ട് വലിക്കാതെ മുന്നോട്ട് നയിക്കുന്ന സംവിധാനം രാജ്യത്ത് വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജന്തർമന്തറിൽ നടന്ന സിജെപി സമരത്തിന് ചുവടുപിടിച്ചാണ് ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം തുടങ്ങിയത്. സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ആവശ്യപ്പെട്ടായിരുന്നു മൂന്നാഴ്ചയിലധികം നീണ്ട പ്രതിഷേധമാണ് അവസാനിച്ചത്. കഴിഞ്ഞ മാസം 25 നാണ് റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നും, മുൻ പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

ചർച്ചകൾ ആവർത്തിച്ചു നടത്തിയെങ്കിലും സിജിഎൽ പരീക്ഷ റദ്ദാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. വിദ്യാർത്ഥി നേതാവായ ദേവേന്ദ്ര നാഥ് മഹ്‌തോയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

പിന്നാലെ സമരം കടുപ്പിച്ച വിദ്യാർഥികൾ നിയമസഭാ മാർച്ച് നടത്തി. ഹേമന്ത് സോറന്‍റെയും, രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിച്ചു. സഖ്യകക്ഷികളിൽ നിന്നുവരെ എതിർപ്പ് ഉയർന്നതിന് പിന്നാലെ.സമരത്തിന്റെ 24 ആം നാൾ സിജിഎൽ അടക്കം ടിഡിപിഎൽ ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും സർക്കാർ റദ്ദാക്കി.

അതിനിടെ, പരീക്ഷ റദ്ദാക്കിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി പരീക്ഷ പാസായവരും രംഗത്തെത്തി. ഇന്ത്യാ സഖ്യം ഭരിക്കുന്ന ജാർഖണ്ഡിലെ സമരം ബിജെപി രാഷ്ട്രീയ ആയുധമാക്കവേയാണ് സർക്കാരിന്‍റെ നിർണായക തീരുമാനം.

Kerala

'നീതി വേണം': അധ്യാപകരുടെ വാഹനങ്ങള്‍ തടഞ്ഞ് വിദ്യാര്‍ഥികള്‍; കോതമംഗലം എംഎ എന്‍ജി. കോളജില്‍ പ്രതിഷേധം ശക്തം

കൊച്ചി: അരുണാചല്‍പ്രദേശ് സ്വദേശി മിച്ചി മര്‍പ്പുവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍. മിച്ചി മര്‍പ്പുവിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകരുടെ വാഹനങ്ങളടക്കം തടഞ്ഞാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇതിനിടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തതിനാല്‍ ഇയര്‍ഔട്ട് ആകുമെന്ന ഭയത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്. എന്നാല്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ഔദ്യോഗിക പ്രതികരണത്തിനോ നഷ്ടപരിഹാരം നല്‍കാനോ കേസ് അന്വേഷണത്തിലോ കോളജ് മാനേജ്‌മെന്‍റ് ഇടപെട്ടില്ലെന്നും പരിഹാരം ഉണ്ടാകുന്നതു വരെ ക്ലാസ് ബഹിഷ്‌കരിച്ച് സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

പ്രതിഷേധത്തിനൊടുവില്‍ വിദ്യാര്‍ഥികളുടെ അഞ്ചു ആവശ്യങ്ങള്‍ അംഗീകരിച്ച് കോളജ് മാനേജ്‌മെന്‍റ് ഉത്തരവിറക്കിയിരുന്നു. മിനിമം ക്രെഡിറ്റ് സ്‌കോര്‍ സിസ്റ്റം നടപ്പാക്കുമെന്ന് കോളജ് സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ ഒഫീഷ്യല്‍ ലെറ്റര്‍ ഹെഡില്‍ അല്ലാതെ കോളജിന്‍റെ സീല്‍ ഇല്ലാത്തതിനാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടത്. വിദ്യാര്‍ഥിയുടെ പിതാവ് മിച്ചി ഡുമ, ഭാര്യ സഹോദരന്‍, അയല്‍വാസി എന്നിവര്‍ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

District News

കർഷകദിനത്തിൽ വേറിട്ടസമരവുമായി പഞ്ചായത്തിനു മുന്നിൽ യുവാവ്

പുന്നംപറമ്പ്: കർഷകദിനത്തിൽ വേറിട്ട സമരവുമായി പഞ്ചായത്തിനു മുന്നിൽ യുവാവ്. തെക്കുംകര പഞ്ചായത്തിലെ വിവിധ മേഖലകളിലെ മികച്ച കർഷകരെ ആദരിക്കുമ്പോൾ തേനിച്ച കർഷകരെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു കർഷക ദിനമായ ഇന്നലെ രാവിലെ യുവാവ് പഞ്ചായത്തിനു മുന്നിൽ തേൻ എടുക്കുന്ന വേഷവുമായി പന്തം കത്തിച്ച് പിടിച്ച് വേറിട്ട സമരം നടത്തിയത്.

തെക്കുംകര പഞ്ചായത്ത് മങ്കര സ്വദേശി കുറ്റിക്കാടൻ വീട്ടിൽ വർഗീസാണ് വേറിട്ട ഒറ്റയാൻ സമരം നടത്തിയത്. 2026ൽ കർഷകരെ ആദരിക്കുമ്പോൾ തേനിച്ചകൃഷി നടത്തുന്നവരെയും, ചെണ്ടുമല്ലി, മത്സ്യം എന്നി കർഷകരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തെക്കുംകര കൃഷി ഓഫീസർക്ക് കത്ത് നൽകിയിരുന്നതായി വർഗീസ് പറഞ്ഞു.

എന്നാൽ അടുത്തിടെ പഴയ കൃഷി ഓഫീസർ മാറി പുതിയ ഓഫീസർവന്നതോടെയാണ് സംഭവം അടിയിൽപോയത്. പഞ്ചായത്ത് കമ്മിറ്റി തേനിച്ചകർഷകനെ ആദരിക്കണമെന്ന് പാസാക്കിയിരുന്നെങ്കിലും വിലപോയില്ല. രാവിലെ കർക്ഷകദിന ചടങ്ങുകൾ പഞ്ചായത്തിൽ നടക്കുമ്പോൾ പുറത്ത് വർഗീസ് പന്തംകത്തിച്ചും ദേഹത്ത് പ്ലക്കാർഡ് കെട്ടിയിട്ടും സമരം നടത്തുകയായിരുന്നു.

വിഷയം വഷളാകുന്നതിനുമുന്നേ സിപിഎമ്മിന്‍റെ നേതാക്കൻമാരും ഭരണകർത്താക്കളും ഇടപ്പെട്ട് സംഭവം ഒത്തുതീർപ്പാക്കുകയും അടുത്ത വർഷം മുകളിൽ പറഞ്ഞ കർഷകരെയും ആദരിക്കുമെന്നും അധികൃതർ പറഞ്ഞതോടെയാണ് ഉച്ചയോടെ വർഗീസ് സമരം അവസാനിപ്പിച്ചത്.

National

പ്രതിഷേധം കനക്കുന്നു

ന്യൂഡൽഹി): നിരവധി വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ വരുത്തിയ വീഴ്ചയ്ക്ക് എൻടിഎ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതിൽ വിമർശനവും പ്രതിഷേധവും കടുക്കുകയാണ്. കഴിഞ്ഞ ജൂണിൽ പരീക്ഷ കഴിഞ്ഞയുടൻ ഗുരുതര വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ പുറത്തു വന്നിരുന്നു.

എന്നാൽ, എൻടിഎ അതിനോട് വ്യക്തമായ പ്രതികരണം നടത്തിയിരുന്നില്ല. ഒന്നര മാസത്തിനുശേഷമാണ് താത്കാലിക ഉത്തരസൂചിക പുറത്തുവിട്ടത്. അതിനു പിന്നാലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പരീക്ഷകൾ റദ്ദാക്കിയതായി അറിയിപ്പ് വന്നു.

പരീക്ഷ കഴിഞ്ഞ് ഒന്നരമാസം കാലതാമസമെടുത്ത് പരീക്ഷ റദ്ദാക്കിയതിലും കടുത്ത വിമർശനമുയരുന്നുണ്ട്. പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനം കഴിയാൻ കാത്തിരിക്കുകയായിരുന്നു പരീക്ഷ റദ്ദാക്കാൻ എന്ന ആക്ഷേപവും കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നു.

സമ്മേളന കാലാവധിയിൽ പരീക്ഷ റദ്ദാക്കിയിരുന്നെങ്കിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം ഒന്നടങ്കം പാർലമെന്‍റിൽ കൂടുതൽ പ്രതിസന്ധിയിലാക്കിയേനെ.

Kerala

പരിസ്ഥിതിലോല മേഖല: രാഷ്‌‌ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനതല പ്രക്ഷോഭത്തിനു നാളെ കണ്ണൂരിൽ തുടക്കം

കണ്ണൂർ: പരിസ്ഥിതിലോല മേഖല വിഷയത്തില്‍ ഭരണസംവിധാനങ്ങളും രാഷ്‌‌ട്രീയ നേതൃത്വങ്ങളും പശ്ചിമഘട്ടത്തിലെ ജനസമൂഹത്തെ ഒന്നര പതിറ്റാണ്ടായി വഞ്ചിക്കുകയാണെന്നും പുതിയ വിജ്ഞാപനം ജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും രാഷ്‌‌ട്രീയ കിസാന്‍ മഹാസംഘ്.

ജനവാസ മേഖലകളെ ഒഴിവാക്കി സംസ്ഥാന സർക്കാർ പല തവണ റിപ്പോർട്ട് കൊടുത്തിട്ടും അത് അംഗീകരിക്കാതെ ഭൂമിയുടെ ഉപയോഗത്തിനു കേന്ദ്ര സർക്കാർ അനാവശ്യ നിബന്ധനകൾ വയ്ക്കുകയാണെന്നും കിസാന്‍ മഹാസംഘ് കുറ്റപ്പെടുത്തി.

2026 ലെ ഇഎസ്എ കരട് വിജ്ഞാപനം റദ്ദാക്കുക, ഇഎസ്എ വനത്തിനുള്ളിൽ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്‌ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി മറ്റു സംഘടനകളുമായി ചേർന്നു നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്കു നാളെ കണ്ണൂരിൽ തുടക്കം കുറിക്കും.

കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തുന്ന ഏകദിന ഉപവാസത്തോടെയാണു സംസ്ഥാനനതല പ്രക്ഷോഭത്തിനു തുടക്കം കുറിക്കുക. വിജ്ഞാപനത്തിനെതിരേ ആക്ഷേപം ബോധിപ്പിക്കുന്നതിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

Kerala

കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധം: നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിസി സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി.

മെവിൻ, യദുകൃഷ്ണൽ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. കൈയേറ്റം ചെയ്തുവെന്ന് സിസാ തോമസിന്‍റെ പരാതിയിലും പോലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കേസിലുമാണ് നടപടി. രണ്ട് കേസുകളിലുമായാണ് നാല് വിദ്യാർഥികളെ അറസ്റ്റു ചെയ്തത്.

കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു.

Kerala

'പ്രതീകാത്മക ശവസംസ്‌കാരം നടത്തിയിട്ടില്ല, നടന്നത് ലൈറ്റുകളുടെ ശവമഞ്ചം ഒരുക്കിയ നാടകം': വിശദീകരണവുമായി എസ്എഫ്ഐ

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പ്രതിഷേധ സമരത്തിനിടെ വിസി സിസ തോമസിന്‍റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന വാര്‍ത്ത വ്യാജ പ്രചാരണമെന്ന് എസ്എഫ്‌ഐ. ലൈറ്റുകള്‍ മരണപ്പെട്ടതായി കാണിച്ച് പ്രതിഷേധ നാടകമാണ് ചെയ്തതെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം.

തിയേറ്റര്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയാണ് ചെയ്തത്. ലൈറ്റുകള്‍ അടക്കം തകരാറിലാണെന്ന് പറഞ്ഞ് നാടകം ചെയ്യുകയാണ് ഉണ്ടായത്. ലൈറ്റുകള്‍ മരണപ്പെട്ടതായി കാണിച്ച് പ്രതിഷേധ നാടകം ചെയ്തതാണ്. എന്നാല്‍ അത് വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന് ചിത്രീകരിക്കുകയാണ് എന്നാണ് വിശദീകരണം.

അതേസമയം, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള വിദ്യാര്‍ഥികളുടെ സമരം 25-ാം ദിവസത്തിലേക്ക് കടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുക, അധ്യാപകരെ സമയബന്ധിതമായി നിയമിക്കുക തുടങ്ങി 18 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.

Kerala

ഡൽഹി സമരത്തിന് സിപിഐയ്ക്ക് ട്രെയിനില്ല;സ്‌പെഷ്യല്‍ ട്രെയിൻ റദ്ദാക്കി റെയിൽവേ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ ഡൽഹി സമരത്തിന് സിപിഐ ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിൻ റദ്ദാക്കി. ഇന്ത്യൻ റെയിൽവേയുടേതാണ് നടപടി. ഇതോടെ സിപിഐ നല്‍കിയ അഡ്വാന്‍സ് തുക 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി.

സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനാണ് സിപിഐ 10 ലക്ഷം രൂപ നൽകി ട്രെയിന്‍ ബുക്ക് ചെയ്തത്. 18 കോച്ചുള്ള ട്രെയിന്‍ മൊത്തമായി വാടകയ്‌ക്കെടുത്ത് ഡല്‍ഹിക്ക് പോകാനായിരുന്നു സിപിഐ തീരുമാനം.

സെപ്റ്റംബർ ഒന്നിന് ആയിരുന്നു സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി. കേരളത്തിൽ നിന്ന് 1500 പേർ‌ സമരത്തിൽ പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

National

കാവേരി തർക്കം: പ്രതിഷേധത്തിൽ നിന്ന് സംഘടനകൾ പിന്മാറുന്നു

ബംഗളുരു: കാവേരി നദീജല തർക്കത്തിൽ കർണാടകത്തിൽ ഇന്നു പ്രഖ്യാപിച്ച ബന്ദിൽനിന്ന് കൂടുതൽ സംഘടനകൾ പിന്മാറി.

ബന്ദിൽ നിന്ന് പിന്മാറില്ലെന്ന് കന്നഡ ചാവലി വതൽപക്ഷ കൺവീനർ വാട്ടാൾ നാഗരാജ് ആവർത്തിക്കുന്നതിനിടയിലാണ് സംഘടനകളുടെ പിന്മാറ്റം.

ബിഎംടിസി, റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ തുടങ്ങിയവയിലെ തൊഴിലാളി സംഘടനകൾ ബന്ദിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

വാട്ടാൾ നാഗരാജിന്‍റെ നിലപാടിനൊപ്പമാണെങ്കിലും ബന്ദിന് ഇല്ലെന്നാണ് സംഘടനകളുടെ നിലപാട്.

കാവേരി നദിയിൽനിന്ന് പതിനഞ്ചു ദിവസത്തേക്കു പ്രതിദിനം 12,000 ഘനയടി ജലംവീതം തമിഴ്നാടിനു നൽകണമെന്ന കാവേരി ജല മാനേജ്മെന്‍റ് അഥോറിറ്റിയുടെ നിർദേശത്തെത്തുടർന്നാണ് ബന്ദ് ആഹ്വാനം.

District News

മാർച്ചും ധർണയും

കാഞ്ഞിരപ്പള്ളി: സപ്ലൈകോയിലെ അന്യായമായ സ്ഥലംമാറ്റത്തിനെതിരേയും ദിവസവേതനക്കാരുടെ തൊഴിലും വേതനവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും എഐടിയുസി കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് കാഞ്ഞിരപ്പള്ളി സപ്ലൈകോ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.

എഐടിയുസി ജില്ലാ പ്രസിഡന്‍റ് ഒ.പി.എ. സലാം ഉദ്ഘാടനം ചെയ്യും. നേതാക്കളായ എം.എ. ഷാജി, വി.പി. സുഗതൻ, സിജോ പ്ലാത്തോട്ടം, ടി. പ്രസാദ്, ടി.കെ. ശിവൻ എന്നിവർ സമരത്തിനു നേതൃത്വം നൽകും.

Kerala

ചര്‍ച്ച വിജയം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു 

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടിപ്പിച്ചുവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

37 ദിവസം നീണ്ടുനിന്ന സമരത്തിനാണ് ഇതോടെ അവസാനമായത്. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍. ഷംസുദ്ദീന്‍ വെള്ളം നല്‍കി. 13 ദിവസമായി നിരാഹാരമിരിക്കുകയായിരുന്നു വളര്‍മതി.

National

അയോധ്യ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സന്യാസിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലെ സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.

മണ്ടി ഹൗസിൽനിന്ന് ആരംഭിച്ച മാർച്ച് ഫിറോസ്ഷാ റോഡിൽവച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന്, സന്യാസിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന് പിന്തുണയുമായി പൂർണിയ എംപി പപ്പു യാദവും സ്ഥലത്ത് എത്തിയിരുന്നു.

രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ കോടികളുടെ ക്രമക്കേടുകളും തട്ടിപ്പും നടന്നിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. ട്രസ്റ്റിന്‍റെസാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് ചെയ്യണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

നിലവിൽ പുതിയ അന്വേഷണ സംഘം നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ വീണ്ടും സമരരംഗത്തിറങ്ങിയിരിക്കുന്നത്.

Kerala

ടി.ജി. മോഹൻദാസിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി, കോടതിവളപ്പിൽ പ്രതിഷേധം നടത്തി എസ്എഫ്ഐ

തിരുവനന്തപുരം: സൈബർ പോലീസ് അറസ്റ്റുചെയ്ത സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിനെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്. ഡൽഹി ജന്തർമന്ദറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശം നടത്തിയ കേസിൽ ആണ് അറസ്റ്റ് ചെയ്തത്.

കോടതി പരിസരത്ത് എസ്എഫ്ഐ പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തി. കരിങ്കൊടിയും പ്ലക്കാഡുകളുമായെത്തിയ സമരക്കാർ പ്രതിക്കെതിരേ മുദ്രാവാക്യം വിളിക്കുകയും, നടപടിയെടുത്ത കേരളാ പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചിയിൽനിന്ന് പിടികൂടിയ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കുശേഷമാണ് കോടതിയിലെത്തിച്ചത്.

സിജെപി സമരത്തിൽ പങ്കെടുത്തവർക്കെതിരേയായിരുന്നു വിദ്വേഷ പരാമർശം. കേസെടുത്ത് 11 ദിവസത്തിനു ശേഷമാണ് പോലീസ് നടപടിയെടുത്തത്.

Kerala

അർജുൻ ആയങ്കിയുടെ അറസ്റ്റ്: ഗ്രേഡ് എസ്ഐയുടെ എഫ്ബി അധിക്ഷേപ കമന്‍റിനെതിരെ പ്രതിഷേധം ശക്തം

കൊച്ചി: കേരള പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയത് സേനയ്ക്ക് ഒന്നടങ്കം അഭിമാനമായിരിക്കെ ഇതിനെ അധിക്ഷേപിച്ച് പോലീസ് ഉദ്യോഗസ്ഥന്‍റെ ഫേസ്ബുക്ക് കമന്‍റിൽ പ്രതിഷേധം ശക്തം. എറണാകുളം വിജിലൻസ് സെല്ലിലെ ഗ്രേഡ് എസ്ഐയുടെ കമന്‍റാണ് സേനയിലെ ഒരു വിഭാഗത്തിന്‍റെ പ്രതിഷേധത്തിന് ഇടയാക്കിയത്.

അർജുൻ ആയങ്കിയുടെ അറസ്റ്റ് സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും ഇന്‍റലിജൻസ് എഡിജിപി പി.വിജയന്‍റെയും തത്സമയ ഏകോപനത്തിൽ പ്രതിയെ വിദഗ്ധമായി ഉത്തര മേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുടുക്കിയതിനെ ക്കുറിച്ചാണ് പറയുന്നത്.

ഈ വാർത്തയ്ക്ക് താഴെയാണ് ഇദ്ദേഹം കമന്‍റിട്ടത്. ഇതിനു മുമ്പ് ഇതുപോലൊരു ഓപ്പറേഷൻ നടത്തിയത് ബലാംത്സംഗ പ്രതി മാങ്ങാണ്ടിയെ പിടിക്കാനായിരുന്നു എന്നാണ് കമന്‍റ്. ഇത്രയും വലിയ കുറ്റവാളിയെ പിടികൂടിയിട്ടും പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഇത്തരത്തിൽ പ്രതികരിച്ചത് സേനാംഗങ്ങളുടെ മനോവീര്യം തകർക്കുന്നതാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. മുമ്പ് എ.ഡി. തോമസ് എംഎൽഎയെ അധിക്ഷേപിച്ചും ഇദ്ദേഹം പോസ്റ്റ് ഇട്ടിരുന്നുവെന്നും പോലീസുകാർ പറയുന്നു.

Kerala

മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിലെ അധികൃതരുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം. മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ ഷിജിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഷിജിനെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഗൗരവകരമായ ഒരു തിരച്ചിലും ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. നാട്ടുകാരും സഹപ്രവർത്തകരുമായ മത്സ്യത്തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ സ്വന്തം നിലയിൽ കടലിൽ തിരച്ചിൽ നടത്തുവാൻ മുന്നോട്ട് വന്നിട്ടുള്ളത്.

മകനെ തിരികെ ആവശ്യപ്പെട്ട് ഷിജിന്‍റെ മാതാവ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം ഏവരുടെയും കരളലിയിക്കുന്നതായി. ഭർത്താവിനെ തിരികെ കിട്ടുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും വ്യക്തമാക്കി. സർക്കാരിന്‍റെയും വകുപ്പുകളുടെയും ഭാഗത്തുനിന്നും യാതൊരുവിധ സഹായവും ലഭിക്കാത്തതിനെത്തുടർന്നാണ് പ്രതിഷേധവുമായി തെരുവിലിറങ്ങാൻ നിർബന്ധിതരായതെന്ന് കുടുംബം പ്രതികരിച്ചു.

 

District News

സമരപന്തൽ പൊളിച്ചതിനെതിരേ പ്രതിഷേധം

ചെമ്പനോട: പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡിനു വേണ്ടി വയനാട്ടിൽ സമരം നടത്തി വന്ന പന്തൽ പൊളിച്ചതിനെതിരേ പൂഴിത്തോടിന്‍റെ ഭാഗമായ ചെമ്പനോടയിലും പ്രതിഷേധം.

കഴിഞ്ഞ 1314 ദിവസമായി പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിനോട് ചേർന്ന് സമരം നടത്തി വന്നിരുന്ന ജനകീയ കർമ സമിതിയുടെ സമരപ്പന്തൽ ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചു നീക്കിയ പടിഞ്ഞാറത്തറ പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിക്കെതിരേയാണ് പ്രതിഷേധമുയർത്തിയത്. പ്രശ്നത്തിൽ പടിഞ്ഞാറത്തറയിൽ ജനകീയ കർമ്മ സമിതി നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ് കർമ്മസമിതി ചെമ്പനോടയിൽ ചേർന്ന് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തിയത്.

ചെമ്പനോട കർമസമിതി ചെയർമാൻ ടോമി മണ്ണൂർ അധ്യക്ഷത വഹിച്ചു. കൺവീനർ മാത്യു പേഴ്ത്തിങ്കൽ, ജോബി ഇലന്തൂർ, സെമിലി സുനിൽ, മാത്യു കാക്കത്തുരുത്തൽ, ബാബു മാവുങ്കൽ, ജോസഫ് ഇല്ലിക്കൽ, സബീൽ ആണ്ടൂർ എന്നിവർ പ്രസംഗിച്ചു.

District News

മന്ത്രി സി.പി. ജോണിന്‍റെ പരാമർശം; പ്രതിഷേധ പ്രകടനം നടത്തി

മുക്കം: മന്ത്രി സി.പി. ജോൺ സ്ത്രീകളെ അധിക്ഷേപിച്ച് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. ഒരു മന്ത്രിയുടെ ഭാഗത്തുനിന്ന് സ്ത്രീ വിരുദ്ധവും സംസ്കാരശൂന്യവുമായ വാക്കുകൾ ഉണ്ടാകുന്നത് ജനാധിപത്യ സമൂഹത്തിന് തീരാക്കളങ്കമാണെന്നും മന്ത്രി പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

മുക്കം നഗരം കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ പ്രകടനം മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി കെ.പി. ചാന്ദ്നി ഉദ്‌ഘാടനം ചെയ്തു. എഐഡിഡബ്ല്യുഎ ഏരിയ കമ്മിറ്റി അംഗങ്ങളായ ഉഷാ കുമാരി, ജോഷില സന്തോഷ്, എം.വി. രജനി, പി.പി. സ്മിത എന്നിവർ പ്രസംഗിച്ചു.

District News

ഇൻകെൽ സിറ്റിക്കടുത്ത് കള്ളുഷാപ്പിനെതിരേ പ്രക്ഷോഭം

മലപ്പുറം: മലപ്പുറം നഗരസഭയിലെ വ്യവസായ പാർക്കായ ഇൻകെൽ സിറ്റിക്കടുത്ത് ചുങ്കം പുളിയേറ്റുമ്മലിൽ അനുവദിച്ച കള്ളുഷാപ്പിനെതിരേ ജനകീയ സമരം. നൂറുക്കണക്കിന് വീടുകളും ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന വിവിധ കോളജുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ഇൻകെൽ സിറ്റിക്ക് തൊട്ടടുത്തായി ആരംഭിക്കാൻ പോകുന്ന കള്ളുഷാപ്പ് നാടിന് ഭീഷണിയാണെന്ന് സമരത്തിൽ പങ്കെടുത്ത രാഷ‌്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. സമരത്തിന് മലപ്പുറം നഗരസഭയുടെ പിന്തുണയുണ്ടാകുമെന്ന് സമരം ഉദ്ഘാടനം ചെയ്ത നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ നാണത്ത് സമീറ മുസ്തഫ പറഞ്ഞു. 39-ാം വാർഡ് കൗണ്‍സിലർ കെ.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു.

നഗരസഭ നാൽപതാം വാർഡ് കൗണ്‍സിലർ കെ. സിദ്ദീഖ്, വിവിധ രാഷ‌്ട്രീയ പാർട്ടി പ്രതിനിധികളായ സി.കെ. സൈഫുള്ള, സുഹൈൽ പറന്പൻ, ഷംസു കപ്പൂർ, റസാഖ് കാരാത്തോട്, ഹംസ കാടേരി, ഷമീൽ, മുഹ്സിൻ പറന്പൻ, സമദ് കാരാത്തോട്, എൻ. ആഷിക്ക്, എൻ.കെ. മുസ്തഫ, ശിഹാബ് കാന്പ്ര, കെ.കെ. ഗഫൂർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

National

വിദ്യാർഥി പ്രതിഷേധത്തിൽ സുപ്രീംകോടതി; കേസ് പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം

ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ തുടർനടപടി സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. വിദ്യാർഥികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങൾ അടുത്ത വാദം കേൾക്കുന്ന 18ന് തീരുമാനം സുപ്രീംകോടതിയെ അറിയിക്കണം.

എഫ്ഐആറുമായി മുന്നോട്ടുപോകാമെന്ന സുപ്രീംകോടതിയുടെ ജൂലൈ 28ലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വ്യക്തത വരുത്തിയത്. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.

കൂടാതെ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്ന ഇടക്കാല ഉത്തരവിലെ പരാമർശം പെറ്റിക്കേസുകളിൽ ഉൾപ്പെട്ടവർക്കു ബാധകമല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ മാത്രം ഉദ്ദേശിച്ചാണിതെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവു പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കാൻ തടസം നേരിടുമെന്ന് കേന്ദ്രസർക്കാരും ഹർജിക്കാരും ആശങ്ക ഉന്നയിച്ചതോടെയാണ് കോടതി വിശദീകരണം നൽകിയത്. കസ്റ്റഡിയിലെടുത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തവരെ വിട്ടയയ്ക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.

ജൂലൈ 20ന് നടന്ന പാർലമെന്‍റ് മാർച്ചിൽ വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. ഇതിനൊപ്പം പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചുവെന്ന് ആരോപിക്കുന്ന ഹർജികളും കോടതിമുന്പാകെ എത്തി.

വിദ്യാർഥികൾക്കെതിരേ അമിത അതിക്രമം നടത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനും സംരക്ഷിക്കപ്പെടരുതെന്നും അതുപോലെ പ്രതിഷേധത്തിന്‍റെ മറവിൽ കുറ്റവാളികൾ സംരക്ഷിക്കപ്പെടരുതെന്നും ഇന്നലത്തെ വാദത്തിനിടയിൽ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
വിഷയം 28ന് സുപ്രീംകോടതി പരിഗണിക്കും.

National

പാർലമെന്‍റിലെ കാവിവസ്ത്ര പ്രതിഷേധം; രാജ്യവ്യാപക പ്രതിഷേധത്തിനു സന്യാസിമാർ

ന്യൂഡൽഹി: വെള്ളിയാഴ്ച പാർലമെന്‍റിൽ പ്രതിപക്ഷ എംപി പപ്പുയാദവ് കാവിവസ്ത്രം ധരിച്ചു പ്രതിഷേധിച്ചത് സനാതന ധർമത്തോടും സന്യാസിസമൂഹത്തോടുമുള്ള അനാദരവെന്ന് ആരോപണം. സംഭവത്തിൽ എംപിക്കെതിരേ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് ഹരിദ്വാറിലെ ജുനാ അഖാഡയിലെ സന്യാസിസമൂഹം വ്യക്തമാക്കി. രാജ്യത്തെ മറ്റു സന്യാസിസമൂഹങ്ങളുമായി ആലോചിച്ചു തുടർ പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സന്യാസിമാർ പറഞ്ഞു.

കാവിവസ്ത്രം ത്യാഗത്തിന്‍റെയും തപസിന്‍റെയും പ്രതീകമാണെന്നും രാഷ്‌ട്രീയ അഭ്യാസങ്ങൾക്കായി അതുപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധത്തെ വിമർശിച്ചുകൊണ്ട് സന്യാസിമാർ പറഞ്ഞു. പപ്പു യാദവിനെ പിന്തുണച്ച രാഹുൽ ഗാന്ധിക്കെതിരേയും സന്യാസിമാർ വിമർശനമുന്നയിച്ചു.

നെഹ്‌റു-ഗാന്ധി കുടുംബം സനാതന പാരമ്പര്യങ്ങളെ തള്ളിപ്പറയില്ലെന്നു കരുതിയെങ്കിലും രാഹുലിന്‍റെ പ്രവൃത്തി സന്യാസിസമൂഹത്തെ അപമാനിച്ചതായി അഖാഡ പരിഷത്ത് ജനറൽ സെക്രട്ടറിയും ജുനാ അഖാഡയുടെ അന്താരാഷ്‌ട്ര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരി മഹാരാജ് ചൂണ്ടിക്കാട്ടി.

അതേസമയം പാർലമെന്‍റിലെ പ്രതിഷേധം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി രാഹുലിനും പപ്പുയാദവിനുമെതിരേ വാരണാസിയിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ സംഭാവനക്കൊള്ളയെ ചോദ്യം ചെയ്യുന്നത് എങ്ങനെ കുറ്റകരമാകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്‌ക്കെതിരേയാണ് പപ്പു യാദവ് വ്യത്യസ്ത പ്രതിഷേധവുമായി പാർലമെന്‍റിലെത്തിയത്. ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

District News

ധർണ നടത്തി

വാഴൂർ: തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാർ ഫണ്ട് വെട്ടിക്കുറച്ചതിലും സാമ്പത്തിക വർഷത്തിൽ നാലുമാസം പൂർത്തിയായിട്ടും ആദ്യ ഗഡു അനുവദിക്കാത്തതിനുമെതിരേ എൽഡിഎഫ് വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

സിപിഎം വാഴൂർ ഏരിയാ കമ്മിറ്റിയംഗം ബെജു കെ. ചെറിയാൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി പി.എം. ജോൺ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്‍റ് തോമസ് വെട്ടുവേലിൽ, പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. എസ്. പുഷ്കലാദേവി, വി.പി. റെജി, ബേസിൽ വർഗീസ്, പി.ജെ. ശോശാമ്മ എന്നിവർ പ്രസംഗിച്ചു.

National

തുടർ സമര പരിപാടികൾ ആലോചിക്കാനൊരുങ്ങി സിജെപി; അഭിജിത്ത് ദീപ്കെയുടെ വസതിയിൽ യോഗം ചേരും

മുംബൈ: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് നടത്തിയ സമരം വിജയം കണ്ടതിന് പിന്നാലെ തുടർ സമര പരിപാടികൾ ആലോചിക്കാനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കൾ യോഗം ചേരും.

ഓഗസ്റ്റ് അഞ്ചിന് മുംബൈയിലെ ഛത്രപതി സംബാജി നഗറിലുള്ള ദീപ്കെയുടെ വസതിയിലാണ് യോഗം. സമരക്കാർക്കെതിരായ നിയമനടപടികൾ, തുടർ സമരപരിപാടികൾ, സംഘടന ശക്തിപ്പെടുത്തൽ മുതലായവ ചർച്ചയാകും.

യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അഭിപ്രായങ്ങൾ ആരായാൻ പ്രധാന നേതാക്കൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന യോഗത്തിന് ശേഷം നേതാക്കൾ വാർത്താസമ്മേളനം വിളിച്ചു തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും.

Kerala

റോഡ് കൈയേറി പരിപാടി: കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിധി അഞ്ചിന്

കൊച്ചി: റോഡ് കൈയേറി പരിപാടി നടത്തിയ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് അടക്കമുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി അഞ്ചിന് വിധി പറയും.

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ കനാല്‍ ശുചീകരണ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പുനര്‍ജനി പരിപാടിയുമായി ബന്ധപ്പെട്ടാണ് ജൂണ്‍ അഞ്ചിന് റോഡ് തടസപ്പെടുത്തി പരിപാടി നടത്തിയത്.

മരട് സ്വദേശി എന്‍. പ്രകാശ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണു പരിഗണിക്കുന്നത്.

സംഭവങ്ങളുമായി ബന്ധപ്പെട്ട ദൃശ്യമാധ്യമ വാര്‍ത്തകളുടെ വീഡിയോ ക്ലിപ്പിംഗുകള്‍ ജഡ്ജിമാര്‍ തുറന്ന കോടതിയില്‍ കണ്ടു. കേരള പൊതുവഴി നിയന്ത്രണ നിയമപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ അനുമതി വാങ്ങാതെയാണു റോഡില്‍ സ്റ്റേജ് നിര്‍മിച്ചതെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.

സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്റ്റേജ് നിര്‍മാണത്തിന് ഉപയോഗിച്ച സാധനങ്ങളും സൗണ്ട് സിസ്റ്റവും പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയെന്നും വിശദീകരിച്ചു.

National

‘എന്നെയും എന്‍റെ അമ്മയെയും അവര്‍ അധിക്ഷേപിച്ചു’; അവരോട് ഞാൻ ക്ഷമിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ തനിക്കും തന്‍റെ പരേതയായ അമ്മയ്ക്കുമെതിരെ പ്രതിഷേധക്കാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിതെറ്റിയ ഇത്തരം കുട്ടികളെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും പ്രധാനമന്ത്രി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹത്തിലുള്ള അമർഷം തനിക്ക് മനസിലാകുമെന്നും എന്നാൽ ഇത് യുവാക്കളെ ചേർത്തുപിടിച്ച് ശരിയായ വഴിക്ക് നയിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. "ജന്തർമന്തറിൽ വച്ച് എനിക്ക് അധിക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല, എന്‍റെ മരിച്ചുപോയ അമ്മയെയും അവിടെ അധിക്ഷേപിച്ചു. എന്നാൽ ആക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല; വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം," അദ്ദേഹം പറഞ്ഞു.

വികൃതിക്കുട്ടികളെന്നാണ് മോദി വിശേഷിപ്പിച്ചത്. അവരെ ശിക്ഷിക്കുകയോ കോടതി നടപടികളിലൂടെ കടത്തിവിടുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കില്ല. "ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾക്ക് തെറ്റുകൾ പറ്റാം, എന്നാൽ നമ്മുടെ പെൺകുട്ടികൾ ഇത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് സാംസ്കാരികമായി ഞെട്ടലുണ്ടാക്കുന്നതാണ്. വഴിതെറ്റിയ നമ്മുടെ യുവതീയുവാക്കളോട് നമ്മൾ ക്ഷമിക്കണം; എല്ലാറ്റിനുമുപരിയായി അവർ നമ്മുടെ കുട്ടികളാണ്. അവർക്ക് ശരിയായ പാത കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്," അദ്ദേഹം പറഞ്ഞു.

.

Kerala

നീറ്റ് പ്രതിഷേധം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകൾ ഉണ്ടെങ്കിലും പിൻവലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പരാതികൾ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം. കേസുകൾ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ജയിലുകളിൽ നടക്കുന്ന പരിശോധനയെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ജയിലുകളിൽ പുലർച്ചെ മുതൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജയിലുകളിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജയിൽ, പോലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Movies

ജെൻ സി പ്രതിഷേധങ്ങളുടെ റീലുകൾ കാണുമ്പോൾ ഛർദ്ദിയും ഓക്കാനവും വരും: കങ്കണ

വിദ്യാർഥി പ്രക്ഷോഭത്തിനിടെ റീലുകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ജെൻ സി രീതിക്കെതിരേ നടിയും ബിജെപി എംപിയുമായ കങ്കണ റണൗത് രംഗത്ത്. വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വൈറലായ ദൃശ്യങ്ങളെ രൂക്ഷമായി നടി വിമർശിച്ചു.

പതിവ് സമരങ്ങളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും വ്യത്യസ്തമായിരുന്നു സിജെപിയുമായി ചേർന്ന് വിദ്യാർഥികൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം.

ജെൻ സി കിഡ്സ് അവരുടേതായ രീതിയിലാണ് സമരത്തെ സമീപിച്ചത്. അതിന്‍റെ ഭാഗമായി അവിടെ നടക്കുന്ന കാര്യങ്ങൾ രസകരമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ റീലായി പങ്കിടുകയും ചെയ്തിരുന്നു. ചിരിയും ചിന്തയും ഉണർത്തുന്ന ഇത്തരം റീലുകളായിരുന്നു കഴിഞ്ഞ കുറച്ചുദിവസം സോഷ്യൽമീഡിയ ഭരിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കങ്കണ പ്രതികരണവുമായി എത്തിയത്.

ആ വീഡിയോകൾ കണ്ടത് തന്നെ മാനസികമായി തളർത്തിയെന്നും റീലുകൾ കണ്ട് ഓക്കാനം വന്നുവെന്നുമാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രതിഷേധക്കാരുടെ ഭാഷയും പെരുമാറ്റവും വേഷവിധാനവും ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും താരം കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് കങ്കണ പ്രതിഷേധ വീഡിയോകളെക്കുറിച്ചുള്ള തന്‍റെ പ്രതികരണം അറിയിച്ചത്.

എന്‍റെ ജീവിതത്തിൽ ഇത്രയധികം വിരൂപത ഒരിടത്തും കണ്ടിട്ടില്ല. ജെൻ സി പ്രതിഷേധങ്ങളുടെ റീലുകൾ കാണുമ്പോൾ തന്നെ ഛർദ്ദിയും ഓക്കാനവും വരും. അവർ സംസാരിക്കുന്ന രീതിയും ഉപയോഗിക്കുന്ന ഭാഷയും അത്യന്തം അരോചകമാണ്. ഓരോ ഫ്രെയിമും ഒരുപോലെ അസഹ്യവും താഴ്ന്ന നിലവാരത്തിലുള്ളതുമാണ്. ഇവരെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്നത് ആരാണ്..?

ഇന്ത്യ വൈവിധ്യമാർന്ന സൗന്ദര്യമുള്ള ജനങ്ങളുടെയും ചാരുതയും സാംസ്‌കാരിക പാരമ്പര്യവും നിറഞ്ഞ നാടാണ്. നിങ്ങൾ സ്വയം പാറ്റകൾ എന്ന് വിളിക്കുന്നു. അതുപോലെ തന്നെയാണ് നിങ്ങളുടെ രൂപവും പെരുമാറ്റവും. അതിൽ യാതൊരു വിരോധാഭാസവുമില്ല. ലോകത്തിന് മുന്നിൽ നിങ്ങൾ പ്രദർശിപ്പിക്കുന്നത് മാലിന്യവും അഴുക്കും വിരൂപതയും മാത്രമാണ്. ഈ റീലുകൾ കണ്ടതോടെ ഞാൻ മാനസികമായി തളർന്നു. ഇനി കുറച്ച് ഡിജിറ്റൽ ഡിറ്റോക്സും മാനസിക ശാന്തിയും വേണം-എന്നാണ് നടി കുറിച്ചത്.

കങ്കണയുടെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. നിരവധിപേർ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തി കഴിഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് കങ്കണ പ്രതികരിക്കുന്നത് ഇതാദ്യമല്ല. പ്രതിഷേധങ്ങൾ പുരോഗമിച്ചിരുന്ന സമയത്തും സമരരീതികളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. തെരുവിലിറങ്ങി പ്രതിഷേധം നടത്തി സർക്കാരിനെ സമ്മർദത്തിലാക്കുന്നുവെന്ന തരത്തിലും കങ്കണയിൽ നിന്ന് വിമർശനം വന്നിരുന്നു.

ബോളിവുഡിൽനിന്ന് സൽമാൻ ഖാൻ, കരീന കപൂർ, പ്രിയങ്ക ചോപ്ര, ദിയ മിർസ, വിജയ് വർമ, ഹുമ ഖുറേഷി, ഭൂമി പെട്നേക്കർ, വീർ ദാസ് തുടങ്ങി നിരവധി താരങ്ങൾ വിവിധ രീതികളിൽ വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചിരുന്നു.

National

'ഇഡിയറ്റ്' പരാമർശത്തിൽ പ്രക്ഷുബ്ധമായി ലോക്സഭ; ആരേയും വിളിച്ചില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തെ ലോക്‌സഭയിൽ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണെന്നും, കേവലം ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ യുവതയുടെ പ്രകടനത്തെ ബഹുമാനിക്കണം. സമരങ്ങളെക്കുറിച്ച് തങ്ങളുടെ മക്കളോട് സംസാരിച്ചാല്‍, പ്രതിഷേധിക്കുന്ന യുവാക്കളോട് അവര്‍ക്ക് സഹാനുഭൂതിയുണ്ടെന്ന് ബിജെപി നേതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞേക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണം. ഇക്കാര്യം ബിജെപിയോടും അഭ്യർഥിക്കുന്നു. അമിത്ഷാ പാർലമെന്‍റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും രാഹുൽ ആരോപിച്ചു. എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണ്. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു. അവർ എല്ലാം സ്വകാര്യവത്കരിക്കുന്നു. വിദ്യാർഥികളുടെ ലക്ഷകണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പറഞ്ഞു.

അതേസമയം, വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന ജന്തർ മന്തറിലെ ഒരു വിദ്യാർഥിയുടെ അഭിപ്രായത്തെ രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചത് ബഹളത്തിന് വഴിവച്ചു. എന്നാല്‍ താന്‍ ആരേയും വീഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെ വികാരത്തെയാണ് പങ്കുവെച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

എന്നാൽ, പാർലമെന്‍റിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചു. ഇതിനു പിന്നാലെ ചില വിഡ്ഢികൾ ദൈവമാണെന്ന് കരുതുന്നുവെന്നും ഇതെല്ലാം അവരുടെ സൃഷ്‌ടിയാണെന്ന് വരുത്തിത്തീർക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ബഹളം വച്ച ഭരണപക്ഷത്തോട് നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാഹുലിന്‍റെ പരാമർശത്തെ വിമർശിച്ച മന്ത്രി കിരൺ റിജിജു പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ വിശദമാക്കി.

National

പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ഇരുസഭകളും; പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ചര്‍ച്ചയില്‍ ലോക്സഭയിലും രാജ്യസഭയിലും ഇന്നും ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ വീണ്ടും ചേര്‍ന്ന ലോക്സഭ നിര്‍ത്തിവച്ചു.

അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. എന്നാല്‍ പ്രതിപക്ഷത്തോട് കയർത്ത സ്പീക്കര്‍ ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് പറഞ്ഞു.

അതേസമയം, രാജ്യസഭയും ഇന്ന് പ്രക്ഷുബ്ധമായി. സിപിഎം ഓഫീസിൽ പോലീസ് കയറിയത് ചോദ്യം ചെയ്ത് രംഗത്തെത്തിയ ജോൺ ബ്രിട്ടാസ് എംപി ഐഷി ഘോഷിനെതിരായ വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.

District News

പൈതലയിലെ കരിങ്കൽക്വാറിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ

മംഗലംഡാം: നിറയെ വീടുകളും വിളകളുമുള്ള പൈതലയിലെ കരിങ്കൽക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കണമെന്നാവശ്യവുമായി വീട്ടമ്മമാർ ഉൾപ്പെടെയുള്ള പ്രദേശവാസികൾ സമരം ശക്തമാക്കി.

നാട്ടുകാരുടെ പരാതിയെതുടർന്ന് ഇന്നലെ വണ്ടാഴി പഞ്ചായത്ത് പ്രസിഡന്‍റ് ശാരദ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധനക്കെത്തിയപ്പോഴാണ് ക്വാറിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ കൂട്ടത്തോടെ എത്തുന്ന സ്ഥിതിയുണ്ടായത്.

വനംവകുപ്പിന്‍റേതുൾപ്പെടെ മതിയായ രേഖകളില്ലാതെയാണ് ക്വാറിയുടെ പ്രവർത്തനം തുടങ്ങിയിട്ടുള്ളതെന്നും നിയമങ്ങളെല്ലാം കാറ്റിൽ പറത്തി കുന്നിൻചെരിവിലെ ക്വാറി അപകടകരമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

ഇവിടേയും വയനാട് പോലെ ദുരന്തഭൂമിയാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നാട്ടുകാർ പഞ്ചായത്ത് അധികാരികളെ ബോധ്യപ്പെടുത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. സന്തോഷ്, മെംബർമാരായ ബെന്നി സ്കറിയ, അച്ചാമ്മ ജോസഫ്, അസിസ്റ്റന്‍റ് സെക്രട്ടറി ചെന്താമരാക്ഷൻ, അസിസ്റ്റന്‍റ് എൻജിനീയർ ഹരി തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ഉഗ്രസ്ഫോടനങ്ങളും പൊടിയും വലിയ ലോറികളുടെ പാച്ചിലുമായി പ്രദേശത്ത് സ്വൈര്യമായി താമസിക്കാൻ പറ്റാത്ത വിധമാണ് ക്വാറിയുടെ പ്രവർത്തനമെന്നു നാട്ടുകാർ പറഞ്ഞു.

രണ്ടാഴ്ചമുമ്പ് പഞ്ചായത്ത് ഓഫീസിനു മുന്നിലും നാട്ടുകാർ സമരം നടത്തിയിരുന്നു. പൈതലയിലെ ക്വാറിക്കു പുറമെ സമീപത്ത് ഓട്ടുപ്പാറ, ഒലിംകടവ് എന്നിവിടങ്ങളിലായി ഒരു വാർഡിൽ തന്നെ മൂന്ന് ക്വാറികളാണ് തുടങ്ങുന്നത്.
ഇതിൽ പൈതലയിലാണ് വൻതോതിലുള്ള പാറഖനനം തുടങ്ങിയിട്ടുള്ളത്. ജനങ്ങൾക്കൊപ്പം നിൽക്കേണ്ട പഞ്ചായത്ത് അധികാരികൾ ക്വാറി മാഫിയകൾക്ക് അനുകൂലമായി നിലപാടെടുക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത് തീരുമാനമുണ്ടാക്കാമെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിട്ടുള്ളതെന്ന് സമരസമിതി ഭാരവാഹിയായ ജിമ്മി മാത്യു പറഞ്ഞു.

ജിമ്മി മാത്യു,സണ്ണി വിരിയപ്പള്ളിൽ, ജോജ് കരോട്ട് കിഴക്കേൽ, ജോസഫ് പുല്ലാട്ട്, തോമസ് ചിറവയലിൽ,ജോളി ജിമ്മി,സാലിസണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.

National

ഗഡ്കരിയെ ലക്ഷ്യമിട്ട് എഥനോൾ വിരുദ്ധരുടെ പ്രതിഷേധ റാലി

ന്യൂഡൽഹി: എഥനോൾ അടങ്ങിയ പെട്രോളിനെതിരേ ഡൽഹിയിൽ പടുകൂറ്റൻ പ്രതിഷേധറാലിയുമായി എഥനോൾ വിരുദ്ധരൂടെ കൂട്ടായ്മയായ ടീം ഭാരത്.

ഇന്ത്യാഗേറ്റിൽനിന്നു തുടങ്ങുന്ന റാലി കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരി, ഹർദീപ് സിംഗ് പുരി എന്നിവരുടെ വസതിക്കുമുന്നിലൂടെ പാർലമെന്‍റ് സ്ട്രീറ്റിൽ അവസാനിക്കുമെന്നു രാഷ്‌ട്രീയ നിരീക്ഷകൻ തഹ്സീൻ പൂനെവാല വീഡിയോ സന്ദേശത്തിൽ അറിയിച്ചു.

വാഹനങ്ങൾ പ്രതിഷേധറാലിയിൽ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Movies

കാവിയാണ് ഇഷ്ടനിറം, ശരിയാണോ ഗയ്സ്; പേളിയെയും കൃഷ്ണകുമാറിനെയും ട്രോളി ചന്തു

ഡൽഹി ജന്തർമന്ദിറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ അഭിപ്രായം പറഞ്ഞ പേളി മാണിയേയും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെയും ട്രോളി ചന്തു സലിം കുമാർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു ചന്തുവിന്‍റെ പ്രതികരണം.

കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടിൽ കൃഷ്ണകുമാറിന്‍റെ ‘കശ്മീറിലെ കല്ലേറ് പരാമർശം’ ചൂണ്ടിക്കാട്ടിയാണ് ചന്തുവിന്‍റെ ട്രോൾ. കാവിയാണ് തന്‍റെ ഇഷ്ടനിറമെന്ന പേളി മാണിയുടെ പ്രസ്താവനയെയും ചന്തു പരിഹസിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള പോസ്റ്റർ പങ്കുവച്ചായിരുന്നു കൃഷ്ണകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ... പിന്നെയാ ഡൽഹി...’ എന്നായിരുന്നു പോസ്റ്ററിലെ വാക്കുകൾ. നടന്‍റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

കൃഷ്ണകുമാറിന് പിന്നാലെ സിജെപി സമരവിരുദ്ധ പ്രസ്താവനയുമായി നടിയും അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിയും എത്തിയിരുന്നു. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീർഘമായ കുറിപ്പ് വിമർശനങ്ങൾക്കിട വച്ചിരുന്നു.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പ്രസ്താവന പേളി മാണി സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ ആ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്ത പേളി കാവി നിറമാണ് തന്‍റെ പ്രിയപ്പെട്ട നിറമെന്ന് തുറന്നടിച്ച് മറ്റൊരു സ്റ്റാറ്റസ് ഇട്ടു.

ഇതോടെ പേളിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയർന്നു. പിന്നീട് ഇവയെല്ലാം നീക്കം ചെയ്ത പേളി നിലപാട് മയപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

National

അടുത്ത ലക്ഷ്യം ഗഡ്കരി; ഇ-20ക്കെതിരേ സമരവുമായി ടാക്സി ഡ്രൈവർമാർ

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കും 36 ദിവസം നീണ്ടു നിന്ന വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ വിജയത്തിനും പിന്നാലെ ഡൽഹിയിൽ മറ്റൊരു പ്രതിഷേധത്തിന് വഴിതുറക്കുന്നു.

കേന്ദ്ര സർക്കാരിന്‍റെ ഇ20 നയത്തിനെതിരേ ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആൻഡ് ടൂർ ഓപറേഷൻ അസോസിയേഷനാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഓഗസ്റ്റ് നാലിന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനാണ് സംഘടനയുടെ തീരുമാനം.

ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിലും ഇ20 നയത്തിനെതിരായ പ്രചാരണം ആരംഭിച്ചു. ഇ20 ജനത പാർട്ടി എന്ന പേരിൽ സമൂഹ മാധ്യമങ്ങളായ എക്‌സിലും ഇൻസ്റ്റഗ്രാമിലും പേജുകൾ പ്രത്യക്ഷപ്പെട്ടു.

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയം പിൻവലിക്കുക എന്ന ആവശ്യമാണ് സമൂഹ മാധ്യമ പേജുകളിലൂടെ ഉയരുന്നത്. അതേസമയം സിജെപിക്ക് ആദ്യം ലഭിച്ച പിന്തുണ ഇ20 ജനത പാർട്ടി്ക്ക് സമൂഹ മാധ്യമത്തിൽ ലഭിച്ചു തുടങ്ങിയിട്ടില്ല. ഇൻസ്റ്റഗ്രാമിലും എക്‌സിലുമായി അറുപത്തിനായിരത്തോളം ഫോളേവേഴ്‌സാണ് പേജിനുള്ളത്.

ഇ20 ഇന്ധനം ഉപയോഗിക്കാൻ ആരംഭിച്ചതുമുതൽ വാഹനങ്ങളുടെ മൈലേജ് കുറയുകയും എൻജിൻ അറ്റകുറ്റപ്പണി ചെലവുകൾ വർധിക്കുകയും ചെയ്യുന്നതായി രാജ്യത്തുടനീളമുള്ള വാഹന ഉടമകളും ഡ്രൈവർമാരും പരാതിയുമായി രംഗത്തുണ്ട്.

2015ന് മുമ്പ് നിർമിച്ച വാഹനങ്ങൾ ഇത്തരത്തിലുള്ള ഇന്ധനത്തിന് അനുയോജ്യമല്ലെന്നും പുതിയ മോഡൽ വാഹനങ്ങൾക്ക് മാത്രമാണ് ഇത് അനുയോജ്യമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. പെട്രോളിന് ഉയർന്ന വില ഈടാക്കുമ്പോൾ എന്തിന് മായം കലർത്തിയ ഇന്ധനം നൽകുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.

വാഹന ഉടമകൾ, ഉപഭോക്താക്കൾ, ഗതാഗത ഓപ്പറേറ്റർമാർ, വാഹന നിർമാതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി എഥനോൾ നയത്തെ സംബന്ധിച്ച് സ്വതന്ത്രമായ ശാസ്ത്രീയ അവലോകനം നടത്തണമെന്നാണ് ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആൻഡ് ടൂർ ഓപ്പറേഷൻ അസോസിയേഷന്‍റെ ആവശ്യം.

എന്നാൽ, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എഥനോൾ നയത്തെ നിരന്തരം ന്യായീകരിച്ചു രംഗത്തുണ്ട്. ശുദ്ധമായ പെട്രോളിന് വില കൂടുതലായിരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വാദം. എന്നാൽ, മന്ത്രിയുടെ മകന് എഥനോൾ ഉത്പാദനവുമായി ബന്ധമുള്ളതുകൊണ്ടാണ് സർക്കാർ ഈ നയത്തെ പിന്തണയ്ക്കുന്നതെന്ന ആരോപണങ്ങളും ശക്തമാണ്.

National

പ്രതിഷേധത്തിന്‍റെ ജ്വാലാമുഖികൾ

ഡൽഹി മുതൽ ധാക്കയും കാഠ്മണ്ഡുവും ബെൽഗ്രേഡും വരെ, നീതിയെക്കുറിച്ചാണ് ചോദ്യം; ഭാവിയാണ് സ്വപ്നം.ഒടുവിൽ ഭരണക്കഞ്ഞിയിൽ പാറ്റ വീണു. ബിജെപിയും മോദിയും ഭരണത്തിലിരുന്ന 12 വർഷക്കാലത്ത് സർക്കാരിനെ വിമർശിക്കുന്നത് അപകടകരമായിരുന്നു. സ്വന്തം റിസ്കിൽ മാത്രം ചെയ്യേണ്ട കാര്യം. വിയോജിപ്പുകളെല്ലാം വളരെ വേഗത്തിലും പതിവായും വിദഗ്ധമായും അടിച്ചമർത്തപ്പെട്ടിരുന്നു."പാറ്റകൾ’രംഗപ്രവേശം ചെയ്യുന്നതുവരെ കാര്യങ്ങൾ അങ്ങനെയായിരുന്നു.

വെറുമൊരു ഓൺലൈൻ മീം ആയി ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ രൂപപ്പെട്ട ഈ നീക്കം സമീപവർഷങ്ങളിൽ മോദിയുടെ രാഷ്‌ട്രീയാധികാരത്തിനുനേരേയുണ്ടായ ഏറ്റവും അപ്രതീക്ഷിതവും ശക്തവുമായ വെല്ലുവിളികളിലൊന്നായി മാറി. ഗവൺമെന്‍റിനെ മടുക്കുകയും എന്നാൽ, അതിനെ ഒട്ടുംതന്നെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയായിരുന്നു പിന്നിൽ.

ഹാസ്യത്തെ തങ്ങളുടെ ഏറ്റവും വലിയ ആയുധമാക്കിയ ഈ ഇന്ത്യൻ ജെൻസികൾ മീമുകളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും സർക്കാരിനെ രൂക്ഷമായി പരിഹസിക്കുകയും മോദിക്കെതിരേയുള്ള ആക്ഷേപങ്ങൾ ഓൺലൈനിൽ നിറയ്ക്കുകയും ചെയ്തു.വിഷയങ്ങൾ വ്യത്യസ്തമാണെങ്കിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങുന്നത് ഒരേ വിഭാഗമാണ്. വിദ്യാർഥികളും യുവാക്കളും. ഇവിടെയത് നീറ്റ്. മറ്റൊരിടത്ത് സർക്കാർ ജോലിയിലെ സംവരണം. വേറൊരിടത്ത് അഴിമതി. മറ്റെവിടെയോ യുദ്ധം, ജീവിതച്ചെലവ്, ജനാധിപത്യം, മനുഷ്യാവകാശം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡൽഹി, ധാക്ക, കാഠ്മണ്ഡു, ബെൽഗ്രേഡ്, ന്യൂയോർക്ക്, പാരീസ്, സാന്‍റിയാഗോ, കൊളംബോ എന്നിവിടങ്ങളിൽനിന്നുള്ള വാർത്തകൾ ഒരുമിച്ച് വായിച്ചാൽ വ്യക്തമായ ഒരു രാഷ്‌ട്രീയ യാഥാർഥ്യം കാണാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പുതിയ പ്രതിഷേധമുഖം യുവത്വമാണ്.

നീറ്റ്: പരീക്ഷയ്ക്കപ്പുറമുള്ള ചോദ്യം

ഡൽഹിയിലെ നീറ്റ് പ്രതിഷേധം ഒരു പരീക്ഷാ വിവാദമായി മാത്രമായിരുന്നില്ല. സ്വാഭാവിക പ്രതിഷേധത്തിനപ്പുറം പരീക്ഷാസമ്മർദം, തുടർച്ചയായ മത്സരത്തിന്‍റെ മാനസികഭാരം, വിജയത്തെ ജീവിതത്തിന്‍റെ ഏക മാനദണ്ഡമാക്കുന്ന സാമൂഹിക മനോഭാവം എന്നിവയും ചർച്ചയായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാസമ്മർദവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ ആത്മഹത്യകളുണ്ടായി.

അതിർത്തി കടക്കുന്ന യുവജന രാഷ്‌ട്രീയം

ഒറ്റപ്പെട്ടതല്ല ഇന്ത്യയിലെ പ്രതിഷേധം. ബംഗ്ലാദേശിൽ സർക്കാർ ജോലിയിലെ സംവരണ സംവിധാനത്തിനെതിരായ വിദ്യാർഥിപ്രക്ഷോഭം ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്തിന്‍റെ രാഷ്‌ട്രീയഗതിയെ മാറ്റിമറിച്ചു.

നേപ്പാളിൽ യുവാക്കൾ ഭരണത്തിലെ കാര്യക്ഷമത, തൊഴിൽ, അഴിമതി, രാഷ്‌ട്രീയ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ തുടർച്ചയായി ശബ്ദമുയർത്തുകയാണ്. സെർബിയയിൽ ഒരു പൊതുദുരന്തത്തെത്തുടർന്ന് ഭരണപരാജയവും അഴിമതിയും ചോദ്യം ചെയ്ത വിദ്യാർഥി പ്രക്ഷോഭങ്ങൾ രാഷ്‌ട്രീയ ചർച്ചകളുടെ കേന്ദ്രമായി. ശ്രീലങ്കയിലെ സാന്പത്തിക തകർച്ചയ്ക്കെതിരായ ‘അരഗലയ ’യിൽ വിദ്യാർഥികളും യുവജനങ്ങളും നിർണായക പങ്കുവഹിച്ചു. അമേരിക്കയിലെ പ്രമുഖ സർവകലാശാലകളിൽ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അരങ്ങേറി.

ചരിത്രത്തിന്‍റെ തുടർച്ച

ചരിത്രത്തിലൂടെ നടന്നാൽ വേറെയും രജതരേഖകൾ കാണാം. 1968ൽ ഫ്രാൻസിലുണ്ടായ വിദ്യാർഥിപ്രക്ഷോഭം രാജ്യത്തിന്‍റെ സാമൂഹിക-രാഷ്‌ട്രീയ ചിന്തയെ മാറ്റിമറിച്ചു. 1989ൽ ചൈനയിലെ ടിയാനൻമെൻ സ്ക്വയറിൽ വിദ്യാർഥികൾ ജനാധിപത്യത്തിനായി നടത്തിയ സമരം ഇന്നും ലോകമനഃസാക്ഷിയെ സ്പർശിക്കുന്നു. ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളിലും ചിലിയിലെ വിദ്യാഭ്യാസപരിഷ്കാര പ്രസ്ഥാനങ്ങളിലും യുവാക്കൾ മുന്നണിയിലായിരുന്നു. ഓരോ കാലഘട്ടത്തിലും വിദ്യാർഥി പ്രതിഷേധങ്ങൾ ഭരണകൂടങ്ങളോട് നീതിയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളാണ് ഉന്നയിച്ചത്.

അക്രമാസക്ത സമരങ്ങളേക്കാൾ സമാധാനപരമായ പ്രക്ഷോഭങ്ങളായിരുന്നു ലോകത്ത് കൂടുതലും. സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങൾ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. അവ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ദീർഘകാല സ്ഥിരതയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയ

ഈ മാറ്റത്തിന്‍റെ ഏറ്റവും വലിയ ചാലകശക്തികളിലൊന്നാണ് സോഷ്യൽ മീഡിയ. ഇന്നത്തെ പ്രക്ഷോഭങ്ങൾ സ്മാർട്ട് ഫോണുകളിലും ഡിജിറ്റൽ ശൃംഖലകളിലുമാണ് വളരുന്നത്. ഒരു ഹാഷ്‌ടാഗ്, ഒരു വീഡിയോ, ഒരു ലൈവ് സംപ്രേഷണം. അതുമതി. 

സന്ദേശം മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നു. ഡൽഹിയിലെ ഒരു വിദ്യാർഥിയുടെ അനുഭവം ധാക്കയിലോ ബെൽഗ്രേഡിലോ ന്യൂയോർക്കിലോ ഉള്ള യുവാവിന് ഉടൻ മനസിലാക്കാൻ കഴിയുന്നു. പ്രതിഷേധങ്ങൾക്ക് ദേശീയ അതിർത്തികൾ ഇല്ലാതാകുന്നതും അതുകൊണ്ടാണ്. എന്നാൽ, സോഷ്യൽ മീഡിയയുടെ മറ്റൊരു മുഖവും അവഗണിക്കാനാവില്ല. ഡിജിറ്റൽ മാധ്യമങ്ങൾ വ്യാജവിവരങ്ങളിലൂടെ പ്രതിഷേധങ്ങളെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു. അതോടെ സമരക്കാരുടെ ഉത്തരവാദിത്വം കൂടുന്നു.

പ്രതിഷേധങ്ങളുടെ സന്ദേശം

ഇന്നത്തെ യുവതലമുറ അധികാരം പിടിച്ചെടുക്കാനല്ല തെരുവിലിറങ്ങുന്നത്; അധികാരപ്രയോഗത്തിൽ കൂടുതൽ ഉത്തരവാദിത്വം തേടിയാണ്. പരീക്ഷകളിൽ സുതാര്യത വേണം. നിയമനങ്ങളിൽ നീതി വേണം. അഴിമതി അവസാനിക്കണം. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കണം.ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ യുവാക്കളുടെ ശബ്ദം കേൾക്കണം. ഇതെല്ലാമാണ് സമരവേദികളിൽ മുഴങ്ങുന്നത്.

ഭരണകൂടം കേൾക്കേണ്ട മുന്നറിയിപ്പ്

ലാത്തിയും പെല്ലറ്റുകളുമായി സമരങ്ങളെ നേരിടുന്ന ഭരണകൂടങ്ങൾ ലക്ഷണങ്ങളോടാണ് പോരാടുന്നത്. രോഗത്തോടല്ല. വിശ്വാസ പ്രതിസന്ധിയാണ് പ്രശ്നങ്ങളുടെ അടിത്തറ. യുവാക്കളുടെ ചോദ്യം ലളിതമാണ്:
"ഞങ്ങളുടെ അധ്വാനത്തിനും സ്വപ്നങ്ങൾക്കും ഭാവിക്കും ഉറപ്പുണ്ടോ‌?’ ആ ചോദ്യത്തെ ആർജവത്തോടെ നേരിടുന്ന സമൂഹങ്ങളാണ് ജനാധിപത്യത്തിന്‍റെയും നാളെയുടെയും വിജയികൾ. അതല്ലെങ്കിൽ തെരുവുകളിൽ‌ പാറ്റകളുടെ ഇരന്പം ഇടയ്ക്കിടെ ഉയർന്നെന്നി രിക്കും.

National

വിദ്യാർഥി പ്രക്ഷോഭം പടരുന്നു; ബിഹാറിൽ വൻ സംഘർഷം, വെടിവയ്പ്

പാറ്റ്ന: സിജെപി പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചും വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ഇന്നു ബിഹാറിൽ നടന്ന പ്രതിഷേധം പലേടത്തും അക്രമാസക്തമായി. എട്ടു ജില്ലകളിലേക്കു പ്രതിഷേധം പടർന്നു. സംഘർഷം രൂക്ഷമായതോടെ സിവാനിൽ സമരക്കാരെ പിരിച്ചുവിടാൻ പോലീസ് വെടിവച്ചതായി റിപ്പോർട്ടുണ്ട്. പലേടത്തും ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നു ബിഹാറിൽ പ്രതിഷേധക്കാർ ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
പാറ്റ്ന, ഛപ്ര, സിവാനും, ഗയ, ആറ, സമസ്തിപ്പൂർ, സഹർസ, നവാദ തുടങ്ങിയ നിരവധി ജില്ലകളിൽ പ്രതിഷേധം, ഉപരോധം, തീവയ്പ്പ്, പോലീസുമായുള്ള ഏറ്റുമുട്ടൽ എന്നിവ റിപ്പോർട്ട് ചെയ്തു. പലേടത്തും പോലീസ് ലാത്തിച്ചാർജ് നടത്തി. ഛപ്രയിൽ പോലീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി. നിരവധിയാളുകൾക്കു പരിക്കേറ്റു.

റെയ്ഡ്, സംഘർഷം

സംഘർഷം കനത്തതോടെ പാറ്റ്നയിലെ വിഐപി മേഖലകൾ കനത്ത സുരക്ഷാ വലയത്തിലാണ്. പാറ്റ്നയിലെ ഡാക് ബംഗ്ലാവ് ചൗരാഹയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് ഒന്നിലേറെ തവണ ലാത്തിച്ചാർജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പാറ്റ്നയിലെ ഗാന്ധി മൈതാനത്തിനടുത്തുള്ള ജെ.പി. ഗോലംബറിലും രാംഗുലാം ചൗക്കിലും സംഘടിച്ച വിദ്യാർഥികൾക്കു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു.

പാറ്റ്നയിൽ ഒരു വിദ്യാർഥി നേതാവിന്‍റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. 14 കമ്പനി അർധസൈനിക വിഭാഗത്തെയും 300 പിടിസി ജവാന്മാരെയും 500 അധിക ഹോം ഗാർഡുകളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ബിഹാർ ബന്ദിന് ജനശക്തി ജനതാദൾ അധ്യക്ഷനും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകൻ തേജ് പ്രതാപ് യാദവും പിന്തുണ പ്രഖ്യാപിച്ചെത്തി. വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത അദ്ദേഹം ഗാന്ധി മൈതാനത്തുള്ള രാംഗുലാമിന്‍റെ പ്രതിമയിൽ കയറി നിന്നു ബന്ദിന് പിന്തുണയറിച്ച് സംസാരിച്ചു.

ഛപ്രയിലെ ഥാനാ ചൗക്കിൽ പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പോലീസിനു നേരെ കനത്ത കല്ലേറുണ്ടായതിനെത്തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

കളക്ടറേറ്റിന് കല്ലേറ്

സമസ്തിപൂരിലും സിവാനിലും പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു റാലികൾ സംഘടിപ്പിച്ചു. പാറ്റ്ന മുതൽ ജഹാനാബാദ് വരെയുള്ള പ്രദേശങ്ങളിൽ പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. സീതാമർഹിയിൽ കളക്ടറേറ്റിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി.

സിവാനിൽ ബന്ദിനിടെ പലലേടത്തും പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ അധിക സുരക്ഷാ സേനയെ വിന്യസിച്ചു.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഐസ, ആർവൈഎ പ്രവർത്തകർ സമസ്തിപൂരിലും ഗയയിലും ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ചു. സർക്കാർ വിദ്യാർഥികളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ബിഹാർ ബന്ദിന് പിന്തുണ നൽകി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കായി ശബ്ദമുയർത്തണമെന്നും ഐസ ആഹ്വാനം ചെയ്തു.

National

പുറത്തേക്കു വിട്ടില്ല; തറയിൽ കിടന്നു പ്രതിഷേധിച്ചു സോനം വാംഗ്ചുക്

ന്യൂഡൽഹി: ഡൽഹി വിദ്യാർഥി സമരത്തിന്‍റെ ഹീറോയായ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ് ചുക് സഫ്ദർജംഗ് ആശുപത്രിയിലെ തറയിൽ കിടന്നു പ്രതിഷേധിക്കുന്ന വീഡിയോ വൈറലായി. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള രൂക്ഷമായ വാക്കുതർക്കത്തിനൊടുവിലാണ് അദ്ദേഹം തറയിൽ കിടന്നു പ്രതിഷേധിക്കുന്നതായി ദൃശ്യങ്ങളിൽ കാണുന്നത്.

അദ്ദേഹം മേദാന്ത ആശുപത്രിയിലേക്കു മാറാൻ ശ്രമിച്ചതോടെയാണ് തർക്കം ഉടലെടുത്തതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി വാംഗ് ചുക് തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും യുട്യൂബിലും പങ്കുവച്ച ദൈർഘ്യമുള്ള ഒരു വീഡിയോയിലുള്ള ഉള്ളതാണ് ഈ ദൃശ്യങ്ങൾ.

അറസ്റ്റ് ചെയ്യൂ

നിരാഹാര സമരത്തിനിടെ അവർ തന്നെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നതു വീഡിയോയിൽ കേൾക്കാം. "അവരോട് എന്നെ അറസ്റ്റ് ചെയ്യാൻ പറയൂ, എന്നെ അറസ്റ്റ് ചെയ്യാൻ പറയൂ, അറസ്റ്റ് ചെയ്യൂ. എന്‍റെ നിരാഹാര സമരത്തിന്‍റെ 20-ാം ദിവസം മൂന്ന് മണിക്കൂറോളം എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? നിങ്ങളെല്ലാവരും എന്നെ ഉപദ്രവിക്കുകയാണ്. മാനസിക സമ്മർദം കാരണം ഞാൻ മരിക്കുകയാണെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും' ഇങ്ങനെ രൂക്ഷമായി പ്രതികരിച്ച അദ്ദേഹം വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. "ദയവായി തുറക്കൂ, ഞാൻ പോവുകയാണ്. എന്നെ അറസ്റ്റ് ചെയ്യൂ. എന്തുകൊണ്ടാണ് നിങ്ങൾ നിർബന്ധിക്കുന്നത്. ഇത് പീഡനമാണ്. എന്നെ അറസ്റ്റ് ചെയ്യൂ, അറസ്റ്റ് ചെയ്യൂ. എവിടെ വേണമെങ്കിലും നിങ്ങൾക്ക് എന്നെ തടയാം, രാജ്യം മുഴുവൻ ഇതറിയട്ടെ' പുറത്തുപോകുന്നതിൽനിന്നു തടഞ്ഞതിനെത്തുടർന്നാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

 തറയിൽ കിടന്നു പ്രതിഷേധം

തർക്കം രൂക്ഷമായതിനെ അദ്ദേഹം ആശുപത്രി തറയിൽ കിടന്നു പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അനുയായികൾ ഇതു പകർത്തുമ്പോൾ, "ചിത്രങ്ങൾ എടുക്കൂ, നിങ്ങളുടെ ഫോൺ ആരാണ് പിടിച്ചെടുക്കുന്നതെന്നു നോക്കാമെന്ന് അദ്ദേഹം പറയുന്നതും കേൾക്കാം. ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ സഹായികളിൽ ഒരാളുടെ കൈയിൽനിന്ന് ആരോ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഈ പ്രതികരണം.

വാംഗ് ചുക്കിന്‍റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോയും രോഷം പ്രകടിപ്പിക്കുന്നതു കാണാം. തറയിൽ കിടക്കുമ്പോൾ, കോടതിയുടെ ഉത്തരവിനെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും വാംഗ് ചുക് ആവർത്തിച്ചു പറയുന്നു.

National

അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ്; നിരവധി സമരക്കാർക്ക് പനി

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥി പ്രക്ഷോഭം നയിക്കുന്ന കോക്രോച്ച് ജന്ത പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് ടൈഫോയ്ഡ് പനി ബാധിച്ചു. ഡൽഹിയിലെ സമരവേദിയിൽ നടത്തിയ രക്തപരിശോധനയിലാണ് അഭിജിത് ദിപ്കെയ്ക്ക് ടൈഫോയ്ഡ് ബാധിച്ചെന്നു കണ്ടെത്തിയത്. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. ഇൻട്രാവെനസ് (IV) ഫ്ലൂയിഡുകൾ നൽകുന്നുണ്ടെന്നും സിജെപി അറിയിച്ചു.

അതേസമയം, ആരോഗ്യസ്ഥിതി മോശമാണെങ്കിലും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, അഭിജിത്തിനു മാത്രമല്ല സമരവേദിയിൽ തുടരുന്ന പലർക്കും പനി ബാധിച്ചതായി റിപ്പോർട്ടുണ്ട്.

ഡൽഹി ജന്തർ മന്തറിൽ കൊടുംചൂടിൽ ആയിരങ്ങൾ ഒരുമിച്ചു പ്രതിഷേധം തുടരുന്നതിനിടെ നൂറുകണക്കിനു പേർക്കാണ് പനിയും തൊണ്ടവേദനയും ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ‌ ഉണ്ടായിരിക്കുന്നത്. ജനബാഹുല്യവും തുറസായ സ്ഥലത്തു ദിവസങ്ങളായി തുടരുന്നതുമാണ് പ്രശ്നകാരണമെന്ന് സന്നദ്ധപ്രവർത്തകരായി എത്തിയ ഡോക്‌ടർമാർ പറഞ്ഞു. അണുബാധ, നിർജലീകരണം ഉൾപ്പെടെ പ്രശ്നങ്ങളും പ്രക്ഷോഭകരെ അലട്ടുകയാണ്.

കടുത്ത പനിയും തൊണ്ടവേദനയും തലവേദനയും മൂലം ഒട്ടേറെപ്പേർ സമീപിച്ചുവെന്ന് ഫൈവ് റിവർ ഹാർട്ട് അസോസിയേഷൻ പ്രവർത്തകയായ പഞ്ചാബിൽ‌നിന്നുള്ള ഡോ. ശിൽപ പറഞ്ഞു. തുറസായ സ്ഥലത്താണ് ഒട്ടേറെയാളുകൾ ഉറങ്ങുന്നത്. ഇത് അണുബാധ ക്ഷണിച്ചുവരുത്തുകയാണ്.

ബുധനാഴ്ച രാത്രിമാത്രം ഇരുനൂറിലധികം ആളുകൾക്കു പാരസെറ്റാമോൾ പോലുള്ള മരുന്നുകൾ നൽകി. പ്രമേഹം, രക്തസമ്മർദം എന്നിവയുമായി പ്രായമേറിയവരും എത്തുന്നുണ്ട്. അവശ്യമരുന്നുകൾ കരുതിയിട്ടുണ്ടെന്നും ഡോ. ശില്പ പറഞ്ഞു.

National

മുംബൈയിൽ പ്രതിഷേധ സമരത്തിനിടെ യുവതിയെ ക‌ടന്നുപിടിച്ച പോലീസുകാരന്‍റെ ദൃശ്യങ്ങൾ പുറത്ത്

മുംബൈ: മുംബൈയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സമരക്കാരിയായ യുവതിയെ സിവിൽ വേഷത്തിലുള്ള പോലീസുകാരൻ അപമര്യാദയായി പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വൻ പ്രതിഷേധം. മുംബൈയിലെ ദാദർ പ്രദേശത്താണ് സംഭവം. മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്‌വാദ് എക്സിൽ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായത്.

ഒരു പുരുഷ പോലീസുകാരൻ യുവതിയായ പ്രതിഷേധക്കാരിയോട് ഇത്തരത്തിൽ മോശമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും വനിതാ പോലീസുകാരെ എന്തുകൊണ്ട് ചുമതലപ്പെടുത്തിയില്ലെന്നും ചോദിച്ച വർഷ ഗെയ്ക്‌വാദ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്താണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ വീഡിയോ തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. സമരക്കാരനായ ഒരു പുരുഷനെ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് യുവതി ഇടയിൽപ്പെട്ടതെന്നും പോലീസുകാരൻ തിരിഞ്ഞുനിൽക്കുമ്പോഴാണ് ഇത് സംഭവിച്ചതെന്നുമാണ് പോലീസിന്‍റെ വാദം. ഉന്നത ഉദ്യോഗസ്ഥർ വീഡിയോ പരിശോധിച്ച് പോലീസുകാരന്‍റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതായും പോലീസ് അവകാശപ്പെട്ടു.

പോലീസിന്‍റെ വിശദീകരണത്തിനെതിരെ എൻസിപി നേതാവ് രോഹിത് പവാർ രംഗത്തെത്തി. താൻ പിടിച്ചത് പുരുഷനെയല്ല, ഒരു സ്ത്രീയെയയാണെന്ന് മനസിലായിട്ടും പോലീസുകാരൻ എന്തുകൊണ്ട് പിന്മാറിയില്ലെന്നും മോശമായ രീതിയിൽ പിടിക്കുന്നത് തുടർന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. 

Kerala

'അമ്മ'യില്‍ പടയൊരുക്കം; ശ്വേതക്കെതിരെ 'പെണ്‍മക്കള്‍'

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്‍റ് ശ്വേത മേനോനെതിരെ പടയൊരുക്കം. 'പെണ്‍മക്കള്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന്‍ തുടരണമോ തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്.

ശ്വേതയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്‍, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. 'അമ്മ' സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

'അമ്മയുടെ പെണ്‍മക്കള്‍' എന്ന പേരില്‍ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും 'പെണ്‍മക്കള്‍' ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്‌നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍നിന്നു ശ്വേത ലെഫ്റ്റ് അടിച്ചത്.

സംഘടനയിലെ പ്രശ്‌നങ്ങള്‍ ഈ ഗ്രൂപ്പില്‍ ആദ്യം ചര്‍ച്ച ചെയ്തിരുന്നില്ലെങ്കിലും പിന്നീട് സജീവ ചര്‍ച്ചകളിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പ് തുടങ്ങിയ സമയത്ത് ഒഫീഷ്യല്‍ അല്ലാത്തതിനാല്‍ കുക്കു പരമേശ്വരന്‍ അടക്കം നിരവധി സ്ത്രീ അംഗങ്ങള്‍ ലെഫ്റ്റ് അടിച്ചിരുന്നതായി നടി ഉഷ ഹസീന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലെഫ്റ്റ് അടിച്ചു പോയ സ്ത്രീ അംഗങ്ങള്‍ എന്തിന് പെണ്ണുങ്ങള്‍ക്ക് അങ്ങനൊരു കൂട്ടായ്മ എന്നു ചോദിച്ച് ഈ ഗ്രൂപ്പ് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ഉഷ ഹസീന പറഞ്ഞിരുന്നു.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച വിഷയമാക്കിയും സംഘടനയിലെ പവര്‍ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് അമ്മയിലെ പോര് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.

താന്‍ എക്‌സിക്യൂട്ടീവില്‍ ഉള്ളിടത്തോളം കാലം ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാന്‍ അനുവദിക്കില്ലെന്നും ശ്വേത പോസ്റ്റില്‍ പറഞ്ഞിരുന്നു. നിലവിലെ ഭരണസമിതിയുടെ നിലനില്‍പ്പും അഡ്‌ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചേരിപ്പോര് വീണ്ടും കടുത്തിരിക്കുന്നത്.

National

മോദി മൗനം വെടിഞ്ഞു; പിന്മാറാതെ വിദ്യാർഥികൾ

ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥിസമരം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയില്ലാതെ ഒരടി പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ.

നീറ്റ് ക്രമക്കേടിൽ ഉത്തരവാദികളായവരെ ശിക്ഷിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കാമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും അതുകൊണ്ടു മാത്രം പരിഹാരമുണ്ടാകില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. ജന്തർ മന്തറിലോ സമീപത്തെ മറ്റേതെങ്കിലും സ്ഥലത്തോ ചർച്ച നടത്താമെന്ന വിദ്യാർഥികളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ വസതിയിലോ ഓഫീസിലോ ചർച്ച നടത്താമെന്ന നിലപാടിൽ തന്നെയാണു സർക്കാർ. എന്നാൽ കേന്ദ്രസർക്കാരിന്‍റെ ഈ നിലപാട് പൂർണമായും തള്ളിക്കളയുന്നതായി സിജെപി വ്യക്തമാക്കി. ഇരുകൂട്ടരും നിലപാടിൽ വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തിൽ ഉടൻ ചർച്ചയ്ക്കുള്ള സാധ്യത മങ്ങി.

തിങ്കളാഴ്ച നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ രണ്ടു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് സിജെപി പ്രതിനിധികൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി ആവശ്യം കേന്ദ്രസർക്കാരിനെ അറിയിച്ചത്. എന്നാൽ നാലു ദിവസം പിന്നിട്ടിട്ടും ആവശ്യത്തോടു സർക്കാർ പ്രതികരിച്ചില്ല.

ചോദ്യപേപ്പർ ചോർച്ചാ കേസുകൾ പരിഹരിക്കുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നു മാത്രമാണ് വിദ്യാർഥി സമരവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നടത്തിയ പ്രതികരണം. എന്നാൽ, സമരം തുടങ്ങി 34 ദിവസമെടുത്ത് പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തിയെങ്കിലും ധർമേന്ദ്ര പ്രധാനെ ഇപ്പോഴും സംരക്ഷിക്കുന്ന നിലപാട് തുടരുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ വിമർശിച്ചു.

അതേസമയം, വിദ്യാർഥികളുടെ പാർലമെന്‍റ് മാർച്ചിനിടെ പോലീസിന്‍റെ ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. വിദ്യാർഥികൾ ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.

ജന്തർ മന്തറിനു സമീപപ്രദേശത്തെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും റോഡ് മാർഗം എത്തുന്ന വിദ്യാർഥികളെ തടഞ്ഞും സമരത്തിലെ പങ്കാളിത്തം കുറയ്ക്കാൻ ഡൽഹി പോലീസ് ശ്രമിച്ചിട്ടും സമരപ്പന്തലിലേക്ക് എത്തുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്.

ഓട്ടോറിക്ഷകളിലും വാഹനങ്ങളിലും എത്തുന്ന സമരക്കാരെ പാതിവഴിയിൽ ഇറക്കി വിടുന്ന നടപടിയടക്കം പോലീസ് സ്വീകരിക്കുന്നുണ്ട്. എന്നാൽ വിദ്യാർഥികൾക്കുപുറമെ മുതിർന്നവരും ജോലിക്കാരും ഉൾപ്പെടെ ആയിരങ്ങൾ സമരപ്പന്തലിലെത്തി വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. കേരളത്തിൽനിന്നുൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു സമരത്തിന് പിന്തുണയുമായി എത്തുന്നവർ മണിക്കൂറുകൾ മുതൽ ദിവസങ്ങളോളം ചെലവിട്ടശേഷമാണു മടങ്ങുന്നത്.

ജന്തർ മന്തറിനു സമീപം സെൻട്രൽ ഡൽഹിയിൽ അനിശ്ചിതകാലത്തേക്ക് സർക്കാർ ഇന്‍റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സമരക്കാരുടെയും സമരത്തിന് എത്തുന്നവരുടെയും ആശയവിനിമയം തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു വിലക്ക്.

National

'ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്': വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മഞ്ജു വാര്യർ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യർ. രാഷ്ട്രീയത്തിനതീതമായി മാനുഷികതയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും, യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം നൽകേണ്ടതെന്നും അവരുടെ ഭാവി സുരക്ഷിതമാകട്ടെയെന്നും അവർ വ്യക്തമാക്കി. 

പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപി നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 34 ദിവസം പിന്നിട്ട സമര കേന്ദ്രത്തിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിനിടയിൽ, സമരക്കാർ പറയുന്നിടത്ത് വെച്ചോ അല്ലെങ്കിൽ ജന്തർ മന്തറിലോ ചർച്ചയാകാമെന്ന് കേന്ദ്ര സർക്കാർ വീണ്ടും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

National

‌പാറ്റകൾ നാളെ രാജ്യവ്യാപകമായി ‌തെരുവിലിറങ്ങും; സമരം പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെയുണ്ടായ പോലീസ് അത്രിക്രമങ്ങളിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യവുമായി നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് സിജെപി.

സമരത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാജ്യവ്യാപകമായി തെരുവിലിറങ്ങുന്ന പ്രതിഷേധക്കാർക്ക് പ്രത്യേക മാർഗനിർദേശങ്ങളും സിജെപി നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നാണ് സിജെപി നിർദേശം.

പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗനിർദേശം നൽകിയിട്ടുണ്ട്. അതേസമയം സമരം ശക്തമാകുന്നതിനിടെ സമരക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.

ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. സമരക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ചർച്ച നടത്താമെന്നാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്. ‌എന്നാൽ ജന്തർ മന്ദറിൽ ചർച്ച നടത്താമെന്നാണ് സിജെപിയുടെ നിലപാട്.

National

നീറ്റ് പോരിൽ പാർലമെന്‍റ് പുകയുന്നു; എംപിമാർ ഏറ്റുമുട്ടി, സഭ നിർത്തിവച്ചു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും രൂക്ഷമായ ബഹളവും നാടകീയ രംഗങ്ങളും. പ്രതിഷേധം അതിരൂക്ഷമായതിനെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. നീറ്റ് വിഷയത്തിലെ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായ നാലാം ദിവസമാണ് ലോക്‌സഭാ നടപടികൾ തടസപ്പെടുന്നത്.

അതേസമയം പാർലമെന്‍റ് കവാടത്തിന് മുന്നിൽ ഭരണ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ ഏറ്റുമുട്ടിയത് കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം പ്രതിഷേധ സമരം ആരംഭിച്ചത്.

എന്നാൽ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ എംപിമാരും കവാടത്തിലെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ പോർവിളിയും മുദ്രാവാക്യം വിളിയും ആരംഭിച്ചു. തുടർന്ന് എംപിമാർ പരസ്പരം പാഞ്ഞടുക്കുകയും കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു.

ഒടുവിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ധർമേന്ദ്ര പ്രധാന്‍റെ രാജിവയ്ക്കാതെ തങ്ങൾ ചർച്ചയ്ക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.

National

പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ സമരം: തിരിച്ചടിച്ച് എൻഡിഎ; പാർലമെന്‍റിൽ ഭരണപക്ഷ എംപിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ ധർണയ്‌ക്കെതിരെ എൻഡിഎ എംപിമാർ പാർലമെന്‍റിൽ പ്രതിഷേധിച്ചു.

വ്യാഴാഴ്ച രാവിലെ 10. 30 ഓടെയാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ഭരണപക്ഷ എംപിമാർ പ്രതിഷേധവുമായി എത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സഭയിലെ തന്‍റെ പ്രാഥമിക ചുമതലകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സഭാ നടപടികളിൽ പങ്കാളിയാകുന്നതിന് പകരം ബഹളമുണ്ടാക്കി സഭ തടസപ്പെടുത്താൻ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഭരണപക്ഷം ആരോപിച്ചു.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ലത്തിച്ചാർജിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. തുടർന്ന് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.

Movies

'കാഷ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി'; വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ കൃഷ്ണകുമാർ

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് കൃഷ്ണകുമാർ നിലപാട് വ്യക്തമാക്കിയത്.

കാഷ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി എന്ന് കുറിച്ച പോസ്റ്ററാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ജയ്ഹിന്ദ് എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്.

നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവിന്‍റെ പ്രതികരണം.

Movies

പോസ്റ്ററുമായി ഗൗരി, മുന്നിൽ നിന്ന് ജോജു; പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുത്ത് സിനിമ പ്രമുഖർ

കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ പിന്തുണച്ച് മഹാരാജാസ് കോളജില്‍ നടത്തിയ ഐക്യദാര്‍ഢ്യസദസില്‍ പങ്കെടുത്ത് മലയാളസിനിമയിലെ പ്രമുഖർ.

സംവിധായകൻ ആഷിക് അബു, നടി ശാന്തി ബാലചന്ദ്രൻ, എഴുത്തുകാരൻ എൻ.എസ് മാധവൻ, കെ.ആർ മീര എന്നിവരും മഹാരാജാസിൽ‍ പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗമായി.

‘സമാധാനപരമായ ശബ്ദം കേൾക്കൂ, ജനാധിപത്യം എല്ലാം കേൾക്കുന്നുണ്ട്’ എന്ന പോസ്റ്ററുമായാണ് ഗൗരി സമരത്തിനെത്തിയത്. നടനും റാപ്പറുമായ ബേബി ജീനും സമരത്തിന് ഐക്യദാർഢ്യം പങ്കുവച്ച് മഹാരാജാസ് കോളജിലെത്തിയിരുന്നു. 

ന്യൂഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്‍ലിൻ, നിഖില വിമൽ, ഗ്രേസ് ആന്‍റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയവരാണ് ഇന്ന് പ്രതികരണവുമായി എത്തിയത്.

കഴിഞ്ഞ ദിവസം വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ,  എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു

National

നീറ്റ് പരീക്ഷ ക്രമക്കേട്: ഡൽഹിയിൽ സിജെപി സമരം ശക്തമാകുന്നു

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു. ജന്തർമന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്കും പരിസരപ്രദേശങ്ങൾക്കും ചുറ്റും കൂടുതൽ പോലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്. കേരളമടക്കമുള്ള രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.

അതേസമയം, പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടും.

സർക്കാരും വിഷയത്തിൽ ചർച്ചയ്ക്ക് തയാറാണെന്ന് അറിയിക്കുന്നുണ്ടെങ്കിലും ചർച്ച എപ്പോൾ, ഏത് രീതിയിൽ നടത്തുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്രത്തിന്‍റെ ഈ നിലപാടിൽ പ്രതിഷേധിച്ച് സഭാ നടപടികൾ ഇന്നും സ്തംഭിക്കാനാണ് സാധ്യത.

National

വിദ്യാര്‍ഥികളുടെ സമരത്തിനു പൂര്‍ണ പിന്തുണയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതിനു പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ന്യായമായ ആവശ്യങ്ങളുന്നയിച്ചു വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

ഏഴര കോടി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ച പത്തു വര്‍ഷത്തെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകളിലൂടെ വിദ്യാഭ്യാസ സംവിധാനം അട്ടിമറിക്കപ്പെട്ടെന്നും അതിന്‍റെ പ്രതീകമായ കഴിവുകെട്ട, അഴിമതിക്കാരനായ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

മന്ത്രി പ്രധാന്‍ രാജിവയ്ക്കുക, വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കുക, പ്രധാനമന്ത്രി വിദ്യാര്‍ഥികളോടു മാപ്പു പറയുക എന്നീ ആവശ്യങ്ങളില്‍നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ പ്രഖ്യാപിച്ചു. ഇവ അംഗീകരിക്കാതെ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്തണമോയെന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ഇന്നത്തെ യോഗം തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ജയ്‌റാം രമേശ്, പവന്‍ ഖേര എന്നിവരും പങ്കെടുത്തു. വിദ്യാര്‍ഥിസമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോഴും കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് രാഹുല്‍ സമ്പൂര്‍ണ മൗനം പാലിച്ചതു ശ്രദ്ധേയമായി.

പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ തീവ്രവാദികളല്ല. അവര്‍ നമ്മുടെ ഭാവിയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കു നേരേയാണു സുരക്ഷാസേന ആയുധം ചൂണ്ടിയത്. ഈ രാജ്യം നല്‍കേണ്ട അവകാശങ്ങളാണ് അവര്‍ ചോദിക്കുന്നത്. കുട്ടികളെ തല്ലിച്ചതച്ചതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കണം - രാഹുല്‍ ആവശ്യപ്പെട്ടു.

ചോദ്യപേപ്പർ ചോർച്ച ഏഴര കോടി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചിട്ടും ആരെയും ശിക്ഷിച്ചിട്ടില്ല. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ അനുഭവിച്ച മാനസികസമ്മര്‍ദം നിസാരമല്ല. ലോകത്തിലെ ഏറ്റവും മികച്ചതെന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ആസൂത്രിതമായി തകര്‍ക്കപ്പെട്ടുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ നീറ്റ് പരീക്ഷയെഴുതുന്നവരുടെ കുടുംബം ഓരോ വര്‍ഷവും 1.32 ലക്ഷം കോടി രൂപയോളം ചെലവഴിക്കുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ ബജറ്റില്‍ ചെലവഴിക്കുന്ന 1.4 ലക്ഷം കോടി രൂപ വേറെയും. നീതിപൂര്‍വവും കാര്യക്ഷമവുമായ വിദ്യാഭ്യാസ സംവിധാനമാണു വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Kerala

കാലടി പാലത്തില്‍ ഗതാഗതക്കുരുക്ക്; വേറിട്ട പ്രതിഷേധവുമായി ഓട്ടോ തൊഴിലാളി, അടിയന്തര ഇടപെടലുമായി എംഎല്‍എ

കൊച്ചി: കാലടി പാലത്തില്‍ വേറിട്ട പ്രതിഷേധവുമായി മൂവാറ്റുപുഴ സ്വദേശി എം.ജെ. ഷാജി. റോഡിലെ അപകടകരമായ കുഴികള്‍ അടച്ച് പാലത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വന്തം കൈകാലുകള്‍ ബന്ധിച്ച് ഷാജി പ്രതിഷേധിക്കുന്നത്.

പാലത്തിന്‍റെ ദയനീയ സ്ഥിതിയെ തുടര്‍ന്ന് ബസ് തൊഴിലാളികള്‍, കച്ചവടക്കാര്‍ അങ്ങനെ ജനങ്ങള്‍ക്ക് ആര്‍ക്കും പണിയെടുത്ത് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മുഴുവന്‍ ജനങ്ങളും കഷ്ടത്തിലാണ്. അധികാരികള്‍ കണ്ണു തുറന്നേ മതിയാവൂ. പാലം റീ ടാര്‍ ചെയ്ത് ഗതാഗത കുരുക്ക് ഒഴിവാക്കണം എന്നാണ് ഓട്ടോറിക്ഷ തൊഴിലാളിയായ ഷാജിയുടെ ആവശ്യം.

അതേസമയം, കാലടി പാലത്തിലെ ഗതാഗതക്കുരുക്കില്‍ പെരുമ്പാവൂര്‍ എംല്‍എ മനോജ് മൂത്തേടന്‍ അടിയന്തര ഇടപെടല്‍ നടത്തി. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനമായി.

വ്യാഴം, വെള്ളി ദിവസങ്ങളിലായി അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് എംഎല്‍എ ഓഫീസ് അറിയിച്ചു. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി കാലടി പാലം മൂന്നു ദിവസം രാത്രി അടച്ചിടും. ജൂലൈ 23, 24, 25 തീയതികളില്‍ രാത്രി 10 മുതല്‍ രാവിലെ ആറുവരെ പാലം അടച്ചിടുമെന്ന് പിഡബ്ല്യുഡി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു.

Kerala

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; ശക്തമായ പ്രതിഷേധമറിയിച്ച് പിണറായി വിജയൻ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുംതോറും ജനകീയ സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുകും സിജെപി പ്രവർത്തകരും ചേർന്ന് ആരംഭിച്ച സമരം ആഴ്ചകൾ പിന്നിടുമ്പോൾ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും പിന്തുണയോടെ കൂടുതൽ ശക്തമായിരിക്കുകയാണ്. സമരം ആരംഭിച്ചത് മുതൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സജീവമായി രംഗത്തുണ്ടായിരുന്നു. തുടർന്ന് സിപിഎം ജനറൽ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പോലീസിന്‍റെ അതിക്രമങ്ങളെ ചെറൂത്ത് സമരക്കാർക്ക് സംരക്ഷണ വലയമൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായി വാർത്തകൾ പുറത്ത് വരികയാണ്. ഇന്നലെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും സമരക്കാർക്ക് പിന്തുണയുമായി വന്നു. ലോക് സഭയിലും നീറ്റ് പരീക്ഷാ ക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവും ഉന്നയിക്കുവാൻ പ്രതിപക്ഷം ശ്രമിച്ച് വരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

National

പോലീസ് നടപടിയിൽ പ്രതിഷേധം: പാർലമെന്‍റിൽ കറുപ്പണിഞ്ഞെത്തി കോൺഗ്രസ്‌ എംപിമാർ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ്‌ എംപിമാർ ഇന്ന് പാർലമെന്‍റിൽ എത്തിയത് കറുപ്പു വസ്ത്രമണിഞ്ഞ്.

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കും എതിരേയായിരുന്നു പ്രതിഷേധം. രാവിലെ പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിന് എതിരെ മുദ്രാവാക്യം മുഴക്കി.

ശേഷം രാവിലെ 11ന് പാർലമെന്‍റ് നടപടി ആരംഭിച്ചപ്പോൾ കറുപ്പു വസ്ത്രമണിഞ്ഞ എംപിമാർ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. എസ്പി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും കോൺഗ്രസ് എംപിമാർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ഡിഎംകെ കോൺഗ്രസിനൊപ്പം പ്രതിക്ഷേധത്തിൽ നിന്നു വിട്ടുനിന്നെങ്കിലും തമിഴ്നാടിന്‍റെ പ്രാദേശിക വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തി.

പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയാറാണെന്ന് ലോക്സഭാ സ്പീക്കർ ഓംബിർള അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.

National

സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു; പാർലമെന്‍റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' ആരംഭിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ആളിപ്പടരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലായി. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പോലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച സംഭവം പ്രതിഷേധത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ക്രമസമാധാന പാലനത്തിന്‍റെ പേരിൽ നടന്ന പോലീസ് നടപടിയെ ശക്തമായി അപലപിച്ച രാഹുൽ ഗാന്ധി, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും പ്രതിഷേധക്കാർക്കെതിരായ പോലീസ് അതിക്രമങ്ങളും സഭയിൽ ഉന്നയിച്ച് ഇരുസഭകളും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സഭയ്ക്കുള്ളിൽ ചർച്ചയ്ക്ക് സർക്കാർ തയാറായിറായില്ലെങ്കിൽ സമരം പാർലമെന്‍റ് മന്ദിരത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും.

അതേസമയം, വിഷയം കൂടുതൽ സങ്കീർണമായതോടെ അനുനയ നീക്കങ്ങളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ നിരാഹാര സമരത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സോനം വാംഗ്ചുക്കിനെ സന്ദർശിച്ച് ചർച്ച നടത്തി. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് CJP നേതൃത്വം.

National

സിജെപി സമരപ്പന്തല്‍ പൊളിച്ച് നീക്കി; പ്രതിഷേധക്കാരെ ഒഴിപ്പിച്ച് പോലീസ്

ന്യൂഡൽഹി: സിജെപി സമരപ്പന്തല്‍ പൊളിച്ച് നീക്കി കേന്ദ്രസേന. പ്രതിഷേധക്കാരെ ജന്തർ മന്തറിൽ നിന്ന് പോലീസ് അടിച്ചോടിക്കുകയാണ്. ജന്തര്‍ മന്തറിലെ സുരക്ഷാ വലയം ഭേദിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

പാർലമെന്‍റിന് സമീപത്തെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു. അതേസമയം, സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ ചർച്ച നടത്തി. രണ്ടുമണിക്കൂർ കാത്തിരുന്ന ശേഷം 10 മിനിറ്റ് കൂടിക്കാഴ്ച നടത്തിയെന്ന് വക്താക്കൾ പറഞ്ഞു. മൂന്ന് ആവശ്യങ്ങൾ അടങ്ങിയ കത്ത് നഡ്ഡയ്ക്ക് കൈമാറി.

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സോനം വാംഗ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക്‌ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്.

National

ജന്തർ മന്ദറിൽ നാടകീയ രംഗങ്ങൾ: സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്ത് പോലീസ്; ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ഡൽഹി പോലീസ് സമരപ്പന്തലിൽ നിന്ന് മാറ്റി.

നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് പുലർച്ചെയോടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. സമരവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്ദര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവിൽ അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ വൻ പോലീസ് സന്നാഹം സമരപ്പന്തലിൽ എത്തുകയും വാംഗ്ചുക്കിനെ നിർബന്ധിതമായി മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെതിരെ "കോക്രോച്ച് ജനതാ പാർട്ടി' പ്രവർത്തകരും മറ്റ് പ്രതിഷേധക്കാരും ശക്തമായി രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ രീതിയിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി.

വാംഗ്ചുക്കിനെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും സിജെപി ഭാരവാഹികൾ ആരോപിച്ചു.

എന്നാൽ വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹത്തിന്‍റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഡൽഹി പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

കോടതി നിർദേശം നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസം സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമായതെന്നും ജന്തർ മന്ദറിലുള്ള പ്രതിഷേധക്കാർ എത്രയും വേഗം പ്രദേശം സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് ആവശ്യപ്പെട്ടു.

District News

നന്ദിയോട് കുടുംബാരോഗ്യകേന്ദ്രം ക്വാർട്ടേഴ്സ് നവീകരണം വൈകുന്നതിൽ പ്രതിഷേധം

വണ്ടിത്താവളം: നന്ദിയോട് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സ് തകർന്ന് ഉപയോഗശൂന്യമായതു പുനർനിർമിക്കുന്നതു നീണ്ടുപോവുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം.

പതിനൊന്ന് ക്വാർട്ടേഴ്‌സ് മുറികളും ഓഫീസ് കെട്ടിടവുമാണ് കാലപ്പഴക്കം മൂലം ഫർണിച്ചറുകൾ ഉൾപ്പെടെ ചിതലെടുത്ത് നശിച്ചിരിക്കുന്നത്.
മുൻപ് ഡോക്‌ടർമാരും, സഹജീവനക്കാരും ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. രാത്രിസമയങ്ങളിൽ കൂടുതൽ അസുഖബാധിതരായി ആശുപത്രിയിലെത്തുന്നവർക്ക് ചികിത്സ ലഭിച്ചിരുന്നു. നിലവിൽ ജോലിസമയം കഴിഞ്ഞാൽ ഡോക്ടർ ഉൾപ്പടെയുള്ള ജീവനക്കാർ പുറത്തെ താമസസ്ഥലത്തേക്കു പോവുന്നതിനാൽ രാത്രികാല പരിശോധന സാധ്യമല്ല.

തകർന്ന നിലയിലുള്ള ക്വാർട്ടേഴ്സ് മുറികളിൽ സാമൂഹ്യ വിരുദ്ധരുടെ ഇടപെടൽ വർധിച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു. ക്വാർട്ടേഴ്സ് പുനർനിർമാണത്തിന് അധികൃതർ വകുപ്പുമേധാവികൾക്ക് റിപ്പോർട്ടുനൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഫയലുകൾത്തു അനക്കമില്ല. താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഹെഡ് ക്വാർട്ടേഴ്‌സാണ് നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രം. പ്രതിദിനം 200 മുതൽ 300 വരെ അസുഖബാധിതർ ഒപിയിൽ ചികിത്സക്കെത്തുന്നുണ്ട്.

ഒപിയിൽ പരിമിതമായ സൗകര്യങ്ങളാണ് നിലവിലുള്ളത്. മൂന്നുകോടിരൂപ ചെലവിൽ പുതിയ ബ്ലോക്ക് ഗ്രൗണ്ട് ഫ്ലോർ നിർമാണം പൂർത്തികരിച്ച് ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും പ്രവർത്തനസജ്ജമാവാത്തതും നാട്ടുകാരുടെ അമർഷത്തിനു കാരണമായിട്ടുണ്ട്.
പ്രസവചികിത്സ, ഓപ്പറേഷൻ, പോസ്റ്റുമോർട്ടം, കണ്ണ് , ത്വക് രോഗവിഭാഗവും ഫലപ്രദമായി പ്രവർത്തിച്ചിരുന്ന ഈ സർക്കാർ ആശുപത്രിയിൽ നിലവിൽ ഒപി വിഭാഗത്തിൽ മാത്രമാണ് ചികിത്സയുള്ളത്.

District News

ആറ്റപ്പിള്ളി റെഗുലേറ്റര്‍ പാലം നിര്‍മാണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധം

നന്തിപുലം: 20 വര്‍ഷത്തിലേറെയായി പണി പൂര്‍ത്തിയാകാത്ത ആറ്റപ്പള്ളി റെഗുലേറ്റര്‍ പാലം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റി ജനകീയ പ്രക്ഷോഭം ആരംഭിച്ചു. പാലം യാഥാര്‍ഥ്യമാകുന്നതുവരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം.

ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.എല്‍. ജോസ് അധ്യക്ഷനായി. പുതുക്കാട് ബ്ലോക്ക് പ്രസിഡന്‍റ് സുധന്‍ കാരയില്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ടെസി ജോസ്, മീനാ മദനന്‍, ജോയ് നെല്ലിശേരി, രതി ബാബു, ഭാഗ്യവതി ചന്ദ്രന്‍, വരന്തരപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാന്‍റോ നന്തിപുലം, റിന്‍റോ ഞെരിഞ്ഞാംപിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

District News

ബാങ്ക് ജീവനക്കാർ ധർണ നടത്തി

കണ്ണൂർ: പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും രാജ്യത്തിന്‍റെ സമ്പദ്ഘടന ശക്തിപ്പെടുത്താനും ഉപയോഗിക്കണമെങ്കിൽ പൊതുമേഖലാ ബാങ്കുകൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ഡോ. വി. ശിവദാസൻ എംപി ബാങ്ക് ദേശസാത്കരണ വാരാചരണത്തിന്‍റെ ഭാഗമായി നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂർ മെയിൻ ശാഖയ്ക്കു മുന്നിൽ ബിഇഎഫ്ഐ, എൻസിബിഇ, എഐബിപിഎആർസി, എകെബിആർഎഫ് എന്നീ സംഘടനകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധർണയ്ക്കുശേഷം മനുഷ്യച്ചങ്ങലയും തീർത്തു.

എഐബിപിഎആർസി നേതാവ് പി.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. എൻസിബിഇ ജില്ലാ സെക്രട്ടറി മുബിന മമ്മിക്കുട്ടി, ബെഫി സംസ്ഥാന പ്രസിഡന്‍റ് അമൽ രവി, എകെബിആർഎഫ് സംസ്ഥാന കമ്മറ്റിയംഗം സി.സി. പ്രേമരാജ് എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up