തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിവരികയാണ്. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾ പൂർണ സഹകരണവും പിന്തുണയും നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല ബാക്ടീരിയ പ്രധാനമായും പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, ഭക്ഷണ ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.
രോഗവ്യാപനം തടയുന്നതിനാവശ്യമായ എല്ലാ പ്രതിരോധ നടപടികളും സർക്കാർ ശക്തമായി സ്വീകരിച്ചുവരികയാണ്. ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ജാഗ്രതയും കൂട്ടായ പരിശ്രമവും വഴി രോഗവ്യാപനം ഫലപ്രദമായി തടയാനാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Tags : Shigella Outbreak Health Department Latest News