x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈക്രോ ഫിനാന്‍സ് തട്ടിപ്പിൽ കടുപ്പിച്ച് ഹൈക്കോടതി; ജൂലൈ എട്ടിന് അന്തിമറിപ്പോര്‍ട്ട് നല്‍കണം


Published: June 20, 2026 02:05 AM IST | Updated: June 20, 2026 02:05 AM IST

കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജൂലൈ എട്ടിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.

മതിയായ സമയം നല്‍കിയിട്ടും കേസിന്‍റെ അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ചോദിക്കുമ്പോഴെല്ലാം നല്‍കുന്നുണ്ടെങ്കിലും മുമ്പ് തന്നതില്‍നിന്ന് ഒന്നും കൂടുതല്‍ കാണാനില്ല. ഇനിയും കോടതിയെ ഇങ്ങനെ പരിഹസിക്കരുതെന്ന മുന്നറിയിപ്പോടെ ഹര്‍ജി വീണ്ടും ജൂലൈ എട്ടിനു പരിഗണിക്കാന്‍ മാറ്റി. അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനില്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കഴിഞ്ഞ മാസം കേസ് പരിഗണിക്കവെ കൂടുതല്‍ സമയം അനുവദിക്കില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ കേസ് എടുത്തപ്പോഴും കൂടുതല്‍ പുരോഗതിയൊന്നും കേസില്‍ ഉണ്ടായിട്ടില്ലെന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നതും ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്‍തന്നെയാണ്. ആ കേസ് അന്വേഷണത്തിന്‍റെ തിരക്കിലാണെന്നാണ് പലപ്പോഴും മറുപടി.

എന്നാല്‍, മറ്റേ കേസിലും ഇതാണു സ്ഥിതി. അന്വേഷണം നന്നായി നടക്കുമെന്ന് തോന്നുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ സമ്മര്‍ദം ഉണ്ടാകാമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കേസ് അന്വേഷിക്കാന്‍ സമയമില്ലെങ്കില്‍ മാറ്റി ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

Tags : High Court microfinance scam

Recent News

Corehub Up