x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂവാറ്റുപുഴയിലെ കൂട്ട ആത്മഹത്യ; എട്ട് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി

വെബ് ഡെസ്ക്
Published: June 28, 2026 09:30 AM IST | Updated: June 28, 2026 09:30 AM IST

ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും ചേര്‍ന്ന് തിരച്ചിൽ നടത്തുന്നു

കൊച്ചി: എറണാകുളം മൂവാറ്റുപുഴയാറില്‍ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. എട്ട് വയസുകാരിയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ പിതാവ് നാരായണന്‍റെ മൃതദേഹവും നേരത്തേ ഇതേ സ്ഥലത്തുനിന്നാണ് കിട്ടിയത്.

വെള്ളിയാഴ്ച രാത്രിയാണ് അമ്മ വിജിമോളുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹം മുളക്കുളം ഭാഗത്തുനിന്ന് കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പിറവം പോലീസിന്‍റെ കണ്ടെത്തൽ.

കാഴ്ച പരിമിതിയുള്ള ആളാണ് വിജിമോള്‍.കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇവർ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് ഒരു വീട് സംഘടിപ്പിച്ചതായി ഇവരെ അറിയിച്ചെങ്കിലും ഇതിന് കാത്തുനിൽക്കാതെ ഇവർ ജീവനൊടുക്കുകയായിരുന്നു.

Tags : suicide Muvattupuzha dead body found

Recent News

Corehub Up