കൊച്ചി: വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരെന്ന പേര് ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം ജില്ലാ വരണാധികാരി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. നിലവിൽ വോട്ടിംഗ് യന്ത്രത്തിൽ ഔദ്യോഗിക നാമമായ പി.വി.അഞ്ജലി എന്നാണ് പേര്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർഥികളുടെ പട്ടികയിലും ഇവിഎമ്മിലും പി.വി. അഞ്ജലി എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. പൊതുജനങ്ങൾക്കും പോസ്റ്ററുകളിലും അഞ്ജലി നായർ എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയത്. സ്ഥാനാർഥി അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നതല്ല ജനാധിപത്യമെന്നും മനസിലാക്കാൻ പറ്റാത്തതുകൊണ്ട് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
തൃപ്പൂണിത്തുറയിൽ എൻഡിഎയുടെ സഖ്യകക്ഷിയായ ട്വൻ്റി 20യുടെ സ്ഥാനാർഥിയാണ് അഞ്ജലി നായർ. സിപിഎമ്മിൻ്റെ കെ.എൻ. ഉണ്ണികൃഷ്ണനും കോൺഗ്രസിൻ്റെ ദീപക് ജോയിയുമാണ് അഞ്ജലിയുടെ എതിരാളികൾ.
Tags : name change nda candidate election