തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച ബജറ്റ് നടപടിയിൽ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റ് പ്രഖ്യാപനത്തിന്റെ ഉദ്ധേശശുദ്ധിയെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് കർണാടകയിലെ സ്വകാര്യ മദ്യ കമ്പനിയെ സഹായിക്കാനാണ് ഈ തീരുമാനമെന്നും ആരോപിച്ചു.
എന്നാൽ ഈ വിഷയം സഭാനടപടികൾ നിർത്തിവച്ച ്അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി സ്പീക്കറുടെ ഡയസ് വളഞ്ഞ് മുദ്രാവാക്യങ്ങൾ മുഴക്കി.
2023 ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് നികുതിയിളവിന് അപേക്ഷ നൽകിയത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം ശരവേഗത്തിൽ ഫയൽ നീക്കമുണ്ടായി. ഏഴ് ഉദ്യോസ്ഥർ ശര വേഗതയിൽ ഫയൽ കണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ വന്ന ശേഷം ഫയൽ നീക്കത്തിലുണ്ടായത് അസാധാരണ വേഗമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Tags : Pinarayi Vijayan Opposition Leader Kerala Government