കൊച്ചി: കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കുറ്റകൃത്യത്തെ കുറിച്ച് അങ്കണവാടി ടീച്ചറായ പ്രതിയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്നാണ് പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
പ്രതി കാശിനാഥ് അങ്കണവാടിയിലെ നിത്യ സന്ദർശകനായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കണവാടിയിലെ ആയയുടെയും മൊഴിയെടുക്കും.
സംഭവത്തെ തുടർന്ന് അങ്കണവാടി ടീച്ചറെ സര്‍വീസില്‍ നിന്നും പുറത്താക്കാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Tags : kerala police crime news pocso act kochi