x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിഎച്ച്എസ് തര്‍ക്കത്തില്‍ ഹൈക്കോടതി വിധി ഇന്ന്; ആരോഗ്യവകുപ്പിന് നിര്‍ണായകം

കൊച്ചി ബ്യൂറോ
Published: June 23, 2026 11:56 AM IST | Updated: June 23, 2026 11:56 AM IST

കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു ഡോ. കെ.ജെ. റീനയെ നീക്കിയതു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക.

2026 ഫെബ്രുവരിയില്‍ ഡോ. റീനയുടെ നിയമന കാലയളവ് അവസാനിച്ചതാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കെ.ജെ. റീനയെ മാറ്റുകയും അഡീഷണല്‍ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്ക് ചുമതല നല്‍കുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടര്‍ ആയാണ് ഡോ. റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

സ്ഥലം മാറ്റത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. തസ്തിക അപ്ഗ്രേഡ് ചെയ്ത ശേഷമാണ് ഡോ. റീനയെ എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ചുമതലയിലേക്കു മാറ്റിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്ഥലം മാറ്റമെന്നും ആദ്യ ഉത്തരവ് സര്‍ക്കാര്‍ തിരുത്തുന്ന സാഹചര്യമുണ്ടായി എന്നുമായിരുന്നു ഡോ. റീനയുടെ വാദം.

അതേസമയം, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആസ്ഥാനത്ത് കസേരകളിയുടെ അവസ്ഥയാണ് നിലവില്‍. സ്ഥലം മാറ്റത്തിന് സ്റ്റേ നേടിയ ഡോ. റീനയും സര്‍ക്കാര്‍ ചുമതല നല്‍കിയ ഡോ. മീനാക്ഷിയും കഴിഞ്ഞ ദിവസങ്ങളില്‍ ഓഫീസില്‍ മുഖാമുഖം കസേരകളില്‍ തുടരുകയായിരുന്നു.

Tags : High Court verdict DHS dispute

Recent News

Corehub Up