x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുകഞ്ഞ കൊള്ളി പുറത്തോ?; ജി.സുധാകരനെ കാണാതെ മുഖ്യമന്ത്രി മടങ്ങി


Published: March 7, 2026 12:35 PM IST | Updated: March 7, 2026 12:39 PM IST

ആലപ്പുഴ: സിപിഎമ്മുമായി ഇ‌ടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തില്ല. മങ്കൊമ്പിലെ എസി റോഡ് ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യാനായി പോയി.

ഇതിന് പിന്നാലെ പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ തത്സമയ സ്ട്രീമിംഗിലുള്ള എഫ്ബി ലൈവ് തന്‍റെ പേജിൽ നിന്ന് ജി.സുധാകരൻ നീക്കി. തന്‍റെ അനുമതിയില്ലാതെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള അഡ്‌മിനാണ് എഫ്‌ബി ലൈവിട്ടതെന്ന് സുധാകരൻ പറഞ്ഞു.

അതേസമയം പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. പെരുമ്പളം പാലത്തിന്‍റെ ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിച്ചെങ്കിലും കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ സുധാകരനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ കൂടുതൽ ചർച്ചകൾക്കായി മുഖ്യമന്ത്രി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags : g. sudhakaran pinarayi vijayan cpm alappuzha

Recent News

Corehub Up