കൊച്ചി: ഡോണള്‍ഡ് ട്രംപിന് സ്വയം വിറ്റയാളാണ് നരേന്ദ്ര മോദിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
എപ്സ്റ്റീന് ഫയലിനെക്കുറിച്ച് പാര്‍ലമെന്റില്‍ താന്‍ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി ഓടിയൊളിക്കുകയാണ്. അദാനിക്കെതിരേ ട്രംപ് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ലക്ഷ്യം വയ്ക്കുന്നത് നരേന്ദ്ര മോദിയെയാണ്. അതുകൊണ്ട് ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടും, കിടക്കാന്‍ പറഞ്ഞാല്‍ കിടക്കും.
ട്രംപിനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് നോക്കിനില്ക്കുന്ന മോദിയെപ്പോലെയാണ് കേരളത്തില്‍ പിണറായി വിജയന്. മോദിക്കുവേണ്ടി എന്തു ചെയ്യണമെന്നു നോക്കിയിരിക്കുകയാണ് അദ്ദേഹം. തന്റെ കുട്ടികളെ സംരക്ഷിക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. ഏത് അച്ഛനാണ് സ്വന്തം കുട്ടികളെ സംരക്ഷിക്കാത്തത്?
എന്നാല്‍, രാജ്യത്തെ തീവ്ര വലതുപക്ഷത്തിന്റെ സംരക്ഷണമാണ് അദ്ദേഹം തേടുന്നത്. ഇതാണ് കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും. മുഖ്യമന്ത്രിയുടെ കഴിഞ്ഞകാല പ്രവൃത്തികള്‍ കാരണം ദുരിതം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
Tags : Prime Minister' wish LDF Rahul gandhi win