പ്രധാനമന്ത്രി നരേന്ദ്രമോദി, രാജീവ് ചന്ദ്രശേഖർ, മുനമ്പം സമരം
തിരുവനന്തപുരം: മുനമ്പം വഖഫ് വിഷയത്തിൽ താൻ കത്ത് അയച്ചതിനെത്തുടർന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും ഇടപെട്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ എംഎൽഎ.
മുനമ്പത്തെ 404 ഏക്കർ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡിന്‍റെ നടപടിക്കെതിരേയാണ് ഇവർ ഇടപെട്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മുനമ്പത്തെ 404 ഏക്കർ ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡിന്‍റെ ഏകപക്ഷീയമായ നടപടി നിയമവിരുദ്ധമാണ്. നിയമപരമായി അതിനുള്ള അധികാരം മുത്തവല്ലിക്കു മാത്രമാണുള്ളത്.
താൻ കത്തു നൽകിയതിനെത്തുടർന്നു കേരള വഖഫ് ബോർഡിനോടു കേന്ദ്ര മന്ത്രാലയം വിശദീകരണം തേടി.
കേരളത്തിൽ ഭരിക്കുന്നതു കോൺഗ്രസ് നേതൃത്വത്തിലുള്ള ദുർബലമായൊരു സർക്കാരാണെന്നു കരുതി, നിയമം കൈയിലെടുക്കാമെന്നും സാധാരണക്കാരായ മലയാളികളുടെ അവകാശങ്ങളിൽ കടന്നുകയറാമെന്നും ആരും കരുതേണ്ട.
മുനമ്പത്തെ കുടുംബങ്ങൾക്കൊപ്പം എൻഡിഎയെ മുന്നണി എപ്പോഴും ഉറച്ചുനിൽക്കും. അവരുടെ സ്വത്തവകാശങ്ങളും ഉപജീവനമാർഗവും സംരക്ഷിക്കാൻ മുന്നിലുണ്ടാവുകയും ചെയ്യും. നിയമവിരുദ്ധമായ വഖഫ് ഭൂമി കൈയേറ്റങ്ങൾ, അതു മുനമ്പത്തായാലും തളിപ്പറമ്പിലായാലും കേരളത്തിൽ മറ്റെവിടെയായാലും അനുവദിക്കില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Modi Prime Minister Munambam issue Rajiv Chandrasekhar