കൊച്ചി: വടുതലയിലെ വാടക വീട്ടിൽ ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കളെത്തിയില്ല. ഇതേ തുടർന്ന് അഞ്ചു പേരുടെയും സംസ്കാരം പച്ചാളം വൈദ്യുത ശ്മശാനത്തിൽ നടത്തി.
പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് മരിച്ച ശ്രീകുമാരിയുടെ സഹോദരനും മറ്റ് ബന്ധുക്കളും വിളപ്പില്‍ശാലയില്‍ നിന്നും എറണാകുളത്ത് എത്തിയിരുന്നു. ഇവരുടെ നിര്‍ദേശത്തോടെയായിരുന്നു സംസ്കാര ചടങ്ങ് എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചത്.
വിളപ്പില്‍ശാല കാരോട് കാവുവിള പരേതനായ ജി സുരേന്ദ്രന് നായരുടെ ഭാര്യ വൈ. ശ്രീകുമാരി, മകള്‍ അശ്വതി എസ്. നായര്‍, അശ്വതിയുടെ മക്കളായ കാര്ണിവന്, കീര്‍ത്തിവന്‍, അക്ഷിത എന്നിവരാണ് മരിച്ചത്. ശ്രീകുമാരിയും മകളും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിലുമായിരുന്നു.
രണ്ടു മാസം മുമ്പാണ് അഞ്ചംഗ കുടുംബം വടുതലയിലെ വീട് വാടകയ്ക്കെടുത്തത്. അശ്വതിയുടെ മകന്റെ ചികിത്സാർഥമായിരുന്നു കുടുംബം എറണാകുളത്തേക്കു താമസം മാറിയത്. അശ്വതിയുടെ ഭര്‍ത്താവ് അശ്വത്ത് ഇക്കഴിഞ്ഞ ജൂലൈയിൽ ജീവനൊടുക്കിയിരുന്നു.
Tags : kochi ernakulam vaduthala kerala police