x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്വേതാ മേനോന്‍റെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; സത്യവാഗ്മൂലത്തില്‍ രമേഷ് പിഷാരടി

കൊച്ചി ബ്യൂറോ
Published: July 28, 2026 12:16 PM IST | Updated: July 28, 2026 12:16 PM IST

രമേഷ് പിഷാരടി (File photo)

കൊച്ചി: 'അമ്മ'യിലെ അധികാര തര്‍ക്കത്തില്‍ ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജി തനിക്കെതിരെയുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് രമേഷ് പിഷാരടി. എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാഗ്മൂലത്തിലാണ് രമേഷ് പിഷാരടി ശ്വേതക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.

അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിന്നും പിന്മാറുന്നതായി രമേഷ് പിഷാരടി കോടതിയെ അറിയിച്ചിരുന്നു. നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് പിഷാരടിയുടെ അഭിഭാഷകന്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. രമേഷ് പിഷാരടി സമര്‍പ്പിച്ച സത്യവാഗ്മൂലത്തിലാണ് ശ്വേതക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ശ്വേതാ മേനോന്‍റെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും തനിക്കെതിരെ നിയമപരമായ യാതൊരു കാരണവും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും തന്‍റെ പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ് ശ്വേത മേനോന്‍റെ ലക്ഷ്യമെന്നും സത്യവാഗ്മൂലത്തില്‍ ആരോപിക്കുന്നു.

അതേസമയം, ജനറല്‍ ബോഡി യോഗത്തിനിടെ ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് പോയതിന് പിന്നാലെയായിരുന്നു സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി രമേഷ് പിഷാരടി കണ്‍വീനറായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കണ്‍വീനറായ രമേശ് പിഷാരടിയെ എതിര്‍കക്ഷിയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്‍റെ നിലപാട് രമേഷ് പിഷാരടി കോടതിയെ അറിയിച്ചത്.

Tags : ShwetaMenon AMMA complaint RameshPisharody

Recent News

Corehub Up