എം.ബി. രാജേഷ്
പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട ഫണ്ട് ബോധപൂർവം തടഞ്ഞുവച്ച് യുഡിഎഫ് സർക്കാർ പ്രാദേശിക വികസനം അട്ടിമറിക്കുകയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എം.ബി. രാജേഷ്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനവകുപ്പ് ബോധപൂർവം പണം നൽകാതെ പിടിച്ചുവച്ചിരിക്കുന്നതിനാൽ സംസ്ഥാനത്തെ 1,200ലേറെ തദ്ദേശസ്ഥാപനങ്ങളും നിശ്ചലാവസ്ഥയിലാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
അങ്കണവാടികളിലെ പോഷകാഹാരപദ്ധതി, പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള നിരവധി ക്ഷേമവികസന പദ്ധതികൾ പ്രതിസന്ധിയിലാണ്. സാന്പത്തിക പ്രതിസന്ധിമൂലം തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസപ്പെട്ടു.
ലീഗ് നേതൃത്വത്തിനു യുഡിഎഫിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ആരോപിച്ച എംബി. രാജേഷ്, സ്പെയിൻ ലയണൽ മെസിയെ പൂട്ടിയതുപോലെ ലീഗിനെ മുഖ്യമന്ത്രി പൂട്ടിയിരിക്കുകയാണെന്നു പരിഹസിച്ചു. അന്നത്തിൽപോലും രാഷ്ട്രീയം കലർത്തുന്ന ഇടുങ്ങിയ ചിന്താഗതിയാണു യുഡിഎഫിനുള്ളത്. പൊതിച്ചോറുവാങ്ങി കഴിക്കുന്നവർ അത് ആരാണു നൽകുന്നതെന്നു നോക്കാറില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
Tags : UDF Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash