മലപ്പുറം: കരുവാരക്കുണ്ടിലെ ടാപ്പിംഗ് തൊഴിലാളി ജംഷീറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ. ചൊവ്വാഴ്ച രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ജംഷീർ മരിച്ചത്. കാട്ടാനയുടെ ആക്രമണം നടന്നെന്ന കാര്യം തള്ളിക്കളയുന്നില്ല.
എന്നാൽ ആക്രമണം ഉണ്ടായത് വനത്തിനുള്ളിൽ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുവച്ചാണോയെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം വേണമെന്നും ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നു.
ഇവരെ ചോദ്യം ചെയ്യണമെന്നും വനംവകുപ്പ് അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മുള്ളറ സ്വദേശിയാണ് മരിച്ച ജംഷീർ. ടാപ്പിങ്ങിനിടെ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Tags : elephant attack death dfo