തിരുവനന്തപുരം കോർപറേഷൻ മേയർ-കെഎസ്ആർടിസി ഡ്രൈവർ വിഷയം : കൗണ്‍സിലിൽ വീണ്ടും ബഹളം; പ്രതിപക്ഷം‌ യോഗം ബഹിഷ്കരിച്ചു
Tuesday, May 7, 2024 6:59 AM IST
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിൽ തർക്കമുണ്ടായ വിഷയത്തിനു ശേഷം ചേർന്ന രണ്ടാമത്തെ കോർപറേഷൻ കൗണ്‍സിലിലും ബഹളം. യോഗത്തിന്‍റെ തുടക്കത്തിൽ ബിജെപി കൗണ്‍സിലർമാർ മേയറും ഡ്രൈവറും തമ്മിലുള്ള വിഷയം ചർച്ചയാക്കി. മഴക്കാലപൂർവ ശുചീകരണം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിലാണ് മേയർ ഡ്രൈവർ വിഷയം വീണ്ടും ചർച്ചയായത്.

ബിജെപി കൗണ്‍സിലർ എം.ആർ. ഗോപനാണ് ചർച്ചയ്ക്കു തുടക്കമിട്ടത്. ഇതിനിടയിൽ വിഷയം അദ്ദേഹം പരാമർശിച്ചതോടെ എൽഡിഎഫ് കൗണ്‍സിലർമാർ ബഹളം വയ്ക്കുകയും ഈ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ 30ന് ചേർന്ന കൗണ്‍സിൽ യോഗത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചു വിടാൻ സർക്കാരിനോട് അഭ്യർഥിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത് റദ്ദ് ചെയ്യണമെന്ന് ബിജെപി കൗണ്‍സിലർമാർ ആവശ്യപ്പെട്ടു.

എന്നാൽ അങ്ങനെയൊരു പ്രമേയം പാസാക്കിയിട്ടില്ലെന്നും ഇത് പരിശോധിക്കാമെന്നും മേയർ പറഞ്ഞു. കൗണ്‍സിലർ കരമന അജിത്തിന്‍റെ വീടിനു നേരെ ആക്രമണമുണ്ടായത് വ്യാജ പരാതിയാണെന്നും ഇത് പോലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും ഭരണപക്ഷ കൗണ്‍സിലർമാർ ആവശ്യപ്പെട്ടതോടെ ബിജെപി കൗണ്‍സിലർമാരുടെ പ്രതിഷേധം കനത്തു. മിനിറ്റുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ബിജെപി കൗണ്‍സിലർമാർ യോഗം ബഹിഷ്കരിച്ചു.

തുടർന്നു മഴക്കാലപൂർവ ശുചീകരണം ചർച്ചയ്ക്കു വന്നതോടെ യുഡിഎഫ് എൽഡിഎഫ് കൗണ്‍സിലർമാർ തമ്മിൽ തർക്കമുണ്ടായി. യുഡിഎഫ് കൗണ്‍സിലർ സുരേഷ് മേയർ ഡ്രൈവർ വിഷയം വീണ്ടും ചർച്ചയാക്കിയതോടെ യോഗത്തിൽ വീണ്ടും ബഹളമുണ്ടായി. സുരേഷിനു പിന്തുണയുമായി യുഡിഎഫ് കൗണ്‍സിലർമാരും രംഗത്തെത്തി.

എന്നാൽ ഈ വിഷയം ചർച്ച ചെയ്യാനല്ല യോഗം വിളിച്ചു ചേർത്തതെന്നും, വിഷയം ഇനിയും ചർച്ച ചെയ്യേണ്ടതില്ലെന്നും മേയർ പറഞ്ഞു. ബഹളം കനത്തതോടെ യുഡിഎഫ് കൗണ്‍സിലർമാരും യോഗത്തിൽ നിന്നും ഇറങ്ങിപോയി. തുടർന്നു മഴക്കാല പൂർവ ശുചീകരണ മുന്നൊരുക്കങ്ങൾ, ആക്ഷൻ പ്ലാൻ അജണ്ടകൾ പാസാക്കി യോഗം പിരിഞ്ഞു.