കരുണാകരഗുരുവിന്‍റെ ദർശനങ്ങൾ ആത്മീയതയിലെ പുതിയവെളിച്ചം: ഗവർണർ
Tuesday, May 7, 2024 6:59 AM IST
പോത്തൻകോട്: നവജ്യോതികരുണാകരഗുരുവിന്‍റെ ജീവിതവും ഉപദേശങ്ങളും ഭാരതത്തിന്‍റെ മഹത്തായ ആത്മീയ പാരമ്പര്യത്തെ ഓർമിപ്പിക്കുന്നതാണെന്നും ഗുരുദർശനങ്ങൾ ഈ കാലഘട്ടത്തിൽ ആത്മീയതയിലെ പുതിയപ്രകാശമായി നിലകൊള്ളുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശാന്തിഗിരി ആശ്രമത്തിൽ ഇരുപത്തിയഞ്ചാമത് നവഒലി ജ്യോതിർദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ശാന്തിയുടെയും സ്നേഹത്തിന്‍റെയും ആലയമാണ് ശാന്തിഗിരി. വാക്കാണ് സത്യം, സത്യമാണ് ഗുരു, ഗുരുവാണ് ദൈവം എന്ന ഗുരുവചനമാണ് ഈ ആധ്യാത്മിക കേന്ദ്രത്തിന്‍റെ ചൈതന്യമെന്നു മലയാളത്തിൽ പറഞ്ഞുകൊണ്ട് ഗുരുവിന്‍റെ സ്മരണകൾക്ക് മുന്നിൽ സാദരപ്രണാമങ്ങൾ അർപ്പിച്ചുകൊണ്ടായിരുന്നു ഗവ ർണർ പ്രസംഗം ആരംഭിച്ചത്. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു.

ജാതിമതഭേദമെന്യേ മനുഷ്യന്‍റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലേക്ക് നാട് കൂടുതൽ മുന്നോട്ട് പോകണമെന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ശാന്തിഗിരിയെന്നു മന്ത്രി പറഞ്ഞു. എം.വിന്‍സന്‍റ് എംഎല്‍എ, ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ജനനി കൃപ ജ്ഞാനതപസ്വിനി എന്നിവര്‍ സമ്മേളനത്തിൽ പങ്കെടുത്തു.

രാവിലെ അഞ്ചുമണിയുടെ ആരാധനയോടെ പ്രാർത്ഥനാചടങ്ങുകൾക്കു തുടക്കമായി. സന്ന്യാസ സംഘത്തിന്‍റെയും നിയുക്തരായവരുടെയും നേതൃത്വത്തിൽ താമരപർണശാലയിൽ പ്രത്യേക പുഷ്പാജ്ഞലി നടന്നു. വിവിധ സമർപ്പണങ്ങൾക്കുംശേഷം അന്നദാനവും നടന്നു.