ഹൈടെക്ക് റോഡ് നിർമാണം: കരമന വഴി വെള്ളറടയിൽ എത്തുമോ ‍?
Tuesday, May 7, 2024 6:59 AM IST
വെള്ളറട: കരമന മുതല്‍ വെള്ളറട വരെ നീളുന്ന ഹൈടെക് റോഡിനായുള്ള കാത്തിരിപ്പ് ഇന്നും തുടരുകയാണ്. നഗര പ്രദേശത്തു നിന്ന് മലയോര മേഖലയിലേയ്ക്ക് നീളുന്ന റോഡിലെ ഗതാഗത തിരക്ക് കുറയ്ക്കാനും, മലയോര മേഖലകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാനുമുള്ള എളുപ്പമാര്‍ഗമായാണ് വിഭാവനം ചെയ്തത്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് കരമന മുതല്‍ വെള്ളറട വരെ നീളുന്ന ഹൈടെക് റോഡ് നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്. കിഫ്ബി ഫണ്ട് ലഭ്യമാക്കി തുടങ്ങിയ പദ്ധതിയുടെ ഒന്നാം റീച്ച് നിര്‍മാണം പോലും പൂര്‍ത്തീകരിക്കാന്‍ ഇതുവരെ പൊതുമരാമത്ത് വകുപ്പിനായിട്ടില്ല.

മലയോര ഹൈവേ കടന്നു പോയിട്ടും പ്രഖ്യാപനങ്ങളിലൊതുങ്ങിയ വെള്ളറട ജംഗ്ഷന്‍ വികസനം ഹൈടെക് റോഡിലൂടെ എത്തുമോയെന്ന ചോദ്യം ബാക്കിയാകുകയാണ്. പൂജപ്പുര, പേയാട്, കാട്ടാക്കട, കള്ളിക്കാട് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന കരമന വെള്ളറട റോഡിന്‍റെ വികസനത്തിനായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഓഫ് കേരള (റിക്ക്)യുമായി ചേര്‍ന്ന് സ്ഥലമെടുപ്പ് ഊര്‍ജിതമാക്കണം.

225.3 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിക്കുകയെന്നായിരുന്നു പ്രഖ്യാപനം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നതെന്നും ഇതിനിടെ നാട്ടുകാർ ആക്ഷേപം ഉയർ ത്തുന്നു.

നിലവിലുള്ള സംസ്ഥാന പാതകളും, പ്രധാന ജില്ലാ റോഡുകളും മെച്ചപ്പെടുത്തി മികച്ചതും അത്യാധുനികവുമായ റോഡ് ശൃംഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് നേരത്തെ റവന്യൂ വകുപ്പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍, 35.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കരമന കുണ്ടമണ്‍കടവ് റോഡിന്‍റെ 5.5 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍പൂര്‍ത്തിയാക്കിയിരുന്നു.

മറ്റിടങ്ങളിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലമുടമകളും റവന്യൂ വകുപ്പും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. രണ്ടുവരിപ്പാത മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എങ്കിലും രണ്ടായിരത്തിലധികം വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങള്‍ റോഡിന്‍റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നതിനാല്‍ സ്ഥലമെടുപ്പിന് തടസം സൃഷ്ടിക്കുന്നു.

മൂന്ന് റീച്ചുകളിലുള്ള പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. നേരത്തെ 10.4651 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. മുഴുവന്‍ ഭാഗത്തും അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ആദ്യ 20 കിലോമീറ്ററും രണ്ടാം ഘട്ടത്തില്‍ 15.5 കിലോമീറ്ററും പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഓടകള്‍, നടപ്പാതകള്‍, തെരുവ് വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് റോഡ് നവീകരിക്കുമെങ്കിലും ഇത് രണ്ടുവരി പാതയായി നിലനിര്‍ത്തും.

തിരുവനന്തപുരം കാട്ടാക്കട റോഡിലെ തിരക്ക് കുറയ്ക്കുകയയും മലയോരത്തെ കേരളാ-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെള്ളറട വരെയും വേഗത്തിലെത്താനും കഴിയും. കരമനമുതല്‍ വെള്ളറടവരെയായി 35.5 കിലോമീറ്ററുള്ള നിലവിലെ റോഡിനെ വീതികൂട്ടി നവീകരിക്കുന്ന പദ്ധതിയില്‍ റോഡ് വീതികൂട്ടാനായി 10.46 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം .ഇത്രയുമായിട്ടും കരമന-പൂജപ്പുര ഒന്നാം റീച്ചിന്‍റെ പണികള്‍പോലും പൂര്‍ത്തീയാക്കാനായിട്ടില്ല . ഹൈടെക് റോഡ് പദ്ധതി നാലു നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ്.

കരമനയില്‍ നിന്ന് ആരംഭിച്ച് പൂജപ്പുര, പേയാട്, മലയിന്‍കീഴ്, കാട്ടാക്കട, ഒറ്റശേഖരമംഗലം വഴി വെള്ളറടവരെ എത്തുന്ന പദ്ധതി പ്രകാരം കരമനമുതല്‍ കാട്ടാക്കട വരെയുള്ള റീച്ചിന്‍റെ സാമൂഹിക ആഘാതപഠനം പൂര്‍ത്തിയായെങ്കിലും കാട്ടാക്കട മുതല്‍ വെള്ളറട വരെയുള്ള ഭാഗത്തെ പഠനം നടന്നിട്ടില്ല.

റോഡിന്‍റെ നവീകരണത്തിന് ആവശ്യമായ സ്ഥലത്തിന്‍റെ അതിര്‍ത്തി തിട്ടപ്പെടുത്തി കല്ലിടല്‍ നടന്നിട്ട് മൂന്നുവര്‍ഷത്തിലേറെയായി.