പൂന്തുറയില്‍ ഇരുസംഘങ്ങൾ ഏറ്റുമുട്ടി; നാലുപേര്‍ക്കു പരിക്ക്
Thursday, May 9, 2024 2:08 AM IST
പൂന്തുറ: മദ്യാപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ ഇരുകൂട്ടര്‍ തമ്മില്‍ ഏറ്റുമുട്ടി. ബുധനാഴ്ച ഉച്ചയോടുകൂടി കിഴക്കേകോട്ടയ്ക്കു സമീപത്തുള്ള ബാറില്‍നിന്നും മദ്യപിച്ചിറങ്ങിയ രണ്ടു സംഘത്തിലെ യുവാക്കള്‍ തമ്മില്‍ റോഡില്‍ തര്‍ക്കമുണ്ടായിരുന്നു.

പിന്നീട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഎല്‍എ റോഡില്‍വച്ചും സംഘാംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. അവിടെനിന്നും ഇരുകൂട്ടരും ശ്രീവരാഹം ക്ഷേത്രത്തിനു സമീപത്തെത്തുകയും വീണ്ടും വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഒരു സംഘത്തിലുണ്ടായിരുന്ന വള്ളക്കടവ് സ്വദേശി സഖീറിനെ മറുസംഘമെത്തിയ കാറില്‍ ബലംപ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചതായും പോലീസ് പറയുന്നു.

ഇതേത്തുടര്‍ന്ന് സഖീര്‍ വള്ള ക്കടവ് ബോട്ടുപുരയ്ക്കു സമീപം താമസിക്കുന്ന ഇയാളുടെ ബന്ധുവായ നിയാസിനെ വിവരമറിയിക്കുകയും തുടര്‍ന്നു നിയാസിന്‍റെ കാരാളിയിലുളള സുഹൃത്തുക്കള്‍ സംഘം ചേര്‍ന്നു മുട്ടത്തറ ബിവറേജസിനു സമീപം എത്തുകയുമായിരുന്നു. അവിടെ വച്ച് കാറിലെത്തിയ ആദ്യസംഘത്തെ കാണുകയും സഖീറും നീയാസും കാരാളിയില്‍ നിന്നെത്തിയ സുഹൃത്തുക്കളും ചേര്‍ന്ന് കാർ അടിച്ചു തകര്‍ക്കുകയും അതിലുണ്ടായിരുന്ന സംഘത്തെ മര്‍ദിക്കുകയും ചെയ്തതായി മര്‍ദനമേറ്റവര്‍ പൂന്തുറ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പൂന്തുറ സ്വദേശികളായ ശക്തിധരന്‍, സതീഷ്, പൊടിയന്‍, ബാബു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എതിര്‍ സംഘത്തിലുണ്ടായിരുന്ന നിയാസിനെയും അനസിനെയും കസ്റ്റഡിയിലെടുത്തു.