കവിയാകാനുള്ള സ്വപ്നം മുന്നോട്ടു നയിച്ചു: പ്രഭാവർമ
Friday, May 10, 2024 6:22 AM IST
തിരുവനന്തപുരം: ജീവിതത്തിന്‍റെ വഴിത്തിരിവുകളിൽ നമ്മൾ എടുക്കുന്ന നിലപാടുകളാണ് നമ്മളെ നമ്മളാക്കുന്നതെന്ന് കവി പ്രഭാവർമ. തന്‍റെ ജീവിതത്തിന്‍റെ വഴിത്തിരിവിൽ എടുത്ത തീരുമാനം പാഴായിപോയില്ല എന്ന ആശ്വാസമാണ് ഇപ്പോൾ ഉള്ളതെന്നും പ്രഭാവർമ പറഞ്ഞു. സരസ്വതി സമ്മാൻ ലഭിച്ച പ്രഭാവർമയെ അനുമോദിക്കുവാൻ ഇന്ത്യൻ കോഫി ഹൗസ് കൂട്ടായ്മ വാൻറോസ് ജംഗ്ഷനിലെ ഇന്ത്യൻ കോഫി ഹൗസിൽ സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ നേവിയിൽ ലഭിച്ച ജോലിയും സർക്കാർ സർവീസിൽ നിന്നും ലഭിച്ച ഉദ്യോഗവും വേണ്ടെന്നുവച്ച് ഒരു പത്രസ്ഥാപനത്തിൽ ചെറിയ അലവൻസിൽ ജോലി ചെയ്ത കാലമുണ്ട്- പ്രഭാവർമ പറഞ്ഞു. പത്രപ്രവർത്തനവും കാവ്യസപര്യയും ഇഴചേർന്നുപോകും എന്ന ധാരണയാണ് പൊതുവേ നിലനില്ക്കുന്നത്. എന്നാൽ രണ്ടും രണ്ട് ധ്രൂവങ്ങളിൽ നില്ക്കുന്ന പ്രവർത്തനങ്ങളാണ്. പത്രപ്രവർത്തനം വൈചാരികമായ പ്രതികരണം ആവശ്യപ്പെടുന്പോൾ കവിത വൈകാരികമായ ഇടപെടലുകളാണ് നടത്തുന്നത്.

ഡൽഹിയിൽ ദേശാഭിമാനിയിൽ പ്രവർത്തിക്കുന്ന കാലത്ത് ജയപൂരിൽ സതി ആചരണത്തിന്‍റെ ബലിയാടായ രൂപ്കൻവറിന്‍റെ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയിട്ടുണ്ട്. പോകുംവഴി മുഴുവൻ ഒരു കണ്ണുനീർതുള്ളി ഒഴുകുന്ന പോലെ രൂപ്കൻവറിനെ കുറിച്ചുള്ള കവിത രൂപപ്പെടുകയായിരുന്നു. എന്നാൽ വാർത്ത ശേഖരിക്കുകയും എഴുതുകയും ചെയ്തു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും കവിത മാഞ്ഞുപോയിരുന്നു. ഇതുപോലെ പത്രപ്രവർത്തകനായി മാറുന്നതുകൊണ്ട് എഴുതപ്പെടാതെ പോയ നിരവധി കവിതകൾ ഉണ്ടെന്നും പ്രഭാവർമ പറഞ്ഞു.

മികച്ച പത്രപ്രവർത്തകൻ ആകണമെന്ന ആഗ്രഹം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാൽ ഭേദപ്പെട്ട കവിയായി മാറണമെന്ന സ്വപ്നം എപ്പോഴും ഉണ്ടായിരുന്നു എന്നും പ്രഭാവർമ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്.ആർ. ശക്തിധരൻ പ്രഭാവർമയ്ക്കു ഉപഹാരം സമർപ്പിച്ചു.

ചടങ്ങിൽ മുൻ ആകാശവാണി എഡിറ്റർ അലക്സ് വള്ളക്കാലിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനായ ലാലു ജോസഫ്, അനിൽ കുമാർ, ജോ ജോസഫ് തായങ്കരി, അനിൽ കുമാർ, മഹാദേവൻ തന്പി, ഷിബു അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.